ബാര്‍ കോഴ: നുണപരിശോധനാഫലം പുറത്തുവന്നു
Wednesday, May 27, 2015 12:14 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാഫലം പുറത്തുവന്നു. നുണപരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അമ്പിളി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോടതി കൈമാറിയിരുന്നു. അതാണു മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഫോറന്‍സിക് വിഭാഗം 15 ചോദ്യങ്ങളാണു ചോദിച്ചത്. അതില്‍ ഒമ്പതും പത്തും ഒഴികെയുള്ള ചോദ്യങ്ങള്‍ക്ക് അമ്പിളി ശരിയായ ഉത്തരം നല്‍കിയെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍, പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണു ശരിയുത്തരം നല്‍കാതിരിക്കുന്നത്.

ഫോറന്‍സിക് അസിസ്റന്റ് ഡയറക്ടര്‍ ഡോ. പ്രദീപ് ശശിയാണ് നു ണപരിശോധന നടത്തിയത്. ഓരോ ചോദ്യത്തിനും അതേ, അല്ലെങ്കില്‍ അല്ല എന്ന ഉത്തരമാണു നല്‍കേണ്ടിയിരുന്നത്. 15 ചോദ്യങ്ങള്‍ക്കും അതേ എന്ന ഉത്തരമാണു നല്‍കിയത്. ഓരോ ചോദ്യത്തിനും ശേഷം 25 സെക്കന്‍ഡ് വീതം സമയം നല്‍കിയിരുന്നു.

ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങളെപ്പറ്റി മുന്‍കൂര്‍ ധാരണയുണ്െടങ്കില്‍ ആര്‍ക്കും നുണപരിശോധനയില്‍ ശരിയായ ഉത്തരം നല്‍കാന്‍ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. നുണപരിശോധനാഫലം കോടതികളില്‍ തെളിവായി സ്വീകരിക്കാറില്ല.

പ്ളാസ്റിക് ബാഗില്‍ പൊതിഞ്ഞു കൊണ്ടുവന്ന പണം ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ധനമന്ത്രി കെ.എം. മാണിക്കു കൈമാറുന്നതു കണ്ടുവെന്ന് അമ്പിളി മൊഴി നല്‍കിയെന്നാണു നുണപരിശോധനാഫല റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്കുമാര്‍ ഉണ്ണി മന്ത്രിക്കു പണം നല്‍കുന്നതു കണ്േടാ എന്ന ചോദ്യത്തിനു കണ്ടു എന്നായിരുന്നു മറുപടി. 2014 ഏപ്രില്‍ രണ്ടിനു ക്ളിഫ് പരിസരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണോ പണം നല്‍കിയതെന്ന ചോദ്യത്തിനും അതേയെന്നായിരുന്നു മറുപടി. കൈമാറാനുള്ള പണമായ 35 ലക്ഷം രൂപ ഏപ്രില്‍ ഒന്നിനാണോ എണ്ണിത്തിട്ടപ്പെടുത്തിയെതെന്ന ചോദ്യത്തിനും അതേയെന്നായിരുന്നു അമ്പിളിയുടെ മറുപടി.


കൈമാറാനുള്ള തുകയില്‍ അഞ്ചു ലക്ഷം രൂപ സണ്‍ ബീം ഹോട്ടല്‍ മാനേജര്‍ ഗോപനില്‍നിന്നാണു ഏപ്രില്‍ ഒന്നിന് ഉണ്ണി വാങ്ങിയത്. ഇവിടെനിന്നു ബാറുടമ ചൈന സുനിലിന്റെ കാറില്‍ പാക്കറ്റുകളിലാക്കി കൊണ്ടുവന്നു. രണ്ടിനു രാവിലെ ബാറുടമ ശ്രീവത്സന്റെ വീട്ടില്‍ വച്ചാണു പണം കൊടുക്കാനുള്ള പദ്ധതി തയാറാക്കിയതെന്നും നുണപരിശോധനാ ഫലത്തില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ 31നു ബിജു രമേശ് എറണാകുളത്തെ ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്തെന്നും അവിടെ വച്ചു രാജ്കുമാര്‍ ഉണ്ണി, കൃഷ്ണദാസ് പോളക്കുളം, ഇടശേരി ജോസ്, ജോണ്‍ കല്ലാട്ട് എന്നിവരെ കണ്െടന്നും അമ്പിളി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.