Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
Saturday, May 4, 2024 10:51 PM IST
അനന്തപുരി /ദ്വിജൻ
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി നടുറോഡിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ അശ്ലീല ചേഷ്ടകൾ കാണിച്ച് പരിഹസിക്കുകയും ചെയ്ത ഒരു കെഎസ്ആർടിസി ഡ്രൈവറെ വാഹനം ഓടിച്ച് ഓവർടേക്ക് ചെയ്ത് ബസ് തടഞ്ഞു വലിച്ചിറക്കി കൈകാര്യം ചെയ്താൽ എന്താകും കേരളത്തിലെ സാധാരണക്കാരന്റെ പ്രതികരണം. എന്താകും സർക്കാരിന്റെ പ്രതികരണം.
സാധാരണനിലയിൽ പോലീസ് എത്തും. യുവതിയുടെ പരാതിപ്രകാരം ഡ്രൈവർക്കെതിരേ കേസെടുക്കും. ബസ് ബലം പ്രയോഗിച്ചു തടഞ്ഞതിനും അങ്ങനെ യാത്രാതടസം ഉണ്ടാക്കിയതിനെങ്കിലും യുവതിക്കെതിരേയും കേസെടുക്കും. കോർപറേഷനും സർക്കാരും ഡ്രൈവറെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കും. ഡ്രൈവറുടെ സംഘടനക്കാർ മിന്നൽ പണിമുടക്കുപോലും നടത്തും. പ്രതിഷേധം തീർച്ചയായും ഉണ്ടാകും. ഇത്തരം പെരുമാറ്റങ്ങൾ മിക്കവാറും കണ്ടിട്ടുള്ള ജനം യുവതിക്ക് കട്ട സപ്പോർട്ട് കൊടുക്കും. എന്നാൽ സമാനമായ സംഭവം ഏപ്രിൽ 27ന് തലസ്ഥാനത്ത് ഉണ്ടായിട്ട് ജനം യുവതിക്കെതിരേയും സർക്കാർ സംവിധാനങ്ങളും പോലീസും ഇരയാക്കുന്നു എന്നു കരുതപ്പെടുന്ന ഡ്രൈവർക്ക് അനുകൂലമായും വന്നു. എന്തുകൊണ്ട്?
തിരുവനന്തപുരത്തെ സിപിഎം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവും സംഘവുമാണ് കെഎസ്ആർടിസിയിലെ ദിവസക്കൂലിക്കാരനായ ഒരു ഡ്രൈവറുമായി ഏറ്റുമുട്ടി വല്ലാതെ പരിക്കേറ്റിരിക്കുന്നവർ. ഒരു വിവാഹവിരുന്ന് കഴിഞ്ഞ് സ്വകാര്യ കാറിൽ സഞ്ചരിച്ചിരുന്ന ആര്യയും സംഘവുമാണ് ഡ്രൈവറുമായി ഉടക്കിയത്.
തൃശൂരിൽനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസ് പട്ടത്ത് ആര്യയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന ന്യായം പറഞ്ഞാണ് പാളയം സാഫല്യം കോംപ്ലക്സിനു മുന്പിൽ വച്ച് അവരും ഭർത്താവും അടങ്ങുന്ന സംഘം അവർ സഞ്ചരിച്ചിരുന്ന കാർ ഇടതുവശത്തുകൂടി ബസിനെ ഓവർടേക്ക് ചെയ്ത് ബസിനു കുറുകേ ഇട്ട് തടയുകയും ഡ്രൈവറുമായി ഉടക്കുകയും ചെയ്തത്. ആര്യയുടെ ഭർത്താവായ സച്ചിൻ ബസിൽ ചാടിക്കയറി ഈ ബസ് ഇവിടെ വരെയേ ഉള്ളൂവെന്നും എല്ലായാത്രക്കാരോടും അവിടെ യാത്ര അവസാനിപ്പിക്കാൻ കല്പിക്കുകയും ചെയ്തതായാണ് വാർത്ത.
ഏതായാലും ബസിലുണ്ടായിരുന്ന 12 ദീർഘദൂര യാത്രക്കാർക്കും തന്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ആര്യയുടെയും സച്ചിന്റെയും ബസിലെ പരാക്രമങ്ങൾ മൊബൈലിൽ പകർത്തിക്കൊണ്ടിരുന്ന ഒരാളിൽനിന്ന് സച്ചിൻ ഫോണ്‍ വാങ്ങി റിക്കാർഡ് ചെയ്തതെല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു.
ഡ്രൈവറുടെനേരേ കുപിതയായ ആര്യ ചോദിച്ചു. ഞാൻ ആരാണെന്ന് തനിക്കറിയാമോ? ഇല്ല അയാൾ മറുപടി പറഞ്ഞു. തിരുവനന്തപുരത്തെ കുട്ടികൾക്കുപോലും അറിയാം ഞാൻ ആരാണെന്ന്, അവർ പറഞ്ഞു. പിന്നീട് സ്വയം വെളിപ്പെടുത്തി. ഞാൻ ഇവിടത്തെ മേയറാണ്. ഡ്രൈവർ പറഞ്ഞു, എല്ലാ മാസവും ശന്പളം തന്നിട്ട് ഇതൊക്കെ പറഞ്ഞെങ്കിൽ നന്നായിരുന്നു.
ഇവിടെ പരാക്രമം കാണിച്ച സാധാരണ യുവതി മേയറായതോടെ സംവിധാനങ്ങൾ മുഴുവൻ അവർക്കനുകൂലമായി. മേയറുടെ പരാതിയെത്തുടർന്ന് പോലീസും കെഎസ്ആർടിസി അധികൃതരും സ്ഥലത്തെത്തി ഡ്രൈവർക്കെതിരേ നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗിനും മോശം പെരുമാറ്റത്തിനും കേസെടുത്ത് അയാളെ കസ്റ്റഡിയിലെടുത്തു. ബസ് കണ്ടക്ടറെ ഏൽപ്പിച്ച് ഡ്രൈവർ പോലീസിനൊപ്പം പോയി.
വലിയ സംരക്ഷണങ്ങൾ
ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തേക്കാവുന്ന ഒരു സാധാരണ യുവതിക്കു കിട്ടാത്ത സംരക്ഷണങ്ങൾ ആര്യക്കും ഭർത്താവിനും ലഭിക്കുകയായി. യാത്രാതടസം ഉണ്ടാക്കിയ മേയർക്കും സംഘത്തിനുമെതിരേ പോലീസ് കേസെടുത്തതേയില്ല. ഡ്രൈവർ യദു പരാതി കൊടുത്തിട്ടും പോലീസ് കേസെടുത്തില്ല. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടത്തെ നല്ലവരായ ഉദ്യോഗസ്ഥർക്കു നിർബന്ധം മേയറോട് മാപ്പു പറയണം. അവരുടെ നിർബന്ധത്തിനു വഴങ്ങി ഡ്രൈവർ മേയറെ വിളിക്കുന്പോൾ വണ്ടി തടഞ്ഞതിന് അതുവരെ ഇല്ലാത്ത പുതിയ കാരണം വരുന്നു.
ഡ്രൈവർ അവരെ ലൈംഗിക ചേഷ്ടകൾ കാണിച്ചുവത്രെ. അങ്ങനെ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും മേയർ മാപ്പു കൊടുത്തില്ല. ഇതിനിടെ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. യാത്രക്കാരന്റെ മൊബൈലിലെ തെളിവുകൾ നശിപ്പിക്കപ്പെട്ടെങ്കിലും അവിടെയുണ്ടായിരുന്ന സിസിടിവിയിലും നിർമിത ബുദ്ധി കാമറയിലുമെല്ലാം ഉണ്ടായ സംഭവം മുഴുവൻ പതിഞ്ഞതുകൊണ്ട് മേയർ പറഞ്ഞതിലെ പൊരുത്തക്കേടുകൾക്ക് കള്ളം പറയാത്ത സാക്ഷികളായി.
തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതിന് മേയർ പറഞ്ഞ ന്യായങ്ങളെല്ലാം സത്യമല്ലെന്നു വന്നതോടെയാണ് അവർക്കും ഭർത്താവിനും അവരെ കണ്ണടച്ചു പിന്താങ്ങുന്ന പാർട്ടിക്കും അവരെ സഹായിക്കുന്നതിനായി പലതും ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാരിനും വലിയ പരിക്കുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ പരിണമിക്കുന്നത്. തങ്ങൾക്കു സൈഡ് തന്നില്ലെന്നു മാത്രമല്ല ലക്കുകെട്ട് ഓടിച്ച് ഒന്നു രണ്ടു വണ്ടികളിൽ തട്ടാതെ തട്ടിയാണ് ബസ് പോയതെന്നും ആര്യ ആരോപിച്ചു.
ഡ്രൈവർ മോശമായ ആംഗ്യം കാണിച്ചോ എന്നു പരിശോധിക്കുന്നതിനുള്ള ബസിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ടതായി മൂന്നാംപക്കം പോലീസ് കണ്ടെത്തി. തന്പാനൂർ ഡിപ്പോയിൽ കിടന്ന ബസുകളിൽ ഈ ബസിന്റെ മാത്രം മെമ്മറി കാർഡാണു കാണാതായത്. ഡ്രൈവറെ സംഭവസ്ഥലത്തു വച്ച് പോലീസ് കസ്റ്റഡിയിലെടുത്തതാണ്. അതിനുശേഷം പോലീസ് അകന്പടിയോടെ വന്ന് അദ്ദേഹം തന്റെ ബാഗ് എടുത്തുകൊണ്ടുപോകുക മാത്രമാണു ചെയ്തത്. അതുകൊണ്ട് മെമ്മറി കാർഡ് കാണാത്തതിന് ഉത്തരവാദി അയാളല്ല, കോർപറേഷനാണ്. എന്നാൽ കോർപറേഷൻ രേഖകളിൽ പുലർച്ചെ മൂന്നിന് ബസ് ഡിപ്പോയിൽ എത്തിച്ചത് പോലീസ് കസ്റ്റഡിയിലായിരുന്ന ഡ്രൈവറാണത്രെ. ഗതാഗതമന്ത്രി ഡിവൈഎഫ്ഐക്കാർ പറയുന്നതു പോലെ മാത്രം പ്രവർത്തിക്കില്ലെന്ന് സൂചനകളായത് നല്ല അടയാളമാണ്.
ഡ്രൈവറെ പോലീസ് കൊണ്ടുപോകുന്പോൾ കണ്ടക്ടർക്കാണ് ബസിന്റെ ചുമതല. സാധാരണഗതിയിൽ മേയറെ സഹായിക്കാനായി അതു നടത്തി എന്നേ സാധാരണക്കാർ വിശ്വസിക്കു. ഇനി മെമ്മറിക്കാർഡ് തിരിച്ചുകിട്ടിയാലും അതിൽ മേയർ പറഞ്ഞതുപോലുള്ള ആംഗ്യം ഉണ്ടായാൽപോലും ജനം കണ്ണടച്ചു വിശ്വസിക്കില്ല. ഡ്രൈവർ ലക്കുകെട്ട് ഓടിച്ചു എന്ന ഒരു പരാതിയും ഒരു യാത്രക്കാരനും നടത്തിയില്ല. മേയർ പറയുന്നതുപോലെ മറ്റു വാഹനങ്ങളിൽ തട്ടാൻ പോയോ എന്നൊക്കെ നിരത്തിലാകെയുള്ള നിർമിതബുദ്ധി കാമറകളും സിസിടിവികളും സത്യം പറയില്ലേ എന്നാണു ഡ്രൈവർ ചോദിക്കുന്നത്.
സംഭവം വിവാദമായപ്പോൾ തങ്ങൾ ബസ് തടഞ്ഞില്ലെന്നും സിഗ്നലിൽ നിർത്തിയപ്പോൾ ഡ്രൈവറോട് സംസാരിക്കുകയായിരുന്നുവെന്നുമാണ് ആദ്യം മേയർ പറഞ്ഞത്. പക്ഷേ വീഡിയോയിൽ മേയറുടെ കാറ് ബസിന്റെ ഇടതുവശത്തുകൂടി കയറി വന്ന് സീബ്രാ ലൈനിൽ വിലങ്ങനെ ഇട്ട് ബസ് തടയുന്നതായി കാണാം. അതോടെ പൗരന്മാരുടെ യാത്രാസ്വാതന്ത്ര്യം തടയുന്നു എന്ന മൗലികാവകാശ ലംഘനം മേയറും സംഘവും നടത്തിയെന്നു വ്യക്തമായി. ഡിവൈഎഫ്ഐക്കാർക്ക് ഈ അവകാശമുണ്ട് എന്നാകും അവർ കരുതുന്നത്. പലപ്പോഴും പെരുമാറുന്നതും അങ്ങനെയാണ്.
ബസിലുണ്ടായിരുന്ന 12 ദീർഘദൂര യാത്രക്കാരെ യാത്ര പൂർത്തിയാക്കുന്നതിനു മുന്‍പ് ബസിൽനിന്ന് ആര്യയുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ നിർബന്ധിച്ച് ഇറക്കിവിട്ടെന്നാണ് ഒരു ആരോപണം. അതുസംബന്ധിച്ച വീഡിയോകൾ ഒന്നും കണ്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരവും ഫോണ്നന്പറും കോർപറേഷന്റെ കൈവശം ഉള്ളതുകൊണ്ട് ഇതിന്റെയെല്ലാം സത്യാവസ്ഥ കോർപറേഷന് മനസിലാക്കാവുന്നതാണ്.
മേയറും യുവ എംഎൽഎയും കാണിച്ച ധിക്കാരത്തിന് ന്യായീകരണം കണ്ടെത്തുന്നതിന് സിപിഎമ്മും ഡിവൈഎഫ്ഐയും കൈയും മെയും മറന്ന് രംഗത്തുവന്നതോടെ ഡ്രൈവർക്കുള്ള പിന്തുണ വർധിക്കുകയാണ്. കുടുംബം പുലർത്താൻ പുലർച്ചെ അഞ്ചു മുതൽ വെറും 700 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരു യുവ പിതാവാണ് ഡ്രൈവർ യദു. കേരളത്തിൽ അതിഥിത്തൊഴിലാളി എന്ന് ആദരവോടെ വിളിക്കുന്നവർക്കുപോലും ദിവസം 1000 രൂപ കൂലി ഉള്ളപ്പോഴാണ് ഈ പാവങ്ങൾക്ക് 700 രൂപ കൂലി കൊടുക്കുന്നത് എന്നോർക്കണം. അതും കൃത്യമായി എല്ലാ മാസവും കൊടുക്കുന്നുമില്ല.
തൊഴിലാളികളുടെ പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറും എംഎൽഎയും പ്രഘോഷിക്കുന്ന ആദർശത്തിന്റെയും തൊഴിലാളി വർഗത്തോടു കാണിച്ച ആദരത്തിന്റെയും ചിത്രംകൂടിയാണ് ഈ സംഭവം. ഡ്രൈവറെ കുടുക്കാൻ മേയർ തനിക്കുള്ള എല്ലാ സ്വാധീനങ്ങളും ഭരണസൗകര്യങ്ങളും ഉപയോഗിക്കുന്നതിന്റെ സുചനകളുണ്ട്. കോർപറേഷൻ കൗണ്‍സിൽ കൂടി മേയർക്ക് അനുകൂലമായ പ്രമേയം പാസാക്കി.
പ്രതിപക്ഷം മേയറുടെ പ്രവൃത്തിയെ വല്ലാതെ കുറ്റപ്പെടുത്തി. യദു നേരത്തെ സ്വകാര്യ ബസ് ഓടിച്ചപ്പോൾ ഉണ്ടായ ഒരു സംഭവംവരെ മേയർ പഴയകാല രേഖകളിൽനിന്നു ശേഖരിച്ചു. ലൈംഗിക ചേഷ്ടകൾ കാണിച്ചുവെന്ന കുറ്റം കടുപ്പിച്ചു. അത്തരം ഡ്രൈവർമാർ ഉണ്ടെന്നതു സത്യമാണ്. ഇവിടെ പ്രതിയാക്കപ്പെട്ട ഡ്രൈവർ ലൈംഗിക ചേഷ്ടകൾ കാണിച്ചുവെങ്കിൽ വലിയ കുറ്റമാണ്. അതിനുള്ള തെളിവ് ഉൾക്കൊള്ളുന്ന ബസിന്റെ മെമ്മറി നഷ്ടപ്പെട്ടതോടെ അതു തെളിയിക്കാൻ മേയർ ബുദ്ധിമുട്ടും.
ഡ്രൈവറും പോരാടാൻ തന്നെയാണ്. ദിവസക്കൂലിക്കാരനായ അദ്ദേഹത്തിന് നഷ്ടപ്പെടാൻ കാര്യമായി ഒന്നുമില്ല. മേയർക്കെതിരേ കേസെടുക്കാൻ അദ്ദേഹം ഡിജിപിക്ക് പരാതി കൊടുത്തിരിക്കുകയാണ്. ഇല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ പിന്തുണ കിട്ടുന്നതനുസരിച്ചിരിക്കും കേസിന്റെ ഭാവി.
ഇരട്ട നീതിയുടെ കറ
ഒരു യുവതിയോട് ഒരു കെഎസ്ആർടിസി ഡ്രൈവർ കാണിച്ച ഹീനമായ പ്രവൃത്തി എന്നതിൽനിന്നു സിപിഎമ്മിലെ രണ്ടു യുവ നേതാക്കളുടെ അഹങ്കാരത്തിന് ദിവസക്കൂലിക്കാരനായ ഒരു യുവ പിതാവ് ബലിയാടാക്കപ്പെടുന്നു എന്ന ചിന്തയിലാണ് ഇപ്പോൾ കാര്യങ്ങൾ. സോഷ്യൽ മീഡിയയിൽ മേയറും ഭർത്താവും വല്ലാതെ ആക്രമിക്കപ്പടുന്നുണ്ട്. അതാണ് ഈ വിഷയത്തെ വളരെ ഗൗരവമുള്ളതാക്കുന്നത്.
നിയമം കൈയിലെടുക്കുന്ന മേയറും എംഎൽഎയും അതിൽ കുറ്റം കാണാത്ത സർക്കാരും. അധികാരത്തിലെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഒരു മേയർ നടത്തുന്ന നിയമലംഘനം എങ്ങനെ ഒരു സാധാരണ യുവതിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാകും? മേയർക്കും ഭർത്താവ് എംഎൽഎയ്ക്കും മാത്രമല്ല പിണറായി സർക്കാരിനും അപമാനകരമായി ഇക്കാര്യത്തിൽ പോലീസ് എടുത്ത ഇരട്ട സമീപനം. സഖാക്കൾ എത്ര വാഴ്ത്തുപാട്ടുകൾ പാടിയാലും പോകില്ല ഈ ഇരട്ട നീതിയുടെ കറ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
Latest News
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Latest News
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top