ട്രെയിനിലെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം തയാറായി
ട്രെയിനിലെ കൊലപാതകം:  പ്രതിയുടെ രേഖാചിത്രം തയാറായി
Wednesday, October 22, 2014 12:29 AM IST
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ മലപ്പുറം കൊണ്േടാട്ടി കീഴശേരി ഹാജിയാര്‍പടി പെരിങ്ങോട്ടുമ്മല്‍ ഹൌസില്‍ ഹസന്റെ മകള്‍ പാത്തു വിനെ(45) തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം തയാറാക്കി. ദൃക്സാക്ഷിയായ ഒരാളുടെ മൊഴി അടിസ്ഥാനമാക്കിയാണു രേഖാചിത്രം തയാറാക്കിയത്.

പ്രതി ഇരുണ്ട നിറമുള്ള മെലി ഞ്ഞ ശരീരപ്രകൃതിക്കാരനാണ്. സംഭവസമയത്തു മുഷിഞ്ഞ പാന്റും ഷര്‍ട്ടുമായിരുന്നു വേഷം. 25നും 30നുമിടയില്‍ പ്രായം തോന്നിക്കുമെന്നും പോലീസ് പറ ഞ്ഞു. പാത്തുവിന്റെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. റെയില്‍വേ പോലീസ് എസ്പി വി.സി. മോഹനന്റെ മേല്‍നോട്ടത്തില്‍ സിഐ എ.കെ. ബാബു, കണ്ണൂര്‍ റെയില്‍വേ എസ്ഐ ഐ.വി. രവീന്ദ്രന്‍, ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ വിജയകുമാര്‍, എഎസ്ഐ വി.പി. ഇന്ദിഷ് എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ സേനയും സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.


ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്റെ സ്ക്വാഡിലെ അഞ്ചംഗ ഷാഡോ പോലീസും അന്വേഷണസംഘത്തിലുണ്ട്. റെയില്‍വേ എസ്പി വി.സി. മോഹനന്‍ ഇന്നലെ റെയില്‍വേ സ്റേഷനിലെത്തി സംഭവം നടന്ന ട്രെയിന്‍ ബോഗി പരിശോധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 4.45ഓടെ കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു തീകൊളുത്തിയ സംഭവം നടന്നത്. ട്രെയിനില്‍ കയറിയ പാത്തുവിനു പിന്നാലെയെത്തിയ യുവാവ് കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകമൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പാത്തുവില്‍നിന്നു രണ്ടുതവണ കോഴിക്കോട് മജിസ്ട്രേറ്റ് മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. പോസ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കബറടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.