Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
Monday, May 6, 2024 2:32 AM IST
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും തമാശയുമൊന്നുമില്ല. എപ്പോഴും ഗാഢമായ ആലോചനതന്നെ! ഉറ്റ കൂട്ടുകാരനായ തോമാച്ചനെ ആശുപത്രിയിലാക്കിയിട്ട് വന്നതിനുശേഷമാണ് ഈ മാറ്റമെന്ന് വർക്കിച്ചന്റെ ഭാര്യ മേരിക്കുട്ടിക്കു മനസിലായി. എന്നാൽ, സംഗതി അതുകൊണ്ടൊന്നും നിന്നില്ല. വർക്കിച്ചൻ ആലോചന നിർത്തി ആക്ഷൻ തുടങ്ങി. പെട്ടെന്നൊരു ദിവസം രാവിലെ ഒരു ചൂലും ബക്കറ്റുമായി കിടപ്പുമുറിയിലേക്കു പ്രവേശിച്ചു.
മുറിയുടെ മുക്കുംമൂലയും അടിച്ചുവാരി ക്ലീനാക്കി. ഭിത്തിയലമാരയും അതിലെ സാധനങ്ങളും തുടച്ചു വൃത്തിയാക്കി. ബഡ്റൂമിലെ കിടക്കയിലും മേശപ്പുറത്തും പുതിയ വിരികൾ വിരിച്ചു. മുറിയിൽ വർണമനോഹരമായ കർട്ടനുകൾ തൂക്കി. മേശയിൽ ഒരു പൂപ്പാത്രവും ഫിറ്റുചെയ്തു. തീർന്നില്ല, മുറിയുടെ ബാത്റൂമും ഭംഗിയായി കഴുകി, അവിടത്തെ സാധനസാമഗ്രികളും അടുക്കിവച്ചു!
പിന്നെ വർക്കിച്ചൻ കൈവച്ചത് സ്വീകരണമുറിയിലായിരുന്നു. അതിന്റെ നിലവും ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഫോട്ടോകളും റൂമിലെ സെറ്റിയും തുടച്ചു വൃത്തിയാക്കി. പിറ്റേന്ന് നല്ലൊരു ഡയറി വാങ്ങിക്കൊണ്ടുവന്ന് സീരിയസായി എഴുത്തു തുടങ്ങി. സ്വന്തം ബയോഡേറ്റയും കഴിക്കുന്ന മരുന്നുകളുടെ പേരും വിലയും അളവുകളും ബാങ്കക്കൗണ്ടുകളുടെയും ഫിക്സഡ് ഡെപ്പോസിറ്റുകളുടെയും വിവരങ്ങളും കൂട്ടുകാരുടെ ഫോൺനമ്പരുകളുമാണ് ഡയറിയിൽ ഫീഡ് ചെയ്തത്. ആ ഡയറിയും ഒരുകുപ്പി വെള്ളവും മേശപ്പുറത്ത് പ്രതിഷ്ഠിച്ചു.
രാത്രി പത്തുമണിയായപ്പോൾ വർക്കിച്ചൻ അലമാരിയിൽനിന്ന് ഏറ്റവും പുതിയ മുണ്ടും ഷർട്ടും ധരിച്ച് വാച്ചും കെട്ടി, തലമുടി ചീകി, പെർഫ്യൂം പുരട്ടി സുന്ദരപുരുഷനായി പരിണമിച്ചു.
ഇതൊക്കെകണ്ടപ്പോൾ ഭാര്യയായ മേരിക്കുട്ടിക്ക് സഹിച്ചില്ല. “നിങ്ങൾ എങ്ങോട്ടു പോകാനുള്ള പുറപ്പാടാണ്? ഇങ്ങനെ മണവാളൻചമഞ്ഞ് ഒരുങ്ങിക്കെട്ടി എന്തിനുള്ള ഭാവമാണ്?” അവർ ചോദിച്ചു.
യാത്രയ്ക്ക് റെഡിയാണ്!
വർക്കിച്ചൻ അതുകേട്ട് മെല്ലെ പുഞ്ചിരി പൊഴിച്ചു. എന്നിട്ടൊരു ദാർശനികനെപ്പോലെ ചൊല്ലി:
“എന്റെ പെണ്ണേ, പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടില്ലേ, ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്ന്! അറുപതു വയസുകഴിഞ്ഞാൽ എല്ലാവരും എന്നും രാത്രിയിൽ ചമഞ്ഞുതന്നെ കിടക്കണം. മാത്രമല്ല, നമ്മുടെ കിടപ്പുമുറിയും ബാത്റൂമും ബോഡി കൊണ്ടുവന്നു വയ്ക്കുന്ന സ്വീകരണമുറിയുമൊക്കെ നല്ല ഒന്നാന്തരമായി എപ്പോഴും ഒരുക്കിവയ്ക്കണം. നല്ല ഉടുപ്പും മുണ്ടും ധരിച്ച് തലമുടി ചീകി പൗഡറുമിട്ട്, സെന്റും പൂശി തയാറായി വേണം നമ്മളും ഉറങ്ങാൻ. എപ്പോഴാണ് ആത്മാവിന് യാത്ര പോകേണ്ടിവരുന്നതെന്ന് അറിയില്ലല്ലോ.”
“നിങ്ങൾക്ക് എന്തോ പറ്റിയിട്ടുണ്ട്. എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ പേടിയാകുന്നു.” - മേരിക്കുട്ടി വർക്കിച്ചനെ തുറിച്ചു നോക്കിക്കൊണ്ടു മുരണ്ടു.
“മണ്ടിപ്പെണ്ണേ! ഓടുന്ന പട്ടിക്ക് ഒരുമുഴംമുമ്പേ എറിയണം. ചെളിയും പൊടിയും നിറഞ്ഞ മുറിയിൽ നല്ല ഉടുതുണിപോലും ചുറ്റാതെകിടന്ന എന്റെ കൂട്ടുകാരൻ തോമാച്ചന്റെ അവസ്ഥ എനിക്കു വരരുത്. അത്രയേയുള്ളൂ.”
വർക്കിച്ചന്റെ സംസാരം കേട്ടപ്പോൾ മേരിക്കുട്ടിക്ക് വീണ്ടും കൺഫ്യൂഷനായി. വയസ് അറുപതു കഴിയുമ്പോൾ ഓരോ മനുഷ്യനും ഓരോ രീതിയിൽ വട്ടിളകും- അവർ മനസിൽ കരുതി.
“നമ്മൾ കല്യാണത്തിന് ഒരുങ്ങാറില്ലേ? പെരുന്നാളു കൂടാൻ ഒരുങ്ങാറില്ലേ? അതുപോലെ, ഒരു പ്രായം കഴിഞ്ഞാൽ മരിക്കാനും ഒരുങ്ങിക്കിടക്കണം. നിനക്കും മകൾക്കും നാട്ടുകാർക്കും അസൗകര്യമുണ്ടാകില്ല” - അമ്പരന്നു നിൽക്കുന്ന മേരിക്കുട്ടിയോട് ഇത്രയുംകൂടി പറഞ്ഞുകൊണ്ട് വർക്കിച്ചൻ കട്ടിലിൽ ഒരു നിമിഷം ഇരുന്നു. തെല്ലുനേരം പ്രാർഥിച്ചു. എന്നിട്ട്, ഒരു വിനോദയാത്രയ്ക്ക് റെഡിയായ മട്ടിൽ സമാധാനത്തോടെ, നീണ്ടുനിവർന്നു കിടന്നു.
വർക്കിച്ചന്റെ കഥ: ഒരു ഫ്ലാഷ്ബാക്ക്
സ്ഥലത്തെ പ്രധാന പൗരനായ വർക്കിച്ചന് എന്താണ് സംഭവിച്ചത്? അതൊരു കഥയാണ്. കഥയില്ലാത്ത കഥ!
നമ്മുടെ വർക്കിച്ചൻ എന്നും രാവിലെ നടക്കാൻ പോകാറുണ്ട്. പുലർച്ചെ നാലരയോടെ റോഡിലൂടെ രണ്ടു കിലോമീറ്ററാണ് പദയാത്ര. കൂട്ടുകാരനായ തോമാച്ചന്റെ വീടിന്റെ മുമ്പിലെത്തുമ്പോൾ അവിടത്തെ ക്ലോക്കിൽ അഞ്ചടിക്കുന്ന ശബ്ദം കേൾക്കും. ആ മണിയൊച്ചകൾ വർക്കിച്ചന് എന്തെന്നില്ലാത്ത ആനന്ദം പകരും; തന്റെ കൃത്യനിഷ്ഠയിൽ അഭിമാനം തോന്നുകയും ചെയ്യും.
വർക്കിച്ചനെ പ്രതീക്ഷിച്ച് കൈയിലൊരു ടോർച്ചുമായി തോമാച്ചൻ അപ്പോൾ മുറ്റത്തു നിൽപ്പുണ്ടാവും. ഇരുവരും ചേർന്ന് വീണ്ടും കുറച്ചുദൂരം നടന്നശേഷം ഫിനിഷിംഗ് പോയിന്റായ മൈൽക്കുറ്റിയിലിരുന്ന് ഒരു ബീഡി കത്തിച്ച് കൈമാറി വലിക്കും. ബീഡി തീരുമ്പോൾ കിഴക്ക് വെള്ളകീറുന്നതോടെ വർക്കിച്ചൻ മറ്റൊരു വഴിയിലൂടെ വീട്ടിലേക്കു തിരിച്ചുനടക്കും.
ഒരു പുലർകാല കാഴ്ച
കഴിഞ്ഞ ദിവസവും വർക്കിച്ചൻ രാവിലെ നടക്കാനിറങ്ങി. വഴിവിളക്കുകൾ വിളറിയ വെളിച്ചം പൊഴിച്ചു. നേരിയ മഞ്ഞു വീഴുന്നുണ്ട്. എവിടെയൊക്കയോ കിളികൾ ചിലയ്ക്കുന്നുണ്ട്. കോഴി ഇടയ്ക്കിടെ കൂവുന്നുണ്ട്. പതിവുപോലെ തോമാച്ചന്റെ വീടിനടുത്തെത്താറായപ്പോൾ വർക്കിച്ചൻ ഒരു നിമിഷം നിന്നു. ആളുകളുടെ ബഹളം കേൾക്കുന്നതുപോലെ! അദ്ദേഹം വേഗം നടന്ന് തോമാച്ചന്റെ ഗൃഹത്തിനു മുമ്പിലെത്തി.വീടിന്റെ മുറ്റത്ത് ആൾക്കൂട്ടം.
ഇതെന്തു കളി?
തോമാച്ചന്റെ വീട്ടിൽ ഭാര്യയും മക്കളും ഒന്നുമില്ല. അവർ ഗൾഫിലാണ്. പിന്നെയെന്താണ് സംഭവിച്ചത്? പുലരിവെട്ടം പകരുന്ന ആശ്വാസത്തിന്റെ കരുത്തിൽ വർക്കിച്ചൻ മുറ്റത്തേക്കു പ്രവേശിച്ചു. അയൽക്കാരിൽ കുറെ ചെറുപ്പക്കാർ കതകു തുറക്കാൻ നോക്കുകയാണ്.
അതിരാവിലെ എഴുന്നേറ്റ് മുറ്റംവഴി നടക്കുന്നയാളാണ് തോമാച്ചൻ. എന്നാൽ, രാവിലെ പാൽക്കാരൻ വന്നുവിളിച്ചിട്ടും വീട്ടിൽ ഒരനക്കവുമില്ലായിരുന്നത്രേ! തോമാച്ചന്റെ മുറിയിൽ ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കുന്നുമുണ്ട്. ഇതു മനസിലാക്കിയ പാൽക്കാരനാണ് അയൽക്കാരോടു വിവരം പറഞ്ഞത്.
ചെറുപ്പക്കാരിൽ ചിലർ കതകിനു തള്ളിനോക്കി. ചിലർ കോളിംഗ്ബെല്ലിൽ വിരലമർത്തി. വീടിനുള്ളിൽ ഒരനക്കവുമില്ല! എന്തു ചെയ്യും? വരാന്തയിലെ ചെടിച്ചട്ടിയുടെ കീഴിൽ സ്റ്റോർമുറിയുടെ താക്കോൽ തോമാച്ചൻ സൂക്ഷിക്കാറുണ്ടെന്ന കാര്യം വർക്കിച്ചന് പെട്ടെന്ന് ഓർമവന്നു. ആ മുറി തുറന്നാൽ വീടിന്റെ ഡൈനിംഗ് ഹാളിൽ കയറാം. വിചാരിച്ചതുപോലെ ഒരു താക്കോൽ ചെടിച്ചട്ടിയുടെ താഴെ ഭദ്രമായിട്ടുണ്ടായിരുന്നു. അതെടുത്ത് വർക്കിച്ചൻതന്നെ വാതിൽ തുറന്നു. എല്ലാവരും ആശങ്കയോടെ വീട്ടിനകത്തേക്കു ചെന്നു.
വീടൊരു ‘സ്വർഗ’മാണ്!
പെണ്ണും പിടക്കോഴിയുമില്ലാതിരുന്ന തോമാച്ചന്റെ വീടിന്റെ ഉൾവശം മനോഹരമായിരുന്നു.
സിറ്റിംഗ്റൂമിലെ തറയിൽ കൊഴിഞ്ഞ ദിവസങ്ങളുടെ തൂവലുകൾപോലെ പഴയ പത്രങ്ങൾ ചിതറിക്കിടക്കുന്നു. ടീപ്പോയിലെ ആഷ്ട്രേയിൽ നിറയെ ബീഡിക്കുറ്റികൾ. തലേന്നു രാത്രി കഴിച്ച ആഹാരത്തിന്റെ അവശിഷ്ടംനിറഞ്ഞ പ്ലേറ്റുകൾ മുറിയുടെ ഒരു കോണിൽ കഴുകാതെ നിരത്തിയിട്ടിരിക്കുന്നു. മാറാലയും പൊടിയും നിറഞ്ഞ ജനാലകൾ. പാതിതുറന്ന മുഷിഞ്ഞ അലമാരകൾ. അതിൽ നനയ്ക്കാത്ത തുണികൾ കുത്തിനിറച്ചിരിക്കുകയാണ്. മുറിയിലെ ദുഷിച്ചവായുവിൽനിന്ന് രക്ഷപ്പെട്ട് എല്ലാവരും അടുത്തുള്ള ബഡ്റൂമിലേക്ക് ചെന്നു.
ഭാഗ്യം! കട്ടിലിൽ തോമച്ചൻ കിടക്കുന്നുണ്ട്. കീറിയ ലുങ്കിമാത്രമാണ് വേഷം. ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസും കട്ടിലിനു താഴെക്കാണാം. മുറിയുടെ കോണിൽ ഒരു കടലാസിൽ വറുത്ത നിലക്കടലയും നട്സും ഉറുമ്പരിക്കുന്നു.
കട്ടിലിനടുത്തു വന്നുനോക്കിയവർക്ക് എന്തായാലും ഒരുകാര്യം പിടികിട്ടി - ആളിന്റെ ശ്വാസം നിലച്ചിട്ടില്ല. ഒരു ബോധക്കേട് - അത്രമാത്രം. പക്ഷേ, മനുഷ്യന്റെ കാര്യമല്ലേ, ഒന്നും നിശ്ചയിക്കാൻ വയ്യല്ലോ.
തുണിയെവിടെ? മരുന്നെവിടെ?
തോമാച്ചന് ശ്വാസമുണ്ടെന്ന് മനസിലാക്കിയതോടെ ചുറ്റും കൂടിയവർക്ക് ആശ്വാസമായി. എല്ലാവരുംചേർന്ന് മൂപ്പരെ കോരിയെടുത്ത് പുറത്തേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
പക്ഷേ, ഒരു പ്രശ്നം - മൂപ്പർ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്നാർക്കറിയാം? രോഗിയുടെ ഹിസ്റ്ററി എങ്ങനെയറിയാം? ആശുപത്രിയിൽ ചെല്ലുമ്പോൾ ഡോക്ടർ ചോദിച്ചാൽ എന്തു പറയും?
ചിലർ മുറിയിലെ മേശയും വലിപ്പുമൊക്കെ പരിശോധിച്ചു. ഗുളികകളും കുറിപ്പുകളുമൊന്നും കാണാനില്ല. ഒരു ഡയറിപോലും തോമാച്ചനില്ല!
പിന്നെയുമുണ്ട് തടസം - തോമാച്ചൻ ഉടുത്തിരുന്ന തുണി കീറിയതാണ്. വീട്ടിൽ നല്ല തുണിയുടുക്കുന്ന സ്വഭാവം പുള്ളിക്കില്ല. ഷർട്ടും ഇടാറില്ല.
പിന്നെ സമയം കളയാനില്ലായിരുന്നു. എല്ലാവരുംചേർന്ന് തോമാച്ചനെ കട്ടിലിൽക്കിടന്ന രീതിയിൽത്തന്നെ സമീപമുള്ള ആശുപത്രിയിലെത്തിച്ചു. അമിതമദ്യപാനവും കടുത്ത ഉഷ്ണവും മൂലമുണ്ടായ അബോധാവസ്ഥയിൽനിന്ന് തോമാച്ചനെ ഡോക്ടർമാർ ഉണർത്തി. പക്ഷേ, നല്ല ഉടുതുണിപോലും ശരിക്കു ധരിക്കാത്ത തോമാച്ചന്റെ ലൈഫ്സ്റ്റൈലും വീട്ടിനുള്ളിലെ കാഴ്ചകളും നാട്ടിൽ പലവിധ സംസാരങ്ങൾക്കും വഴിതുറന്നു. “ഇയാൾക്ക് കീറാത്ത കൈലിയെങ്കിലും ഉടുത്തുകൊണ്ട് രാത്രിയിൽ കിടന്നുകൂടേ?” - ആരോ ചോദിച്ചു.
ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം!
തോമാച്ചനെക്കുറിച്ചുള്ള നാട്ടുകാരുടെ കിടിലൻ
കമന്റുകൾ ആശുപത്രിയിൽ വച്ചുതന്നെ വർക്കിച്ചനും കേട്ടു. അപ്പോഴാണ് അത്തരം കാര്യങ്ങളെക്കുറിച്ച് മൂപ്പർ ആലോചിച്ചത്. കൂടുതൽ ചിന്തിച്ചപ്പോൾ വർക്കിച്ചനു സ്വയം ലജ്ജ തോന്നി. ഒരുകണക്കിനു പറഞ്ഞാൽ തോമാച്ചനേക്കാൾ കഷ്ടമല്ലേ, തന്റെ അവസ്ഥ?
നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെയാണ് തന്റെ നടപ്പ്. ഉടുപ്പിലും നടപ്പിലും വെടിപ്പിലും ശ്രദ്ധയില്ല. ഒന്നിനും സമയവും സന്ദർഭവും വ്യവസ്ഥയും നോക്കാറില്ല. അങ്ങനെയുള്ള തന്നെക്കുറിച്ചും നാട്ടുകാർ നാളെ പലതും പറയില്ലേ? ഈ വിധമുള്ള ചിന്തകളിൽ നീറിപ്പൊരിഞ്ഞാണ് തോമാച്ചനെ കിടത്തിയ ഹോസ്പിറ്റലിൽനിന്ന് വർക്കിച്ചൻ വീട്ടിലെത്തിയത്. രണ്ടുമൂന്നു ദിവസത്തെ ആലോചനകൾക്കു ശേഷം കഥാപുരുഷൻ ഒരുകാര്യം നിശ്ചയിച്ചു: ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം! നാളെ നാട്ടുകാരുടെ പരിഹാസപാത്രമായി സിദ്ധികൂടാൻ ഇടവരരുത്.
പക്ഷെ, ഭർത്താവിന്റെ ഈ മനോഗതം മേരിക്കുട്ടി എങ്ങനെ അറിയാനാണ്! അവർ വെറുമൊരു കുട്ടിയാണല്ലോ!
കെ.ആർ. പ്രമോദ്
ജെയിസ് വാട്ടപ്പിള്ളിൽ
[email protected]
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്ഗ്രസും
ഇടതുമുന്നണി കേരള കോണ്ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര് സഭയുടെ പിതാവ്
ഭാരതത്തില് മാര്ത്തോമ്മാ നസ്രാണികള് എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
Latest News
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര് മോഷണം; പ്രതികൾ പിടിയിൽ
Latest News
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
ശബരിമലയിൽ പ്രത്യേക വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി
കാഞ്ഞങ്ങാട്ട് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തി
ശുദ്ധജല കണക്ഷൻ മീറ്റര് മോഷണം; പ്രതികൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top