Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ വിളവെടുക്കാം
Thursday, March 23, 2023 7:51 PM IST
നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ സഫലമാക്കി ബഹുവര്‍ഷ നെല്ലിന്റെ മൂന്നിനങ്ങള്‍ ചൈനീസ് ഗവേഷകര്‍ പുറത്തിറക്കി. രാജ്യാന്തര ഗവേഷക സംഘത്തിന്റെ സഹകരണത്തോടെയാണു ദക്ഷിണ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ കാര്‍ഷിക ശാസ്ത്രജ്ഞര്‍ ബഹുവര്‍ഷ നെല്ലിനങ്ങള്‍ പുറത്തിറക്കിയത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ സുസ്ഥിര നെല്‍കൃഷിക്കു വലിയ സംഭാവനയാണ് ചൈനയുടെ ഈ കണ്ടുപിടുത്തം. മൂന്നു പുതിയ ബഹുവര്‍ഷ നെല്ലിനങ്ങളും വ്യാപകമായി കൃഷി ചെയ്യാന്‍ ചൈനയിലെ നെല്‍കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരിനത്തിന്റെ വിത്ത് ഉഗാണ്ടയിലെ കര്‍ഷകര്‍ക്കും നല്കി. ഇതിനു പുറമെ ലാവോസ്, ബംഗ്ലാദേശ്, മ്യാന്മാര്, തായ്ലന്ഡ്, കമ്പോഡിയ, വിയറ്റ്നാം, ഇറാന് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയുടെ സഹായത്തോടെ ബഹുവര്‍ഷ നെല്ലിനങ്ങളുടെ കൃഷി തുടങ്ങിയിട്ടുണ്ട്.
ബഹുവര്‍ഷ നെല്ലിനങ്ങളില്‍ ഏറ്റവും വിജയകരം 2018ല്‍ പുറത്തിറക്കിയ പിആര്‍ 23 എന്ന ഇനമാണ്. 2020ല്‍ പി ആര് 25 (ചൈനയില്‍ യുണ്ട 25) എന്ന രണ്ടാമത്തെ ഇനവും പി ആര് 107 (ചൈനയില്‍ യുണ്ട 107) എന്ന മൂന്നാമത്തെ ഇനവും ചൈന പുറത്തിറക്കി. പി ആര് 107 എന്ന ബഹുവര്‍ഷ നെല്ലിനമാണ് നാറോ റൈസ് 107 എന്ന പേരില്‍ ചൈന ഉഗാണ്ടയിലെ നെല്‍കര്‍ഷകര്‍ക്കു നല്‍കിയിരിക്കുന്നത്.
ഇതിനു പുറമെ വിവിധ കര്‍ഷിക കാലാവസ്ഥാ മേഖലകള്‍ക്ക് അനുയോജ്യമായ നിരവധി ബഹുവര്‍ഷ നെല്ലിനങ്ങള്‍ ചൈനീസ് കാര്‍ഷിക ഗവേഷകരുടെ പരീക്ഷണത്തിലുണ്ട്. 2018 പുറത്തിറക്കിയ പി ആര് 25 എന്ന നെല്ലിനത്തിന്റെ പരീക്ഷണ വിവര ങ്ങളാണ് ഇപ്പോള്‍ ചൈനീസ് ഗവേ ഷകര് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദക്ഷിണ ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ 2021ല്‍ അര ലക്ഷ ഓളം ചെറുകിട നെല്‍ കര്‍ഷകര്‍ 15000 ത്തോളം ഹെക്ടര്‍ സ്ഥലത്ത് പി ആര് 23 കൃഷി ചെയ്തു.
1990കളുടെ ആരംഭത്തില്‍ ഫിലി പ്പീന്‍സിലെ മാനില അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രം കരനെല്ലില്‍ ബഹുവര്‍ഷ ഇനങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഫണ്ടിന്റെ കുറവു കാരണം 2001ല്‍ ഈ ഗവേഷണം അവസാനിപ്പിക്കുകയായിരുന്നു. ബഹുവര്‍ഷ നെല്ലിനങ്ങള്‍ വികസിപ്പി ക്കാനുള്ള ചൈനീസ് ഗവേഷണത്തിന് രണ്ടു പതിറ്റാണ്ടിലേറെ പഴക്ക മുണ്ട്.1999 ലാണ് യുന്നാന്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ ഫെന്ജി ഹു, ഡായുന് താവോ എന്നീ കൃഷി ശാസ്ത്രജ്ഞരുടെ നേതൃത്വ ത്തില്‍ ബഹുവര്‍ഷ നെല്ലിനങ്ങള്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിന് തുടക്കമിട്ടത്.
അമേരിക്കയിലെ ഇല്ലി നോയിസ് യൂണിവേഴ്സിറ്റിയിലെ എറിക് സാക്ക്സും ഗവേഷണത്തില്‍ പങ്കാളിയായി. ഈ വിഷയത്തില്‍ ഗവേഷണ പരിചയമുള്ള മാനില അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്ര ത്തിന്റെ സാങ്കേതിക സഹായവും ഈ സംഘത്തിനുണ്ടായിരുന്നു. പിന്നീട് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റിയും ചൈനയിലെ യുന്നാന്‍ യൂണിവേഴ്സിറ്റിയും ഇവരോ ടൊപ്പം ചേര്‍ന്നു.
കാര്‍ഷിക ഗവേഷണത്തില്‍ ബഹു രാഷ്ട്ര കുത്തകള്‍ ഉള്‍പ്പെടെ ഏതു രാജ്യാന്തര ഏജന്‍സിയുടെയും സഹ കരണം ഉറപ്പാക്കുന്നതില്‍ ചൈനയ്ക്ക് ആശയപരമായ യാതൊരു പ്രതിബന്ധ ങ്ങളുമില്ല. 2007ല്‍ അമേരിക്കയിലെ കന്‍സാസിലെ ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ബഹുവര്‍ഷ നെല്ല് ഗവേഷണത്തിന് ചൈനയ്ക്ക് സ്റ്റാര്‍ട്ട് അപ് ഫണ്ടും സാങ്കേതിക സഹായവും അനുവദിച്ചു.
നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ വിളകളില്‍ 'പാരിസ്ഥിതിക ഊര്‍ജിത വത്കരണം' എന്ന രീതിയിലൂടെ ബഹുവര്‍ഷ ഇനങ്ങള്‍ വികസിപ്പിക്കാന്‍ ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാപ നമാണ് ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്. 2008 മുതല്‍ ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ചൈനയിലെത്തി ഗവേഷ ണത്തിന് മാര്‍ഗനിര്‍ദേശം നല്‍കിത്തു ടങ്ങി. ചൈന, ലാവോസ് എന്നിവിട ങ്ങളില്‍ നടത്തിയ വിള പരീക്ഷണ ങ്ങള്‍ക്കു ശേഷം 2018ല്‍ ആദ്യത്തെ ബഹുവര്‍ഷ നെല്ലിനം പി ആര് 23 പുറത്തിറക്കാന്‍ ചൈനീസ് ഗവ ണ്മെന്റ് അനുമതി നല്കി.
നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന ഒറൈസ സറ്റൈവ എന്ന ഏഷ്യന്‍ സ്പീഷീസും ആഫ്രിക്കയില്‍ കണ്ടു വരുന്ന ഒറൈസ ലോന്ജിസ്റ്റാമിനേറ്റ എന്ന ബഹുവര്‍ഷ സ്പീഷിസും തമ്മിലുള്ള സങ്കരണത്തിലൂടെയാണ് പി ആര് 23 വികസിപ്പിച്ചെടുത്തത്.
സങ്കരണത്തിന് തായ്ലന്ഡല് നിന്നു ള്ള ഏഷ്യന്‍ നെല്ലിനം ആര്‍ഡി 23 മാതൃ നിരയായും നൈജീരിയയില്‍ നിന്നുള്ള ആഫ്രിക്കന്‍ ഇനം പിതൃ നിരയായും ഗവേഷകര്‍ ഉപയോഗിച്ചു. ആഴത്തിലും വ്യാപ്തിയിലും വേരു പടലങ്ങളുള്ളതാണ് ആഫ്രിക്കന്‍ നെല്ലിനം. രണ്ടു സ്പീഷിസുകള്‍ തമ്മിലുള്ള ഈ സങ്കരണത്തിലൂടെ യുണ്ടാകുന്ന ഭ്രൂണം വികസിച്ചു വിത്താകില്ലെന്നതായിരുന്നു ഗവേഷകര്‍ നേരിട്ട വെല്ലുവിളി.
'എംബ്രിയോ റെസ്ക്യൂ' എന്ന ടിഷ്യു കള്‍ച്ചര്‍ സാങ്കേതിക വിദ്യയി ലൂടെ ഈ പരിമിതി മറികടന്നു. പല ഘട്ടങ്ങളിലുള്ള സങ്കരണത്തിനും നിര്‍ധാരണത്തിനും ശേഷം ആഫ്രി ക്കന്‍ നെല്ലിന്റെ ശക്തമായ വേരുപടല ങ്ങളും ഏഷ്യന്‍ ഇനത്തിന്റെ കതിര്‍ക്കു ലകളുമുള്ള ബഹുവര്‍ഷ നെല്ലിനം വികസിപ്പിക്കുന്നതില്‍ ചൈനീസ് ഗവേഷകര്‍ വിജയിച്ചു.
പതിനായിരത്തോളം വര്‍ഷങ്ങള്‍ ക്കുമുമ്പ് നെല്‍കൃഷി തുടങ്ങിയതു മുതല്‍ ഒരു വിതയും ഒരു കൊയ്ത്തും എന്നതായിരുന്നു പതിവ്. എന്നാല്‍ ബഹുവര്‍ഷ നെല്ല് കൃഷി ചെയ്യുമ്പോള്‍ ഒരിക്കല്‍ നട്ടാല്‍ എട്ടു തവണ തുടര്‍ച്ച യായി വിളവെടുക്കാം.
വര്‍ഷം രണ്ടു തവണ വീതം നാലു വര്‍ഷത്തേക്ക് സാധാരണ നെല്ലു പോലെ കൊയ് തെടുക്കാം. അഞ്ചാം വര്‍ഷം മുതല്‍ വിളവു കുറയുമെന്നതിനാല്‍ വീണ്ടും നടേണ്ടി വരും. എട്ടുതവണ വിളവെടു ത്താലും ഉത്പാദനം സാധാരണ നെല്ലിനങ്ങളെക്കാള്‍ അല്പം കൂടി കൂടുതലായിരിക്കും. പി ആര് 23 എന്ന ബഹുവര്‍ഷ നെല്ലിന് നാലു വര്‍ഷം എട്ട് കൊയ്ത്തുകളിലായി ഓരോ തവണയും ഹെക്ടറിന് ശരാശരി 6.8 ടണ്‍ വിളവ് ലഭിച്ചു.
താരതമ്യ പഠന ത്തില്‍ ഉള്‍പ്പെടുത്തിയ സാധാരണ നെല്ലിനങ്ങളുടെ ശരാശരി വിളവ് ഹെക്ടറിന് 6.7 ടണ്ണായിരുന്നു. കാര്‍ഷിക കാലാവസ്ഥാ മേഖലയും സാഹചര്യ വുമനുസരിച്ച് കര്‍ഷകര്‍ക്ക് സാധാരണ നെല്ലിനെക്കാള്‍ 17 മുതല്‍ 161 ശത മാനം വരെ അധികം ലാഭവും കിട്ടി.
ലോകത്ത് മറ്റെല്ലായിടത്തും എന്നതു പോലെ ചൈനയിലും യുവാക്കള്‍ കൃഷിയില്‍ നിന്നും പിന്തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ബഹുവര്‍ഷ നെല്ലു പോലുള്ള കണ്ടുപിടുത്തങ്ങള്‍ നിലവിലുള്ള കര്‍ഷകരുടെ ജോലി ഭാരം കുറയ്ക്കുമെന്നാണു ചൈനീസ് ഗവേഷകരുടെ പ്രതീക്ഷ. ബഹുവര്‍ഷ നെല്ല് ഉത്പാദനച്ചെലവും തൊഴിലാളി കളുടെ ആവശ്യവും കുറയ്ക്കും.
നടുന്ന ആദ്യ സീസണില്‍ ബഹുവര്‍ഷ നെല്ലിന്റെയും സാധാരണ നെല്ലി ന്റെയും കൃഷിച്ചെലവ് ഏകദേശം ഒരു പോലെ ആയിരിക്കും. എന്നാല്‍ രണ്ടാ മത്തെ സീസണ് മുതല്‍ ഉഴവ്, വിത്ത്, വളം തുടങ്ങിയവയുടെ ചെലവ് ബഹുവര്‍ഷ നെല്ലിന് കുറവായിരിക്കും. ബഹുവര്‍ഷ നെല്ലിന്റെ രണ്ടാമത്തെ പുനര്‍ വളര്‍ച്ചാ ഘട്ടം മുതല്‍ തൊഴി ലാളികളുടെ ചെലവില്‍ 58 ശതമാനവും വിത്ത്, വളം തുടങ്ങിയ വയുടെ ചെലവില്‍ 49.1 ശതമാനവും കണ്ട് കുറവുണ്ടാകുമെന്നാണ് പഠന ങ്ങള് വ്യക്തമാക്കുന്നത്.
സുസ്ഥിര കൃഷിക്കും പാരിസ്ഥി തിക സേവനങ്ങള്‍ക്കും സാധാരണ നെല്ലിനങ്ങളെക്കാള്‍ വലിയ സംഭാവന ബഹുവര്‍ഷ നെല്ലിനങ്ങള്‍ നല്കു മെന്നു ചൈനീസ് കൃഷി ശാസ്ത്ര ജ്ഞര്‍ പറയുന്നു. ഓരോ സീസണിലും നിലം ഉഴുത് തയാറാക്കേണ്ടതില്ല.
പാടങ്ങള്‍ക്കു ചുറ്റുമുള്ള സസ്യങ്ങള്‍ എപ്പോഴും നശിപ്പിക്കേണ്ട. ഓരോ വിളവെടുപ്പിനുശേഷവും പാടം തരിശിടേണ്ടതില്ലാത്തതിനാല് മണ്ണൊലിപ്പും മറ്റ് ശല്യങ്ങളും ഉണ്ടാ കില്ല. ബഹുവര്‍ഷ നെല്ല് വളരുന്ന നാലു വര്‍ഷം കൊണ്ട് മണ്ണില്‍ 0.95 ടണ്‍ ജൈവ കാര്‍ബണും 0.11 ടണ്‍ നൈട്രജനും അധികമായി കൂട്ടിച്ചേര് ക്കപ്പെടും. മണ്ണിന്റെ പിഎച്ച് നെല്ലിന് അനുകൂലമായി മാറും, മണ്ണിന്റെ ഘടനയിലും സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തിലും മാറ്റമുണ്ടാകും. മണ്ണില്‍ നെല്‍ച്ചെടിക്ക് ലഭ്യമാകുന്ന വെള്ളത്തിന്റെ അളവിലും വര്‍ധന വുണ്ടാകും.
സാധാരണ ഉഷ്ണ മേഖലാ കാലാ വസ്ഥയില്‍ മാത്രമാണ് പി ആര് 23 മികച്ച വിളവ് നല്‍കുന്നത്. കൊടും തണുപ്പും കടുത്ത ചൂടും താങ്ങുകയില്ല. ജലസേചന സൗകര്യമുള്ള പാടങ്ങ ളിലായിരിക്കണം ഇതിന്റെ കൃഷി.കര നെല്‍കൃഷിക്ക് യോജിച്ചതല്ല.
വരള്‍ച്ച യോടും കീട രോഗങ്ങളോടും പ്രതിരോധ ശേഷിയില്ല. കളനാശിനികള്‍ ഒന്നു രണ്ടു തവണ കൂടുതല്‍ തളിക്കേണ്ടി വരും. നാലു വര്‍ഷത്തോളം നില്ക്കു ന്നതിനാല്‍ കീടങ്ങളും രോഗങ്ങളും വര്‍ധിക്കാനുള്ള സാധ്യതയും കൂടു തലാണ്. ബഹുവര്‍ഷ നെല്ലിനങ്ങളുടെ ഈ പരിമിതികളെ ജീന്‍ എഡിറ്റിംഗ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേ തിക വിദ്യകളിലൂടെ മറികടക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഗവേഷകര്‍.
ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പുറത്തിറക്കിയ ആദ്യ ബഹുവര്‍ഷ നെല്ലിനമാണ് പി ആര് 23. കര്‍ഷകര്‍ക്കു ശുപാര്‍ശ ചെയ്തിട്ടുള്ള നെല്ലിനങ്ങളുടെ പട്ടികയിലും ചൈനീസ് കൃഷി വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2021 ല്‍ യുന്നാന്‍ പ്രവിശ്യയിലെ നവീന സാങ്കേതിക വിദ്യകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതും ബഹുവര്‍ഷ നെല്ലിനമാണ്. കാര്‍ഷിക ഗവേഷണ മേഖലയില്‍ രാജ്യാന്തര സഹകരണ ത്തിന്റെ വിജയത്തിന്റെ ഉത്തമ ഉദാ ഹരണം കൂടിയാണ് ഈ കണ്ടു പിടുത്തം.
ഫോണ്‍: 9387100119
ഡോ. ജോസ് ജോസഫ്
മുന്‍ പ്രഫസര്‍ & ഹെഡ്, വിജ്ഞാനവ്യാപന വിഭാഗം
കേരള കാര്‍ഷിക സര്‍വകലാശാല
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top