കൊച്ചി കാന്‍സര്‍ സെന്ററിനു ഭരണാനുമതി
Thursday, September 3, 2015 12:49 AM IST
തിരുവനന്തപുരം: കൊച്ചി കാന്‍സര്‍ സെന്ററിനു ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആദ്യം ഔട്ട് പേഷ്യന്റ് നിയമനം, രണ്ടാം ഘട്ടത്തില്‍ 150 കിടക്കകളോടു കൂടിയ ആശുപത്രി, മൂന്നാം ഘട്ടത്തില്‍ ആശുപത്രിയും റിസര്‍ച്ച് സെന്ററും എന്നിങ്ങനെ മൂന്നു ഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്.

എറണാകുളം മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള സൌകര്യപ്രദമായ കെട്ടിടത്തില്‍ ഔട്ട്പേഷ്യന്റ് വിഭാഗം ആരംഭിക്കും. തുടര്‍തീരുമാനങ്ങള്‍ക്കു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ മാതൃകയില്‍ സൊസൈറ്റി രൂപീകരിക്കും. ഔട്ട്പേഷ്യന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടനിര്‍മാണം, ജീവനക്കാരുടെ നിയമനം, ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കും.


പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു പ ത്തു കോടി രൂപ ബിവറേജസ് കോര്‍പറേഷന്‍ ലഭ്യമാക്കും. എറണാകുളം ജില്ലാ സഹകരണ ബാങ്കിനു സര്‍ക്കാര്‍ ഗാരന്റി നല്‍കിയതിനെ തുടര്‍ന്നു വായ്പ നല്‍കും. കൊച്ചിന്‍ കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ വായ്പ ഉപയോ ഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.