നളിനി നെറ്റോ ചീഫ് സെക്രട്ടറി ആകും
നളിനി നെറ്റോ ചീഫ് സെക്രട്ടറി ആകും
Tuesday, March 28, 2017 2:15 PM IST
തിരുവനന്തപുരം: നളിനി നെറ്റോ സംസ്ഥാന ചീഫ് സെക്രട്ടറിയാകും. എസ്.എം. വിജയാനന്ദ് 31നു സർവീസിൽനിന്നു വിരമിക്കുന്ന ഒഴിവിലാണു നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്നത്. പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസും 31നു സർവീസിൽനിന്നു വിരമിക്കും. ഇതോടൊപ്പം രണ്ടു പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് അഡീഷണൽ ചീഫ് സെക്രട്ടറിമാരായി ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിൽ സ്ഥാനക്കയറ്റം നൽകും. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ജയിംസ് വർഗീസ്, പി.എച്ച്. കുര്യൻ എന്നിവരാണ് അഡീഷണൽ ചീഫ് സെക്രട്ടറിമാരാകുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ഇന്നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്ന മുറയ്ക്ക് ആഭ്യന്തര സെക്രട്ടറിയേയും കണ്ടെത്തേണ്ടതുണ്ട്. പി.എച്ച്. കുര്യൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാകുമെന്നാണു സൂചന. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറികൂടിയാണു നളിനി നെറ്റോ. അതിനാൽ മുഖ്യമന്ത്രിക്കു പുതിയ പ്രിൻസിപ്പൽ സെക്രട്ടറിയെയും കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ എം.വി. ജയരാജനെ നിയമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.