Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
യുഡിഎഫിന്റെ മഹാവിജയവും എൽഡിഎഫിന്റെ വൻ വീഴ്ചയും
Sunday, May 26, 2019 12:43 AM IST
ഐക്യജനാധിപത്യ മുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവുമാണ് പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം കണ്ടത്. രാജ്യമൊട്ടാകെ വലിയ നേട്ടം കൈവരിച്ചിട്ടും കേരളത്തിൽ ബിജെപി നിലംതൊട്ടില്ല. കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് ഇരട്ടിമധുരമാണ് ഈ തെരഞ്ഞെടുപ്പ് നൽകിയത്.
അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് യുഡിഎഫിന് ഏറ്റവും തിളക്കമാർന്ന വിജയം മുന്‍പ് ഉണ്ടായിട്ടുള്ളത്. അന്ന് 20ൽ 20 സീറ്റും യുഡിഎഫ് നേടിയിരുന്നു. സിപിഐ, ആർഎസ്പി തുടങ്ങിയ പാർട്ടികൾ അന്നു യുഡിഎഫിൽ ഉണ്ടായിരുന്നു. ഇത്തവണ കേരളത്തിൽ കോണ്‍ഗ്രസിന് 15 സീറ്റു ലഭിച്ചപ്പോൾ 1989ൽ ലഭിച്ച 14 സീറ്റിന്റെ റിക്കാർഡിനെയാണ് മറികടന്നത്.
അതേസമയം, ഇടതുപക്ഷം അതിന്റെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ നിന്നു തന്നെ അപ്രത്യക്ഷമാകുകയാണ്. ഒരു കാലത്ത് അവർ കൊടികുത്തിവാണ പശ്ചിമബംഗാളിലും ത്രിപുരയിലും ഒറ്റ സീറ്റുപോലും കിട്ടിയില്ല. സിപിഎമ്മിന് കേരളത്തിൽ നിന്ന് കഷ്ടിച്ച് ഒരു സീറ്റ്. അതും സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന്. തമിഴ്നാട്ടിൽ കോണ്‍ഗ്രസ്- ഡിഎംകെ മുന്നണിയോടു ചേർന്നു നിന്നതുകൊണ്ട് മാത്രം സിപിഎമ്മിനും സിപിഐക്കും രണ്ടു സീറ്റുവീതം കിട്ടി.
മൊത്തം അഞ്ചു സീറ്റാണ് ഇടതുപക്ഷത്തുള്ളത്. അവരുടെ ദേശീയ പാർട്ടിയെന്ന പദവി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ബിഹാറിൽ സിപിഐയുടെ ശ്രദ്ധേയനായ സ്ഥാനാർഥി കനയ്യ കുമാർ നാലു ലക്ഷത്തിലധികം വോട്ടിനാണു തോറ്റത്. ഇടതുപക്ഷത്തിന്റേത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനമല്ലാതെ മറ്റെന്താണ്? കോണ്‍ഗ്രസുമായി ചേർന്നുള്ള ജനാധിപത്യ മതേതര ശക്തികളുടെ മുന്നേറ്റത്തെ അതിശക്തമായി എതിർത്ത മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണ് സിപിഎമ്മിന്റെ ശവക്കുഴി തോണ്ടിയത്.
സ്വയംകൃതാനർഥം
ഇടതുപക്ഷത്തിന്റെ ഈ കനത്ത വീഴ്ച സ്വയംകൃതാനർഥമാണ്. 34 വർഷം തുടർച്ചയായി അവർ ഭരിച്ച ബംഗാളിന്റെ അവസ്ഥ ഇപ്പോഴും അതിദയനീയമാണ്. കേരളത്തിൽ ഏതാണ്ട് 30 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നു കരുതപ്പെടുന്നു. ഇതിൽ ബഹുഭൂരിപക്ഷവും ബംഗാളിൽ നിന്നുള്ളവരാണ്. ത്രിപുരയിലെ ജനങ്ങളുടെ അവസ്ഥയും ഇതിനു സമാനമാണ്. ഇടതുപക്ഷം തുടർച്ചയായി ഭരിച്ചിരുന്നെങ്കിൽ കേരളത്തിലും ഇതു തന്നെയാകുമായിരുന്നു അവസ്ഥ. ഇടതുപക്ഷം ഭരിക്കുന്പോൾ ഒരു വികസന പ്രവർത്തനവും നടത്തുകയുമില്ല, പ്രതിപക്ഷത്തിരിക്കുന്പോൾ ഒന്നും ചെയ്യാൻ സർക്കാരിനെ സമ്മതിക്കുകയുമില്ല. പാർട്ടി നേതാക്കൾക്കു മാത്രമാണ് അവരുടെ ഭരണംകൊണ്ട് പ്രയോജനമുള്ളത്.
പിണറായി സർക്കാർ അധികാരമേറ്റിട്ട് മൂന്നു വർഷം പൂർത്തിയായി. മൂന്നു വർഷത്തിനിടയിൽ എന്തെങ്കിലുമൊരു നല്ലകാര്യം ഇടതുസർക്കാർ ചെയ്തതായി സിപിഎമ്മുകാർപോലും പറയില്ല. നിരപരാധികളായ 30 ചെറുപ്പക്കാരെ കൊന്നൊടുക്കി എന്നതു മാത്രമാണ് ഇവരുടെ നേട്ടം. പിന്നെ വിശ്വാസികളുടെ മേൽ കുതിര കയറി. അതിനു കേരള ജനത നല്കിയ പിറന്നാൾ ഷോക്കാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. ഒരു ചെറിയ നേട്ടംപോലും പുരപ്പുറത്തു കയറിനിന്ന് ചെണ്ടകൊട്ടി ആഘോഷിക്കുന്നവർക്ക് മൂന്നാംവാർഷിക ദിനത്തിൽ ശ്മശാന മൂകതയാണ്. സെക്രട്ടേറിയറ്റും എകെജി സെന്ററും മരണവീടുപോലെയായി. ഒരു വിഷയമോ, ഒരു പ്രശ്നമോ ഉണ്ടാകുന്പോൾ അതു കൈകാര്യം ചെയ്യാൻ പിണറായി സർക്കാരിന് അറിയില്ലെന്ന് മഹാപ്രളയവും ഓഖിയും ശബരിമലയും ഉണ്ടായപ്പോൾ അവർ തെളിയിച്ചു.
ശബരിമല വിഷയത്തിൽ സർക്കാർ കാണിച്ച പിടിവാശിയും കുബുദ്ധിയുമാണ് ഇടതുപക്ഷത്തിന്റെ തകർച്ചയുടെ ഒരു കാരണം. മുഖ്യമന്ത്രിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതു വ്യക്തമാക്കുകയും ചെയ്തു. യഥാർഥത്തിൽ മുഖ്യമന്ത്രിയിലുള്ള അവിശ്വാസമാണ് പാർട്ടി സെക്രട്ടേറിയറ്റ് രേഖപ്പെടുത്തിയത്. പാർട്ടിക്കും ജനങ്ങൾക്കും വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ സ്ഥാനം പിടിച്ചിരിക്കുന്നു. ശബരിമല വിഷയത്തിൽ ഒരു മതേതര, ബഹുസ്വര സമൂഹം സ്വീകരിക്കേണ്ട നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അതു കേരളീയ സമൂഹം രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയാണു ചെയ്തത്.
രാജിവയ്ക്കുക
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയം ഏറ്റുവാങ്ങിയപ്പോൾ മുഖ്യമന്ത്രി എ.കെ ആന്റണി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ചാടിവീണത് അന്ന് സിപിഎം ആയിരുന്നു. അതൊരു പുതിയ കീഴ്വഴക്കം തന്നെ സൃഷ്ടിച്ചു. ജനാധിപത്യ മര്യാദകൾ എന്നും പാലിച്ചിട്ടുള്ള എ.കെ. ആന്റണി ജനവിധി അംഗീകരിച്ച് മുഖ്യമന്ത്രിപദം രാജിവയ്ക്കുകയാണു ചെയ്തത്. ഇടതുപക്ഷംപോലും അന്ന് അന്പരന്നുപോയി. ഇത്തരമൊരു ജനാധിപത്യ മര്യാദ കാട്ടണം എന്നാണ് കോണ്‍ഗ്രസ് ഇപ്പോൾ ആവശ്യപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 121 നിയമസഭാ സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. എൽഡിഎഫ് വെറും 18 സീറ്റിൽ മാത്രം. യുഡിഎഫിന്റെ വോട്ട് ശതമാനം 47.21 ആണെങ്കിൽ എൽഡിഎഫിനു കിട്ടിയത് 35.09 ശതമാനം മാത്രം. ബിജെപി അവരുടെ വോട്ടുവിഹിതം (15.55 ശതമാനം) നിലനിർത്തിയപ്പോൾ കൂപ്പുകുത്തിയത് ഇടതുപക്ഷം. ജനവിശ്വാസവും പാർട്ടിയുടെ വിശ്വാസവും പൂർണമായി നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. കടിച്ചുതൂങ്ങി നില്‍ക്കാതെ ജനാധിപത്യ മര്യാദകളും കീഴ്വഴക്കങ്ങളും പാലിച്ച് മുഖ്യമന്ത്രി ഉടനടി തത്സ്ഥാനം ഒഴിയണം.
ബിജെപി നാണംകെട്ട്
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ 13 എൻഡിഎ സ്ഥാനാർഥികൾ കെട്ടിവച്ച പണം നഷ്ടപ്പെട്ട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. പോൾ ചെയ്ത സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിച്ചാലേ കെട്ടിവച്ച കാശു കിട്ടൂ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നു പ്രഖ്യാപിച്ച സർവെക്കാരുടെയും എക്സിറ്റ് പോളുകാരുടെയും പൊടിപോലും കാണാനില്ല. ബിഡിജെഎസുമായി ചേർന്നിട്ടുപോലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല.
മറ്റു സംസ്ഥാനങ്ങളിൽ ബിജെപി വലിയ മുന്നേറ്റം കാഴ്ചവച്ചപ്പോൽ കേരളത്തിൽ ബിജെപിയെ ചെറുക്കാൻ കോണ്‍ഗ്രസിനു സാധിച്ചു. ഭൂരിപക്ഷ വിഭാഗവും ന്യൂനപക്ഷ വിഭാഗവുമൊക്കെ യുഡിഎഫിനൊപ്പം അണിനിരന്നു. എല്ലാവിഭാഗങ്ങളുടെയും വിശ്വാസം നേടാൻ യുഡിഎഫിനു മാത്രമേ കഴിയൂ എന്ന് ഒരിക്കൽക്കൂടി അടിവരയിട്ടു തെളിയിക്കാൻ സാധിച്ചു.
ജനങ്ങൾ യുഡിഎഫിൽ ഏല്പിച്ച വിശ്വാസം അതേപടി നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇനിയുള്ളത്. ഈ വിജയത്തെ വിനയത്തോടെയും നന്ദിയോടെയും സ്വീകരിക്കുന്നു. ഈ വിജയത്തിനു വേണ്ടി അധ്വാനിച്ച എല്ലാവർക്കും നന്ദി.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു
Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top