മുഖ്യപ്രതി പൾസർ സുനി രക്ഷപ്പെട്ടെന്നു പോലീസ്
മുഖ്യപ്രതി പൾസർ സുനി രക്ഷപ്പെട്ടെന്നു പോലീസ്
Monday, February 20, 2017 4:31 PM IST
കൊച്ചി: മലയാളസിനിമയിലെ പ്രമുഖ യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ കൂടി പോലീസ് പിടികൂടി. പ്രധാന പ്രതി പെരുന്പാവൂർ സ്വദേശി പൾസർ സുനി എന്ന സുനിൽകുമാറിനെ രക്ഷപ്പടാൻ സഹാ യിച്ചതെന്നു കരുതുന്ന അന്പലപ്പുഴ കക്കാഴം സ്വദേശി അൻവറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധമുള്ള മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സുനിയെ തേടി ഞായറാഴ്ച അന്വേഷണസംഘം ആലപ്പുഴയിലെ അന്പലപ്പുഴയിൽ എത്തിയെങ്കിലും ഇയാൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടുവെന്നാണു പോലീസ് നൽകുന്ന വിവരം. പോലീസ് അന്പലപ്പുഴയിൽ എത്തുന്നതിനു തൊട്ടുമുന്പ് സുനി അവിടെനിന്നു മുങ്ങുകയായിരുന്നത്രേ. അന്പലപ്പുഴയിലെ സുഹൃത്തിന്‍റെ വീട്ടിൽ പണം വാങ്ങാൻ ഇയാൾ എത്തുമെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണു പോലീസ് അന്പലപ്പുഴയിലെത്തിയത്.
സംഭവശേഷം ഓട്ടോയിൽ അന്പലപ്പുഴയിൽ എത്തിയ സുനിൽകുമാറിനെ പണം നൽകി കടക്കാൻ സഹായിച്ചത് അൻവറാണെന്നു പോലീസ് പറഞ്ഞു. അൻവറടക്കം സുനിയെ സഹായിച്ച അഞ്ചുപേരെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇവരും കഴിഞ്ഞ രണ്ടാഴ്ച സുനി ഫോണിൽ ബന്ധപ്പെട്ടവരുമടക്കം 48 പേരിൽനിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്.

കേസിൽ നേരിട്ടു ബന്ധമുള്ളത് ആറു പേർക്കാണ്. ഇവരിൽ പിടിയിലാകാനുള്ള സുനിയടക്കം മൂന്നു പേരും ഹൈക്കോടതിയിൽ ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകി.
തലശേരി സ്വദേശി വി.പി. ബിജിഷ്, തമ്മനം സ്വദേശി മണികണ്ഠൻ എന്നിവരാണു സുനിക്കു പുറമേയുള്ള മറ്റു രണ്ടു പേർ. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.

സംസ്ഥാനത്തിനകത്തും പുറത്തും പ്രതികൾക്കായി തെരച്ചിൽ നടക്കുന്നുണ്ട്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കി. പ്രതികളെ തെരഞ്ഞു കേരളത്തിനു വെളിയിലേക്കു പോയ മൂന്നു പോലീസ് സംഘങ്ങളിൽ ഒരു സംഘം ഇന്നലെ തിരിച്ചെത്തി.
തട്ടിക്കൊണ്ടുപോകലിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നു നടി മൊഴി നൽകിയതായ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കാറിൽ വച്ചു പ്രതികൾ തങ്ങൾ ക്വട്ടേഷൻ എടുത്തതാണെന്നും ഫ്ളാറ്റിലെത്തിച്ചു ലഹരിമരുന്ന് നൽകി ഉപദ്രവിക്കുമെന്നും പറഞ്ഞിരുന്നതായി നടി മൊഴി നൽകിയതായാണു വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല. സംഭവ ദിവസം നടിയുടെ കാർ ഓടിച്ച മാർട്ടിൻ ആന്‍റണി, ക്രിമിനൽ സംഘാംഗം വടിവാൾ സലിം, പ്രദീപ് എന്നിവരാണ് നിലവിൽ പോലീസ് പിടിയിലായത്. സലീമിനെയും പ്രദീപിനെയും കോയന്പത്തൂരിൽനിന്നു പിടികൂടുകയായിരുന്നു.


അതിനിടെ സുനിയെ രക്ഷപ്പെടുത്തിയതു താനാണെന്ന ആരോപണം തളളി നിർമാതാവ് ആന്‍റോ ജോസഫ് രംഗത്തെത്തി. പൾസർ സുനിയെ രക്ഷപ്പെടാൻ താൻ സഹായിച്ചിട്ടില്ല. സംഭവദിവസം സുനിയെ വിളിച്ചത് പോലീസിന്‍റെയും പി.ടി. തോമസ് എംഎൽഎയുടെയും സാന്നിധ്യത്തിലാണ്, സുനിയെ മുൻപരിചയമില്ലെന്നും ആന്‍റോ ജോസഫ് പറഞ്ഞു. മുഖ്യപ്രതി രക്ഷപ്പെട്ടതിൽ ആന്‍റോ ജോസഫിന് പങ്കില്ലെന്നു പി.ടി. തോമസ് എംഎൽഎയും പറഞ്ഞു.

പ്രമുഖ നടിക്കെതിരേ ആക്രമണം: പൾസർ സുനി അന്പലപ്പുഴയിൽ എത്തിയതു പണത്തിനായി

അന്പലപ്പുഴ: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി അന്പലപ്പുഴയിലെത്തിയതു പണത്തിനെന്നു സൂചന. ഇയാളെ കുടുക്കാൻ കേരളം മുഴുവൻ വല വിരിച്ചിരിക്കെയാണു പോലീസിനെ വെട്ടിച്ചു കഴിഞ്ഞ രാത്രി ഇയാൾ അന്പലപ്പുഴ കാക്കാഴത്തെത്തിയത്. ഇയാളുമായി അടുത്ത ബന്ധമുള്ള മനു, അൻവർ എന്നിവരെ തേടിയാണ് എത്തിയത്. മുൻകൂർ ജാമ്യത്തിനു സുനി ശ്രമം തുടങ്ങിയ സാഹചര്യത്തിൽ പണത്തിന്‍റെ ആവശ്യത്തിനാണു സുഹൃത്തുക്കളെ തേടിയെത്തിയത്. ഇവരിൽനിന്ന് 50,000 രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും 10,000 രൂപയോളം നൽകിയെന്നാണു സംസാരം. ‌

അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അൻവറിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്. അന്പലപ്പുഴ, ആലപ്പുഴ ഭാഗങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളിൽ കണ്ണികളായ ചിലരും പോലീസിന്‍റെ നിരീക്ഷണത്തിലാണ്.
ഇവിടത്തെ ചില സീരിയൽ, ടെലിഫിലിം പ്രവർത്തനവുമായി ബന്ധമുള്ളവരും സംശയത്തിന്‍റെ നിഴലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.