മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
Tuesday, April 23, 2024 11:39 PM IST
പി.ഡി.ടി. ആചാരി (ലോക്സഭ മുന്‍ സെക്രട്ടറി ജനറൽ)
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായിരിക്കണം. അതിനായാണ് ഇലക്‌ഷൻ കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നത്. ഇലക്‌ഷൻ കമ്മീഷന് ഇതുപ്രകാരം വളരെയധികം അധികാരങ്ങളുണ്ട്. ഇലക്‌ഷന്‍റെ നടത്തിപ്പിനുവേണ്ടി ആവശ്യമായ എല്ലാ അധികാരങ്ങളും ഇലക്‌ഷൻ കമ്മീഷനിൽ നിക്ഷിപ്തമായുണ്ട്.

ഭരണഘടനയുടെ 324-ാം അനുഛേദം അനുസരിച്ചാണ് ഈ അധികാരങ്ങൾ ഇലക്‌ഷൻ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നത്. ഭരണഘടനാപരമായ അധികാരമുണ്ടെന്നു പറയുന്നത് ഈ രാജ്യത്ത് തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി നടത്തുന്നതിനാണ്. സുതാര്യവും നീതിയുക്തവുമെന്ന രണ്ടു വാക്കുകളാണു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ‍

അതിനുവേണ്ടി എല്ലാ അധികാരങ്ങളും ഇലക്‌ഷൻ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുകയാണ്. ഈ അധികാരം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം ഇറക്കിയിരിക്കുന്നത്. അത് എല്ലാ രാഷ്‌ട്രീയപാർട്ടികളും സ്ഥാനാർഥികളുമടക്കം ഇലക്‌ഷനുമായി ബന്ധപ്പെടുന്ന എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമതായി ഒരു പാർട്ടിയും അതിന്‍റെ സ്ഥാനാർഥികളും മതവിദ്വേഷം പടർത്താൻ പാടില്ല. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസ്താവനയോ പ്രവർത്തനങ്ങളോ നടത്താൻ പാടില്ല. രണ്ടാമതായി ഒരു രാഷ്‌ട്രീയപാർട്ടിയെ വിമർശിക്കുന്പോൾ മറ്റൊരു രാഷ്‌ട്രീയപാർട്ടി പാലിക്കേണ്ടതായ ചില നിബന്ധനകളുണ്ട്.

ആ രാഷ്‌ട്രീയപാർട്ടിയുടെ നയപരിപാടികളുടെ അടിസ്ഥാനത്തിൽ മാത്രമേ അവരെ വിമർശിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ആ പാർട്ടിയുടെ കഴിഞ്ഞകാലത്തെ നിലപാടുകൾ, ആ പാർട്ടി ഭരണത്തിലായിരുന്നപ്പോൾ അനുവർത്തിച്ചുവരുന്ന നിലപാടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ ആ പാർട്ടിയെ വിമർശിക്കാൻ പാടുള്ളൂവെന്നതാണ്. അതിനപ്പുറം പോകാൻ പാടില്ല.

ഒരു പാർട്ടിയെയോ അതിന്‍റെ നേതാക്കളെയോ വിമർശിക്കുന്പോൾ അതൊരു ആരോപ‍ണമായി മാറാൻ പാടില്ല. പ്രത്യേകിച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ. വളച്ചൊടിച്ച് ആരോപണങ്ങൾ ഉന്നയിക്കാൻ പാടില്ല. അവർ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം എടുത്തുവച്ച് വളച്ചൊടിച്ച് അതിന്‍റെ ഉദ്ദേശ്യശുദ്ധിയെ മാറ്റി മറ്റൊരു ഉദ്ദേശ്യശുദ്ധി കുത്തിച്ചെലുത്തി പറയാൻ പാടില്ല എന്നു ‍വ‍്യക്തമായി പറയുന്നുണ്ട്.

ഇലക്‌ഷന്‍ അഴിമതികൾ

ഇലക്‌ഷനുമായി ബന്ധപ്പെട്ട് ചില അഴിമതികളുണ്ട്. അത് 1981ലെ ജനപ്രാതിനിധ്യനിയമം 121-ാം വകുപ്പിലാണ്. ഇലക്‌ഷന്‍റെ സമയത്ത് ഉണ്ടായേക്കാവുന്ന അഴിമതികളുടെ പല നടപടികളെയുംകുറിച്ചുമാണ് അവിടെ പറയുന്നത്. അതിലൊന്ന് മതവിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ ഉദ്ദീപിപ്പിക്കുക അല്ലെങ്കിൽ മതവിദ്വേഷം ഉൾക്കൊള്ളുന്ന പ്രസ്താവനകൾ ഇറക്കുക എന്നതാണ്. രണ്ടു മതവിഭാഗങ്ങൾ പിന്തുടരുന്നവരുടെ മനസിൽ മറ്റു മതത്തെക്കുറിച്ച് തികച്ചും വിദ്വേഷപരമായ വികാരമുണ്ടാക്കുന്ന കാര്യം ചെയ്യുന്നത് അഴിമതിയായിട്ടാണു കണക്കാക്കുക. ഇലക്‌ഷൻ കഴിഞ്ഞ് പരാതി വരുന്പോൾ ഏതെങ്കിലുമൊരു നേതാവ് മതവിദ്വേഷം പരത്തുന്ന പ്രസംഗം ചെയ്തിട്ടുണ്ടെങ്കിൽ അത് അഴിമതിയായി കണക്കാക്കപ്പെടുകയും തെളിഞ്ഞുകഴിഞ്ഞാൽ ഇലക്‌ഷൻ അസാധുവാക്കുകയും ചെയ്യാം.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുകഴിഞ്ഞാൽ ഇലക്‌ഷൻ കമ്മീഷന് എന്തൊക്കെ നടപടികളാണു സ്വീകരിക്കാൻ കഴിയുന്നത് എന്നുള്ളത് വളരെ രസകരമായ വിഷയമാണിപ്പോൾ. പ്രധാനമന്ത്രി രാജസ്ഥാനിൽ പ്രസംഗിച്ചപ്പോൾ നടത്തിയ ചില പരാമർശങ്ങളെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതിന്‍റെ പശ്ചാത്തലത്തിൽ ഈയൊരു പ്രശ്നം വളരെ പ്രധാനപ്പെട്ടതാണ്. എന്തൊക്കെ നടപടികളാണ് ഇലക്‌ഷൻ കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിക്കാൻ പോകുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്.

ഇലക്‌ഷൻ കമ്മീഷന്‍റെ അധികാരങ്ങൾ


ഇലക്‌ഷൻ കമ്മീഷനു വിപുലമായ അധികാരങ്ങളുണ്ടെങ്കിലും അത് എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ സാധാരണയായി ചില നേതാക്കന്മാരെ ഇലക്‌ഷൻ പ്രചാരണത്തിൽനിന്ന് 24 മണിക്കൂറോ 48 മ‍ണിക്കൂറോ മാറ്റിനിറുത്തുക തുടങ്ങിയ ചില നടപടികൾ ഇലക്‌ഷൻ കമ്മീഷൻ ചെയ്യുന്നതായി നാം കാണുന്നുണ്ട്.

ഇതു കമ്മീഷനു ചെയ്യാവുന്ന കാര്യമാണ്. ഇതു 48 മണിക്കൂറല്ല, ഇലക്‌ഷൻ കമ്മീഷന് ഈ അധികാരം ഉപയോഗിച്ചുകൊണ്ട് ഒരു നേതാവിനെ ഇലക്‌ഷൻ തീരുന്നതുവരെയും മാറ്റിനിറുത്താനുള്ള അധികാരമുണ്ട്. ഏതെങ്കിലും മുതിർന്ന ഒരു നേതാവ് വിദ്വേഷപ്രസംഗം നടത്തിക്കഴിഞ്ഞാൽ അതിന്‍റെയൊരു ഗൗരവം അനുസരിച്ച് വേണമെങ്കിൽ ഈ ഇലക്‌ഷൻ കഴിയുന്നതുവരെ പ്രചാരണരംഗത്തുനിന്നു മാറ്റിനിറുത്താം.

ചിഹ്നങ്ങൾ സംബന്ധിച്ച ഉത്തരവനുസരിച്ച് ഇലക്‌ഷൻ കമ്മീഷൻ അംഗീകരിച്ചിരിക്കുന്ന ദേശീയ, പ്രാദേശിക പാർട്ടികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയോ കമ്മീഷൻ ഇറക്കിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ആ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനും അധികാരമുണ്ട്.

ദേശീയ പാർട്ടിക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം മറ്റൊരു പാർട്ടിക്കും രാജ്യത്ത് ഉപയോഗിക്കാനാകില്ല. അതുപോലെതന്നെ പ്രാദേശിക പാർട്ടിക്കു ലഭിച്ചിരിക്കുന്ന ചിഹ്നം ആ സംസ്ഥാനത്ത് മറ്റൊരു പാർട്ടിക്കും ഉപയോഗിക്കാനാകില്ല. ഇതാണ് അംഗീകാരമുള്ള പാർട്ടികൾക്കുള്ള ആനുകൂല്യം. പാർട്ടികളുടെ അംഗീകാരം പിൻവലിച്ചാൽ ഈ ആനുകൂല്യവും നഷ്ടപ്പെടും. അത്തരമൊരു ശിക്ഷാവിധികൂടി നടത്താൻ ഇലക്‌ഷൻ കമ്മീഷന് അധികാരമുണ്ടെന്ന് ചിഹ്നങ്ങളുടെ ഉത്തരവിൽ 16എ എന്ന പാരഗ്രാഫിൽ പറഞ്ഞിട്ടുണ്ട്.

ഇലക്‌ഷൻ കമ്മീഷന് ഇത്തരം അധികാരങ്ങളെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇലക്‌ഷൻ കമ്മീഷൻ ഇതിലൊരു തീരുമാനത്തിലെത്തണമെന്നു മാത്രം. ഏതെങ്കിലും നേതാക്കന്മാരുടെ പ്രസ്താവനങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നു തീരുമാനിക്കണം. ഇതു സ്വമേധയാ പരിശോധിക്കാൻ ഇലക്‌ഷൻ കമ്മീഷന് അധികാരമുണ്ട്. ഇതിന് ആരെങ്കിലും പരാതി കൊടുക്കണമെന്നില്ല.

സത്യപ്രതിജ്ഞാ ലംഘനം

പ്രധാനമന്ത്രിയും മന്ത്രിമാരും, സംസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്‌ഷൻ പ്രചാരണത്തിൽ പങ്കെടുക്കുകയും ധാരാളം രാഷ്‌ട്രീയ പ്രസംഗങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. ഇതിൽ അവർ ചെയ്തിരിക്കുന്ന സത്യപ്രതിജ്ഞയിൽ രാജ്യത്തെ ജനങ്ങളോട്, എല്ലാവരോടും ശരി പ്രവർത്തിക്കും, ഒരു വിഭാഗത്തിനോ ഒരു വ്യക്തിക്കോ എതിരായി വിദ്വേഷം നിറഞ്ഞ പ്രവർത്തനം നടത്തുകയില്ല എന്നു വ്യക്തമായി പറയുന്നുണ്ട്. അതായത്, എല്ലാവരെയും താൻ തുല്യരായി കണക്കാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുകയും ചെയ്യും എന്നു പ്രതിജ്ഞയിലുണ്ട്. ഇത്തരമൊരു പ്രതിജ്ഞയ്ക്കെതിരായി ഏതെങ്കിലും ഒരു മന്ത്രി പ്രസ്താവനയോ പ്രസംഗമോ ചെയ്താൽ ആ മന്ത്രിയുടെ സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് സംഭവിക്കുക.

ഇലക്‌ഷൻ കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം പരിശോധിക്കുന്പോൾ ഈ ഘടകങ്ങളെല്ലാം പരിശോധിക്കാൻ കഴിയണം. അതിനുള്ള ബാധ്യത കമ്മീഷനുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിൽ ഇടപെടുന്നില്ല എന്നുണ്ടെങ്കിൽ അത് ഇലക്‌ഷൻ കമ്മീഷനെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 324ന്‍റെ ലംഘനം തന്നെയാണ്.

ഇലക്‌ഷൻ കമ്മീഷനു കൊടുത്തിരിക്കുന്ന അധികാരമെന്നത് നിങ്ങൾ ഈ രാജ്യത്തിന്‍റെ ഇലക്‌ഷൻ സുതാര്യമായി നടത്താൻ ബാധ്യസ്ഥരാണ് എന്നുള്ളതാണ്. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടകത്തിൽ ഉൾപ്പെട്ടതാണ്. അത് ഉറപ്പുവരുത്താൻ ഇലക്‌ഷൻ കമ്മീഷനു ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റുന്നത് കമ്മീഷന്‍റെ ചുമതലയാണ്. അതിൽനിന്നു മാറിനിൽക്കാൻ സാധ്യമല്ല എന്നുള്ളതാണ് ആർട്ടിക്കിൾ 324ന്‍റെ അർഥം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.