ക്വട്ടേഷനാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നു പൾസർ സുനി
ക്വട്ടേഷനാണോയെന്ന്  ഇപ്പോൾ  പറയാൻ കഴിയില്ലെന്നു പൾസർ സുനി
Saturday, February 25, 2017 2:42 PM IST
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷനാണോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നു കേസിലെ മുഖ്യപ്രതി പൾസർ സുനി. ‘"അതിനുള്ള അവസ്ഥയിലല്ല ഇപ്പോൾ ഞാൻ. പോലീസ് പറയുന്നതു മാത്രമേ മാധ്യമങ്ങൾ വിശ്വസിക്കുകയുള്ളൂ. സമയമാകുമ്പോൾ എല്ലാം പുറത്തുപറയും’'- സുനി പറഞ്ഞു.

ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനായി എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായിട്ടായിരുന്നു പ്രതികരണം.

നടിയോടു തനിക്കു വ്യക്തിവൈരാഗ്യമില്ല. ആവശ്യമില്ലാത്തവരെ കേസിലേക്കു വലിച്ചിഴച്ചു ബുദ്ധിമുട്ടിക്കരുതെന്നും സുനി പറഞ്ഞു. വ്യക്തിവൈരാഗ്യമില്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടിയായിരുന്നോ എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.