വിജയം ഉറപ്പ്, ഭൂരിപക്ഷം കുറയില്ലെന്ന് അനില്‍ കെ. ആന്‍റണി
Monday, April 22, 2024 11:35 PM IST
മോദിയുടെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ക്ക് പത്തനംതിട്ടയിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നതില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണിക്കു സംശയമില്ല. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനുള്ള പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ടു നടപ്പാക്കാനുള്ള മോദി ഗാരണ്ടിയാണ് എന്‍ഡിഎ മന്നോട്ടുവയ്ക്കുന്നത്.

മോദി സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടി പതിനായിരങ്ങള്‍ ഈ മണ്ഡലത്തിലുണ്ട്. ജില്ലയ്ക്ക് ഒട്ടേറെ വികസന പദ്ധതികള്‍ എന്‍ഡിഎ പുറത്തിറക്കിയ പ്രകടന പത്രികയിലുണ്ട്. നടപ്പാക്കാനാവുമെന്ന് ഗാരണ്ടിയുള്ളവ തന്നെ.

പത്തനംതിട്ടയില്‍ ഇത്തവണ എന്‍ഡിഎ അത്ഭുതം സൃഷ്ടിക്കുമെന്നതിലും അനിലിനു സംശയമില്ല.

വലിയ ഭൂരിപക്ഷം ലഭിക്കും. വിജയമാണ് പ്രധാനം. കഴിഞ്ഞ പതിനഞ്ച് വര്‍ഷം മണ്ഡലത്തിന് എന്ത് വികസന നേട്ടമുണ്ടായെന്ന് വോട്ടര്‍മാര്‍ ചിന്തിക്കും.

മലയോര മേഖലയിലും കാര്‍ഷിക രംഗത്തും നിരവധിയാളുകള്‍ നിരാശയിലാണ്.
എട്ടു വര്‍ഷമായി സംസ്ഥാനത്തെ ദുര്‍ഭരണം സഹിക്കേണ്ടി വരുന്ന ജനതയും ഇക്കുറി എന്‍ഡിഎയെ പ്രതീക്ഷയോടെ കാണുകയാണെന്നും അനില്‍ പറഞ്ഞു.