ഏഴാച്ചേരിയില്‍ കള്ളന്‍മാര്‍ വിലസുന്നു; സ്പോര്‍ട്സ് സൈക്കിള്‍ മോഷ്ടിച്ചു
Monday, April 22, 2024 4:04 AM IST
ഏഴാച്ചേരി: ഏഴാച്ചേരിയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. മുപ്പതിനായിരം രൂപയുടെ സ്പോർട്സ് സൈക്കിള്‍ മോഷണം പോയി. ഒരു കാര്‍ ഉള്‍പ്പെടെ മറ്റു മൂന്നു വാഹനങ്ങള്‍ മോഷ്ടിക്കാനും ശ്രമം നടന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീട്ടുകാര്‍ ഉണര്‍ന്നുവന്നപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

ഏഴാച്ചേരി ഗാന്ധിപുരം ഭാഗത്ത് പുളിയാനിപ്പുഴയില്‍ ജിതിന്‍റെ മുപ്പതിനായിരം രൂപ വിലയുള്ള സ്പോര്‍ട്സ് സൈക്കിളാണ് മോഷണം പോയത്. മെയിന്‍ റോഡിനോടു ചേര്‍ന്നാണ് ജിതിന്‍റെ വീട്. ഇവിടെ മുറ്റത്തുവച്ചിരുന്ന സൈക്കിളാണ് മോഷ്ടിക്കപ്പെട്ടത്.

ഏഴാച്ചേരി ജിവിയുപി സ്‌കൂളിനും കുരിശുപള്ളിക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായ മോഷണശ്രമം നടന്നത്. ചെട്ടിയാകുന്നേല്‍ ജോബിയുടെ കാര്‍ മോഷ്ടിക്കാനുള്ള ശ്രമം വീട്ടുകാര്‍ ഉണര്‍ന്നതോടെ വിഫലമാവുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഇട്ടിരുന്ന കാറിന്‍റെ ഡോര്‍ വലിച്ചുതുറക്കാന്‍ നടത്തുന്ന ശബ്ദം കേട്ട് ജോബി ഉണര്‍ന്നുവന്നപ്പോഴേക്കും മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

കളരിക്കല്‍ ഹരിയുടെ ബൈക്ക് വീട്ടുമുറ്റത്തുനിന്നിറക്കി റോഡില്‍ കൊണ്ടുവന്നു. ഈ സമയം ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കള്ളന്‍മാര്‍ കടന്നുകളയുകയായിരുന്നു. ചേലയ്ക്കല്‍ ഹരികൃഷ്ണന്‍റെ സ്‌കൂട്ടറും മോഷ്ടിക്കാന്‍ ശ്രമം നടന്നു. സ്‌കൂട്ടറിന്‍റെ ബാറ്ററി ഭാഗം ഊരിമാറ്റിയ നിലയിലായിരുന്നു.

തോലംമാക്കല്‍ ജോണിയുടെ പുരയിടത്തിലെ തേങ്ങായും മോഷണം പോയി. ഇവിടെ രണ്ടുപേര്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീടാണ് തേങ്ങാക്കുല മോഷണം പോയത്. നായ്ക്കളുടെ നിര്‍ത്താതെയുള്ള കുരകേട്ട് പലരും ലൈറ്റിടുകയും വാതില്‍ തുറക്കുകയും ചെയ്യുമ്പോഴേക്കും അപരിചിതര്‍ ബൈക്കില്‍ വേഗം പോകുന്നതാണ് കാണുന്നത്. പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

രാമപുരം പോലീസ് രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കണം

ഏഴാച്ചേരി, ഗാന്ധിപുരം, ജിവിയുപി സ്‌കൂള്‍ ഭാഗങ്ങളില്‍ മോഷണവും മോഷണ ശ്രമങ്ങളും തകൃതിയായ പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ രാമപുരം പോലീസിന്‍റെ പട്രോളിംഗ് ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ജനങ്ങള്‍.