ഉപതെരഞ്ഞെടുപ്പു വിജയം പാർട്ടിയെ പരിഹസിച്ചവർക്കുള്ള മറുപടി: കെ.എം. മാണി
ഉപതെരഞ്ഞെടുപ്പു വിജയം പാർട്ടിയെ പരിഹസിച്ചവർക്കുള്ള മറുപടി: കെ.എം. മാണി
Wednesday, February 22, 2017 3:51 PM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് - എം ഒറ്റയ്ക്കു നേടിയ വിജയം പാർട്ടിയെ പരിഹസിച്ചവർക്കുള്ള മറുപടിയാണെന്ന് കേരള കോണ്‍ഗ്രസ് - എം ചെയർമാൻ കെ.എം. മാണി.

ജനുവരി നാലിനു മുത്തോലി ഗ്രാമപഞ്ചായത്തിലും ഇന്നലെ മൂന്നിലവിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഇടതു- വലതു- ബിജെപി മുന്നണികളെ തറപറ്റിച്ചാണു കേരളകോൺഗ്രസ്- എം വിജയിച്ചത്. ഇതു പാർട്ടിയുടെ പ്രതിബദ്ധതയ്ക്കും വിശ്വാസ്യതയ്ക്കും ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് വിട്ടുപോയപ്പോൾ കേരള കോണ്‍ഗ്രസ് തകർന്നു എന്നു പറഞ്ഞവരുണ്ട്. എന്നാൽ, കേരളത്തിലെ കർഷക സമൂഹം പാർട്ടിക്കൊപ്പമുണ്ടെന്നു വ്യക്തമായിരിക്കുകയാണ്.

കാരുണ്യ ഭാഗ്യക്കുറി നിർത്തലാക്കുന്നതു ജനവഞ്ചനയാണ്. തലമുറകൾ അതു പൊറുക്കുകയില്ല. ഒന്നര ലക്ഷത്തോളം രോഗികൾക്ക് 1200 കോടി രൂപ സഹായം നല്കിയ പദ്ധതി രാജ്യത്തിനു മാതൃകയാണ്. പദ്ധതി നിർത്തലാക്കുന്നതിനെതിരേ ജനപ്രതിനിധികൾക്കും നേതാക്കൾക്കുമൊപ്പം താൻ 28ന് സെക്രട്ടറിയേറ്റ് നടയിൽ ഉപവസിക്കുമെന്ന് കെ. എം. മാണി പറഞ്ഞു.

സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം അനുസരിച്ച് ഭക്ഷ്യവസ്തുക്കൾ സംസ്ഥാനങ്ങൾക്കു നല്കേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. റേഷൻ വിഹിതം കൂട്ടിവാങ്ങാൻ കേരളം ഒറ്റക്കെട്ടായിനിന്ന് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം. അതേസമയം, അനുവദിക്കപ്പെട്ട 14 ലക്ഷം ടണ്‍ ധാന്യം റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിൽ കേരളം വീഴ്ചവരുത്തി.


അഞ്ചുവർഷം സാധനവില വർധിപ്പിക്കുകയില്ലെന്നു പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ ഭക്ഷ്യവസ്തുക്കളുടെ വിലവർധന നേരിടാൻ നടപടിയെടുക്കുന്നില്ല. അരിവില 45 രൂപയായത് അപകടകരമായ സ്ഥിതിവിശേഷമാണ്.

സർക്കാർ പഞ്ചറായ ടയർ പോലെയാണെന്ന ആർഎസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്‍റെ അഭിപ്രായത്തോടു യോജിക്കുന്നതായി കെ. എം. മാണി പറഞ്ഞു. കർഷക പെൻഷനും ക്ഷേമ പെൻഷനുകളും മുടങ്ങി. കമ്പോള വിലയും പ്രഖ്യാപിത വിലയും തമ്മിലുള്ള അന്തരം റബർ കർഷകർക്കു താൻ ധനമന്ത്രിയായിരിക്കെ ബാങ്ക് അക്കൗണ്ടിലേക്ക് നല്കിയിരുന്നു. അതു നിർത്തലാക്കി.

തനിക്ക് ആരോടും അന്ധമായ വിരോധമില്ലെന്നു കെ.എം. മാണി പറഞ്ഞു. സർക്കാർ നല്ലതു ചെയ്താൽ അനുകൂലിക്കും. കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നു തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പ്രതിസന്ധി കാരണമുണ്ടായ ദുഃസ്ഥിതി പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ അതിന്‍റെ പേരു പറഞ്ഞ് സംസ്ഥാന സർക്കാർ ഒഴിഞ്ഞു മാറുന്നത് നല്ലതല്ല. 50 വർഷം വളരെയധികം പരീക്ഷണങ്ങൾ നേരിട്ട പാർട്ടിയാണു കേരള കോണ്‍ഗ്രസ്. വിജിലൻസ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അതേക്കുറിച്ചൊന്നും പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.