Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മാലിന്യമുക്തിക്ക് കൂണ്
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫില...
കൃഷിയിലും എഐ വിപ്ലവം
അനിൽകുമാറിനു കുലയല്ല, ഇലയാണ്...
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം...
ആന്പൽ വസന്തം ആസ്വദിക്കാൻ മലരി...
നൂതന കാർഷിക വികസന പദ്ധതികളു...
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യ...
Previous
Next
Karshakan
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
പ്രശസ്ത ജൈവകര്ഷകന് ആര്. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെണ്ടയും ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. ഒപ്പം മുളക്, തക്കാളി, കത്തിരി, പുതിന, വിവിധ ഇനം പയറുകള്‍, പാഷന് ഫ്രൂട്ട് തുടങ്ങിയവയും. തിരുവനന്തപുരം കൊച്ചുള്ളൂരിലെ രജി ഭവനിലെ മട്ടുപ്പാവ് കൃഷി ആര്. രവീന്ദ്രന് തന്നെ പരിയചയപ്പെടുത്തുന്നു.
കസ്തൂരി വെണ്ട
ഏറെ ഫലം ലഭിക്കുന്ന ഔഷധസമ്പന്നമായ വെണ്ട ഇനമാണു കസ്തൂരി വെണ്ട. വലിയ പരിചരണമൊന്നുമില്ലാതെ നല്ല കായ്ഫലം ലഭിക്കും. ആയുര്‍വേദ വൈദ്യനില്‍ നിന്നാണ് ഇതിന്റെ വിത്ത് ലഭിച്ചതെന്നു രവീന്ദ്രന് പറഞ്ഞു. വര്‍ഷത്തില്‍ ഒമ്പതു മാസത്തോളം കായ്കള്‍ ലഭിക്കും.
വര്‍ഷം മുഴുവന്‍ വെണ്ടയ്ക്ക ലഭിക്കുന്ന രീതിയിലാണു കൃഷി. അതായത് ഒരു ചെടിയുടെ കാലം കഴിയുമ്പോള്‍ അടുത്തതില്‍ നിന്നു കായ് ലഭിക്കത്തവിധമുള്ള കൃഷി. സാധാരണ വെണ്ടയ്ക്ക യുടെതു പോലെ തന്നെയാണ് ഇതിന്റെയും വിളവെടുപ്പ്. അധികം വിളഞ്ഞാല്‍ സ്വാദ് നഷ്ടപ്പെടും.
കസ്തൂരി വെണ്ടയ്ക്കു നല്ല പ്രതിരോധശേഷിയുണ്ട്. പച്ചക്കറികള്‍ക്കു പൊതുവെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയെ അധികം ബാധിക്കാറില്ല. ചെടിയില്‍ ധാരാളം ശിഖരങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഇഷ്ടം പോലെ കായ്ക്കും. സാധാരണ വെണ്ടകൃഷി പോലെ തന്നെയാണ് ഇതും കൃഷി ചെയ്യുന്നത്. ഹൃദയാമൃതും സസ്യാമൃതുമാണ് പ്രധാന വളം.
Albelmoschus moschatus എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കസ്തൂരി വെണ്ടയ്ക്കു muskmellow എന്നതാണ് ഇംഗ്ലീഷ് പേര്. സാധാരണ വെണ്ടകളെക്കാള് ആയുസുള്ള ഇവയ്ക്കു നല്ല മഞ്ഞ നിറമുള്ള പൂക്കളാണുള്ളത്.
സാധാരണ വെണ്ടയ്ക്കായെക്കാള് വലിപ്പം കുറവാണു കായ്കള്‍ക്ക്. ജീവകങ്ങളും, ധാതുക്കളും ധാരാളമുള്ള കസ്തൂരി വെണ്ടയ്ക്കകൊണ്ട് രുചിയേറിയ പല കറികളും ഉണ്ടാക്കാം. മെഴുക്കു പുരട്ടി, സാമ്പാര്‍, തീയല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇത് ഉപയോഗിച്ചുള്ള തീയല്‍ ഏറെ രുചികരമാണ്.
മൂത്രാശയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, മലബന്ധം, വായിലെ രോഗങ്ങള്‍, സന്ധിവേദന, രക്തസ്രാവം എന്നിവയ്ക്കും ഗുണകരമത്രേ. കസ്തൂരിവെണ്ടയുടെ ഇല, തണ്ട്, വേര്, വേരിന്റെ തൊലി എന്നിവ ആയൂര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. കോളസ്ട്രോള്‍ നിയന്ത്രണത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും, കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമത്രേ. ദഹന പ്രക്രിയ സുഗമമാക്കാനും സഹായകമാണ്.
ജൈവവളം
എന്തു കൃഷി ചെയ്താലും ആദ്യം ചെയ്യേണ്ടതു മണ്ണിന്റെ അമ്ലത മാറ്റു കയാണ്. ചെടികള്‍ക്കു മണ്ണില്‍ നിന്നു വളം വലിച്ചെടുക്കാന്‍ ഇത് അത്യാവശ്യമാണ്. കുമ്മായമോ ഡോളോമെറ്റോ ആണ് അതിന് ഉപയോഗിക്കുന്നത്. കക്ക വാങ്ങി നീറ്റിയെടുക്കുന്ന കുമ്മായമാണ് രവീന്ദ്രന് ഉപയോഗിക്കുന്നത്. നനവുള്ള പത്തു കുട്ട മണ്ണില്‍ രണ്ടു കിലോ കുമ്മായം എന്ന കണക്കിലാണു ചേര്‍ക്കേണ്ടത്. ചെടിച്ചട്ടികളിലാണെങ്കില് ഒരു പിടി കുമ്മായം എന്ന അളവില്‍ ചേര്‍ക്കാം.
കുമ്മായം ഇട്ട് ഇരുപത്തിയഞ്ച് ദിവസം കഴിഞ്ഞേ കൃഷി ആരംഭിക്കാവൂ. പിന്നീട് എല്ലുപൊടി, വേപ്പിന് പിണ്ണാക്ക്, കോഴിക്കാഷ്ഠം, ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയവ ചേര്‍ക്കാം. അടിവളമായി സസ്യാമൃതവും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
മൂന്നു ദിവസത്തിലൊരിക്കല്‍ ഹൃദയാമൃതം നല്‍കും. എത്ര ഹൃദയാമൃതം എടുക്കുന്നവോ അതിന്റെ ഇരുപതിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു വേണം ഒഴിക്കേണ്ടത്. വെള്ളവും, വളവും ഒന്നിച്ചു നല്‍കാം. പൂവും കായും വന്നു തുടങ്ങിയാല്‍ കുറച്ചു കൂടുതല്‍ നല്‍കണം.
മണിത്തക്കാളി
വളരെ പണ്ടു മുതല്‍ തന്നെ പറമ്പുകളില്‍ കണ്ടിരുന്ന ചെറുസസ്യമാണു മണിത്തക്കാളി. പഴുത്ത കായ്കള്‍ കുട്ടികള്‍ പറിച്ചു തിന്നാറുണ്ടായിരുന്നെങ്കിലും ഇതിന്റെ അമൂല്യമായ ഗുണങ്ങളെക്കുറിച്ചോ, ഔഷധമൂല്യത്തെക്കുറിച്ചോ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു കാട്ടുചെടിയുടെ വില മാത്രമേ ഇതിനും നല്കിയിരുന്നുള്ളൂ. എന്നാല്‍ ഇന്നു പഴയ അവസ്ഥയൊക്കെ മാറി. കമ്പോളങ്ങളില്‍ വലിയ വിലയാണ് മണിത്തക്കാളിക്ക്. കൃഷിഭവന് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മണിത്തക്കാളിയുടെ വിത്തും ലഭ്യമാണ്.
പഴുക്കുമ്പോള്‍ കടും നീല നിറവും ചുവപ്പ് നിറവുമുള്ള രണ്ടിനം മണിത്തക്കാളികളാണു രവീന്ദ്രന്റെ മട്ടുപ്പാവിലുള്ളത്. ചുവന്ന പഴങ്ങളുള്ള ഇനം അധികം കണ്ടുവരുന്നവയല്ല. മട്ടുപ്പാവില്‍ ചെടിച്ചട്ടികളിലാണ് നട്ടിരിക്കുന്നത്. പറമ്പിലെ മണിത്തക്കാളികളില് നിന്നു ലഭിച്ച വിത്തുകള്‍ പാകി നട്ടിട്ടുള്ളവയാണ് ഇവ. നന്നായി പഴുത്ത മണിത്തക്കാളി മണ്ണില്‍ വിതച്ചും കൃഷി ചെയ്യാം.
സാധാരണ പച്ചക്കറി കൃഷി ചെയ്യുന്നതു പോലെയാണ് ഇതും കൃഷി ചെയ്യേണ്ടത്. ആവശ്യത്തിനു വെള്ളവും ജൈവവളവും വേണമെന്നു മാത്രം. മറ്റു വലിയ പരിചരണങ്ങളൊന്നും ആവശ്യമില്ല. ഇവയ്ക്കു പ്രതിരോധശക്തി പൊതുവേ കൂടുതലാണ്. ഹൃദയാമൃതവും സസ്യാമൃതവുമാണ് പ്രധാനമായും രവീന്ദ്രന് ഉപയോഗിക്കുന്നത്. മഴക്കാലത്ത് ധാരാളം വിത്തുകള്‍ താഴെ വീണു കിളിര്‍ക്കും. വയല്‍ നികത്തിയ സ്ഥലങ്ങളിലും തെങ്ങിന് തോപ്പുകളിലും ആണ് ഇവ കൂടുതലായും കണ്ടുവരുന്നത്.
ആരോഗ്യസംരക്ഷണത്തിന് അത്യുത്തമം
ആരോഗ്യ സംരക്ഷണത്തിലും, രോഗനിയന്ത്രണത്തിലും മണിത്തക്കാളി വഹിക്കുന്ന പങ്ക് പ്രചാരത്തിലായതോടെ മണിതത്തക്കാളി കൃഷിയും, വിപണനവും നല്ല രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. കമ്പോളത്തില്‍ നല്ല വിലയും കിട്ടിത്തുടങ്ങി. സൊളാനം നൈഗ്രം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. നന്നായി പഴുക്കുമ്പോള്‍ മധുരവും അല്പം പുളിരസവും കലര്‍ന്ന മണിത്തക്കാളി വെറുതെ കഴിക്കാം. ഇതു കൂടാതെ രസം വയ്ക്കാനും മറ്റു കറികളിലും ചേര്‍ക്കാം.
സമൂലം ഔഷധസമ്പന്നമാണ് മണിത്തക്കാളി. തമിഴ്നാട്ടില്‍ വലിയ രീതിയില്‍ കൃഷി ചെയ്തുവരുന്നുണ്ട്. പഴുത്ത കായകളും, ഇലകളും പച്ചക്കറിയായും ഉപയോഗിച്ചു വരുന്നു. കായ്കളില്‍ ഫോസ്ഫറസ് കാല്‍സ്യം, ജീവകം എ,ബി, സി, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പഴുത്ത കായ്കള്‍ അള്‍സര്‍, വാതരോഗം ഹൃദ്രോരോഗം, പ്രമേഹം, മഞ്ഞപിത്തം, കാന്‍സര്‍, അണുബാധ, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ ചെറുക്കാനും സഹായകമത്രേ.
വായിലെ അണുബാധകള്‍ അകറ്റാനും കരളിനെ സംരക്ഷിക്കാനും ഉത്തമമാണ്. ഇലകള്‍ കറിവച്ചോ പച്ചയ്ക്കോ കഴിക്കുന്നതു വഴി വായിലെ അണുബാധയും വ്രണങ്ങളും തടയാം. ഇതിന്റെ ഇലകള്‍ ശരീരത്തിലെ അമിത ചൂട് നിയന്ത്രിക്കും. നാലോ അഞ്ചോ ഇലകള്‍ പറിച്ച് ചവച്ച് നീരു ഇറക്കുന്നതു വായു പ്രശ്നങ്ങള്‍ക്കു പ്രതിവിധിയായി കരുതപ്പെടുന്നു. എന്നാല്‍, പച്ചകായ് കഴിക്കുന്നതു ശരീരത്തിനു ദോഷകരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫോണ്‍: 9048282885
എസ്. മഞ്ജുളാദേവി
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
കൂട്ടായ്മയുടെ ഇഴകൾ നെയ്ത് ബെന്നിയുടെ കൃഷിയിടം; പ്ലാവും കടുക്കയും പ്രതീക്ഷ
റബറിനു വിലകുറഞ്ഞതോടെയാണ് ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ പരയ്ക്കാട്ട്
ഏഴഴകിൽ ഹെെറേഞ്ച് റാണി
ഓർക്കിഡുകൾ കണ്ടാൽ മലയാളികൾ മറ്റെല്ലാം മറക്കും. വിവിധ ഇനത്തിലും തരത്തിലുമായി അവ ആയിരത്തിലേ
തുന്പപ്പൂവില്ലാതെ എന്ത് ഓണം!
തുന്പപ്പൂവില്ലാത്ത ഒണത്തെക്കുറിച്ചു മലയാളിക്ക് ഓർക്കാൻ കൂടിയാവില്ല. അത്രയ്ക്കാണു തുന്പയും ഓണ
ഇരുകാലുകളും തളർന്നെങ്കിലേന്താ... മനുവിനു കൂട്ടായി സ്കൂട്ടറും ഏബലുമുണ്ട്
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ നിരവ് അരീപ്പറന്പിൽ പുരയിടം പേരു പോലെ തന്നെ ശരിക്കും ഏദൻ ഫാ
പാളുന്ന സംഭരണം; പതറുന്ന കേരകർഷകർ
വിലത്തകർച്ചയുടെ രൂക്ഷമായ പ്രതലത്തിലൂടെ മുന്നേറുന്ന നാളികേര കർഷകർക്കു മുന്നിൽ ഇനി വരുന്നത
ഗാളീച്ചയ്ക്കെതിരേ കരുതൽ; ഓണപ്പച്ചക്കറിക്കു പരിചരണം
നെല്ല്
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെ രണ്ടാം മേൽവളം നൽകണം
എൽഐസി വിട്ടു; വിൽസണ്‍ കൃഷി പോളിസി
32 വർഷത്തെ സേവനത്തിനു ശേഷം (അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി) എൽഐസിയുടെ പടിയിറങ്ങുന്പോൾ, വിഷര
ഓണാട്ടുകര എള്ളിന് പൈതൃകവിളയുടെ സംരക്ഷണം
570 ഹെക്ടറിൽ അധികം പ്രദേശത്ത് പരന്പരാഗതമായി എള്ള് കൃഷിചെയ്യുന്ന ഓണാട്ടുകര കർഷകർക്ക് പിന്
ഈ തവിടിനും മൂല്യമുണ്ട്
ഗോതന്പ് തവിട് അത്ര നിസാരക്കാരനല്ല... ഒരു മലയാളി തന്നെ അതു തെളിച്ചു കഴിഞ്ഞു. ഉപയോഗ ശൂന്യമെന്‍
അറിയാം ചില കാട വിശേഷങ്ങൾ
കേരളത്തിന്റെ മലഞ്ചെരുവുകളിൽ പണ്ടുകാലം മുതലേ കണ്ടുവരുന്ന പക്ഷിയാണു കാട. പഴമക്കാർക്ക് ഇവയു
Latest News
വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു
എ.എം. ആരിഫ് എംപിയുടെ മാതാവ് അന്തരിച്ചു
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും; എന്‍ഐഎ നോട്ടീസ് പതിപ്പിച്ചു
കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കും; കണ്ടെയിന്മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും
Latest News
വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു
എ.എം. ആരിഫ് എംപിയുടെ മാതാവ് അന്തരിച്ചു
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും; എന്‍ഐഎ നോട്ടീസ് പതിപ്പിച്ചു
കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കും; കണ്ടെയിന്മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top