വനത്തിൽ വൻ വാറ്റു സങ്കേതം; രണ്ടായിരം ലിറ്റർ കോട പിടിച്ചു
വനത്തിൽ വൻ വാറ്റു സങ്കേതം; രണ്ടായിരം ലിറ്റർ കോട പിടിച്ചു
Friday, December 9, 2016 4:22 PM IST
തൊടുപുഴ: വനത്തിനുള്ളിൽ വ്യാജമദ്യം വാറ്റിയിരുന്ന കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. 2,000 ലിറ്റർ കോടയും 450 മില്ലി ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി.

മൂലമറ്റം മേമുട്ടം വനത്തിനുള്ളിൽ മൂന്നു കിലോമീറ്ററോളം മാറിയായിരുന്നു വാറ്റു സങ്കേതം. കാടിനുള്ളിൽ പടുതാക്കുളത്തിലും കന്നാസുകളിലുമായിട്ടായിരുന്നു കോട സൂക്ഷിച്ചിരുന്നത്. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. വാറ്റു സങ്കേതത്തിലെ കാവൽ നായ എക്സൈസ് സംഘത്തെ കണ്ടു കുരച്ചതിനാൽ ആളുകൾ ഓടി രക്ഷപ്പെട്ടതായി എക്സൈസ് അധികൃതർ പറഞ്ഞു.


രക്ഷപ്പെട്ടവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ഇവരെ ഉടൻ പിടികൂടുമെന്നും തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു, ഇന്റലിജൻസ് ഇൻസ്പെകട്ർ സുധീപ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഫ്രാൻസിസ്, സുഭാഷ്, സിഇഒമാരായ ആർ. പ്രകാശ്, അജിത്കുമാർ, ബാബു എന്നിവരടങ്ങുന്ന സംഘമാണു വാറ്റു കേന്ദ്രം കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.