നാളികേര ഉത്പന്നങ്ങളുടെ പായ്ക്കിംഗ് യൂണിറ്റ് തുടങ്ങും
നാളികേര ഉത്പന്നങ്ങളുടെ പായ്ക്കിംഗ് യൂണിറ്റ് തുടങ്ങും
Thursday, November 27, 2014 1:18 AM IST
കൊച്ചി: നാളികേരത്തിന്റെ വിലയിടിവില്‍ നാളികേര ഉത്പാദക കമ്പനികളുടെ കണ്‍സോര്‍ഷ്യം ഉത്ക്കണ്ഠ രേഖപ്പെടുത്തി. കിലോഗ്രാമിന് 35 രൂപ താങ്ങുവില നിജപ്പെടുത്തി, ഉടന്‍തന്നെ സര്‍ക്കാര്‍ നാളികേര സംഭരണം തുടങ്ങണമെന്നും കൊച്ചിയില്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിന്റെ യോഗം ആവശ്യപ്പെട്ടു.

കേരളത്തിലെ നാളികേര കര്‍ഷക ഉത്പാദക കമ്പനികളുടെ നീര, മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ ആധുനികവും ഏകീകൃതവുമായ പായ്ക്കിംഗിനുള്ള പ്ളാസ്റിക് കണ്െടയ്നറുകളും കുപ്പികളും നിര്‍മിക്കുന്ന യൂണിറ്റ് തുടങ്ങും. ഓരോ കമ്പനികളും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ആയിരക്കണക്കിനു പ്ളാസ്റിക് കണ്െടയ്നറുകളും കുപ്പികളും ദിനംപ്രതി ആവശ്യമായി വരും. ഇപ്പോള്‍ 200 മില്ലി നീര പായ്ക്ക് ചെയ്യുന്നതിനുള്ള പ്ളാസ്റിക് കുപ്പിക്ക് മൂന്നു മുതല്‍ 4.30 രൂപവരെയാണ് വില. ഇതു നീരയുടെ വിലപന വിലയെ ബാധിക്കുന്നു. കുപ്പിയുടെ വില കുറയ്ക്കാന്‍ സാധിച്ചാല്‍ അതിലൂടെ നീരയുടെ റീട്ടെയില്‍ വിലയും കുറയും. അപ്പോള്‍ നീര വിപണിയിലെ വില്പന ഇനിയും കൂടുമെന്നും യോഗം വിലയിരുത്തി.


ഡിസംബര്‍ 31നു മുമ്പായി എല്ലാ കമ്പനികളും ഓഹരി സമാഹരണം പൂര്‍ത്തിയാക്കണമെന്നും നിലവില്‍ വെളിച്ചെണ്ണ യൂണിറ്റുകള്‍ തുടങ്ങാത്ത കമ്പനികള്‍ അടിയന്തരമായി നിലവാരമുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിച്ചു വിപണിയില്‍ ഇറക്കണം.

യോഗത്തില്‍ ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ അധ്യക്ഷത വഹിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ്, കണ്‍സോര്‍ഷ്യം വൈസ് ചെയര്‍മാന്‍ സണ്ണി ജോര്‍ജ്, നാളികേര ഉത്പാദക കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത യോഗം കോഴിക്കോട്ടു ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.