തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു
തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു
Sunday, October 11, 2015 12:09 AM IST
അയര്‍ക്കുന്നം: തെരുവുനായയുടെ കടിയേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മറ്റക്കര മഞ്ഞാമറ്റം ഓണാച്ചേരില്‍ ജോസിന്റെ ഭാര്യ ഡോളിയാണ് (46) ഇന്നലെ പുലര്‍ച്ചെ രണ്േടാടെ മരിച്ചത്. സെപ്റ്റംബര്‍ 11ന് മഞ്ഞാമറ്റത്തുവച്ചാണു ഡോളിക്ക് തെരുവ്നായയുടെ കടിയേറ്റത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒരാഴ്ചയായി അവസ്ഥ വഷളായി വരുകയാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

അതേസമയം, പേവിഷബാധയേറ്റാണോ മരണമെന്നു വ്യക്തമല്ല. വീട്ടമ്മയുടെ ആരോഗ്യനില പെട്ടെന്നു വഷളാകാനുള്ള കാരണം എന്തെന്നു കണ്െടത്താന്‍ കഴിഞ്ഞിട്ടില്ല. തെരുവുനായ അക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഡോളിയെ രക്ഷപ്പെടുത്തിയശേഷം നായയെ തല്ലികൊന്നിരുന്നു.


മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പേവിഷബാധയ്ക്കെതിരേയുള്ള ആദ്യ കുത്തിവയ്പ് എടുത്തുവെന്നും ബന്ധുക്കള്‍ പറഞ്ഞു. നിശ്ചിത തീയതികളില്‍ മൂന്നു കുത്തിവയ്പും എടുത്തശേഷം തിരികെ വീട്ടിലെത്തിയ ഡോളിയെ സെപ്റ്റംബര്‍ 29ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നു വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. ഡോളിയുടെ ഭര്‍ത്താവ് ജോസ് സ്വകാര്യബസ് ഡ്രൈവറാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഡോളിക്കു ചികിത്സച്ചെലവിനുള്ള തുക നാട്ടുകാരും മഞ്ഞാമറ്റം സെന്റ് സെബാസ്റ്യന്‍സ് പള്ളി ഇടവകക്കാരും ചേര്‍ന്നു ധനസമാഹരണം നടത്തി നല്‍കുകയായിരുന്നു.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഡോളിയുടെ മൃതദേഹം മഞ്ഞാമറ്റം സെന്റ് സെബാസ്റ്യന്‍സ് പള്ളിയില്‍ സംസ്കരിച്ചു. മക്കള്‍: ജിബിന്‍, ജിസ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.