ബാര്‍ കോഴ: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്നു വിജിലന്‍സ്
Saturday, February 28, 2015 12:18 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പിനെ വിജിലന്‍സ് അറിയിച്ചു.

ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമകളെയെല്ലാം ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരുടെ മൊഴി എടുക്കുമ്പോള്‍ മാത്രമേ കൂടുതല്‍ പേരുടെ മൊഴി എടുക്കേ ണ്ടതുണ്േടാ എന്നു വ്യക്തമാകൂ. ഇതിനാല്‍ ഇത്ര നാളിനകം കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പറയാന്‍ കഴിയില്ല. പരാമവധി വേഗത്തിലാണു വിജിലന്‍സ് അന്വേഷണം നടക്കുന്നത്.

അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണു മൂന്നു ഡിവൈഎസ്പിമാരെയും അഞ്ച് സിഐമാരെയും ആവശ്യത്തിനു മറ്റു ജീവനക്കാരെയും നിയോഗിച്ചത്. ഇവര്‍ ജില്ലകള്‍ തോറും ബാറുടമകളുടെ മൊഴി ശേഖരിച്ചുവരികയാണ്. എസ്പി ആര്‍. സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിവരുന്നത്.


ബാര്‍ കോഴയുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നു നേരത്തെ കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് ആഭ്യന്തര വകുപ്പിനെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.