മോണ്‍. ജോര്‍ജ് ഓലിയപ്പുറം പ്രോട്ടോ സിഞ്ചല്ലൂസ്, മോണ്‍. ജോര്‍ജ് കാര്യാമഠം സിഞ്ചല്ലൂസ്
മോണ്‍. ജോര്‍ജ് ഓലിയപ്പുറം പ്രോട്ടോ സിഞ്ചല്ലൂസ്, മോണ്‍. ജോര്‍ജ് കാര്യാമഠം സിഞ്ചല്ലൂസ്
Tuesday, May 5, 2015 10:58 PM IST
മൂവാറ്റുപുഴ: കോതമംഗലം രൂപത പ്രോട്ടോ സിഞ്ചല്ലൂസായി മോണ്‍.ജോര്‍ജ് ഓലിയപ്പുറത്തെയും സിഞ്ചല്ലൂസായി മോണ്‍.ജോര്‍ജ് കാര്യാമഠത്തെയും ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിയമിച്ചു. സിഞ്ചല്ലൂസായിരുന്ന മോണ്‍. ജോര്‍ജ് ഓലിയപ്പുറം പ്രോട്ടോ സിഞ്ചല്ലൂസായി നിയമിതനായതിനെത്തുടര്‍ന്നാണു ഫാ.ജോര്‍ജ് കാര്യാമഠത്തെ സിഞ്ചല്ലൂസായി നിയമിച്ചത്.

പണ്ഡിതനും ധ്യാനഗുരുവും വാഗ്മിയുമായ മോണ്‍.ജോര്‍ജ് ഓലിയപ്പുറം കോതമംഗലം കത്തീഡ്രല്‍ ഇടവകാംഗമാണ്. 1945ല്‍ ജനിച്ച ഇദ്ദേഹം ഓലിയപ്പുറം പരേതരായ പീറ്റര്‍-റോസി ദമ്പതികളുടെ മകനാണ്. റോമില്‍നിന്നു തിയോളജി പാസായശേഷം 1969ല്‍ വൈദികപട്ടം സ്വീകരിച്ചു. മുതലക്കോടം, കലയന്താനി പള്ളികളില്‍ അസിസ്റന്റ് വികാരിയായും അംബികാപുരം, പഴമ്പിള്ളിച്ചാല്‍, വാഴക്കുളം, മൂവാറ്റുപുഴ, ആരക്കുഴ, മുതലക്കോടം പള്ളികളില്‍ വികാരിയായും മിഷന്‍ലീഗ്, കെസിഎസ്എല്‍, വൊക്കേഷന്‍ ബ്യൂറോ, വിജ്ഞാനഭവന്‍ എന്നിവയുടെ രൂപത ഡയറക്ടറായും ഏറെക്കാലം രൂപത ചാന്‍സലറായും സേവനമനുഷ്ഠിച്ചു. അവിഭക്ത മംഗലപ്പുഴ സെമിനാരി റെക്ടര്‍, പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ എകെസിസിയുടെ രൂപത ഡയറക്റും രാഷ്ട്രദീപിക ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്. പ്രോട്ടോ സിഞ്ചല്ലൂസായ മോണ്‍. ജോര്‍ജ് ഓലിയപ്പുറം രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെയും മാനേജര്‍ തസ്തികയും വഹിക്കും.


1948ല്‍ ജനിച്ച ഫാ.ജോര്‍ജ് കാര്യാമഠം വാഴക്കുളം ഇടവകയിലെ കാര്യാമഠത്തില്‍ പരേതരായ വര്‍ഗീസ്-മര്‍ത്ത ദമ്പതികളുടെ മകനാണ്.സെമിനാരി വിദ്യാഭ്യാസത്തിനുശേഷം 1973ല്‍ വൈദികപട്ടം സ്വീകരിച്ചു. കടവൂര്‍, പുന്നമറ്റം, നെടുങ്കണ്ടം, പച്ചടി, നെല്ലിമറ്റം പള്ളികളില്‍ അസിസ്റന്റ് വികാരിയായും അംബികാപുരം, ശെല്യാംപാറ, കാവക്കാട്, പൂയംകുട്ടി, ഇഞ്ചൂര്‍, തഴുംവകുന്ന്, നെടിയകാട്, ഞായപ്പിള്ളി, വടാട്ടുപാറ, മുരിക്കാശേരി, ഇരട്ടയാര്‍, ഞാറക്കാട് പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.നിലവില്‍ പുറപ്പുഴ പള്ളി വികാരിയാണ്. തിയോളജിയില്‍ മാസ്റര്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം കൌണ്‍സലിംഗ് വിദഗ്ധനും ധ്യാനഗുരുവും രൂപത ഉപദേശക സമിതിയംഗവുമാണ്. പുതുതായി നിയമിതരായ ഇരുവരും ഈ മാസം 23ന് ഔദ്യോഗിക ചുമതല ഏറ്റെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.