വിപണി തേടുന്നവർ അറിയണം "ഒന്ന് ആയിരമായ’ കഥ
വിപണി തേടുന്നവർ അറിയണം "ഒന്ന് ആയിരമായ’ കഥ
Tuesday, January 11, 2022 3:31 PM IST
കാർഷിക ഉത്പന്നങ്ങൾക്ക് വിപണി തേടുന്നവർ മനസിലാക്കേണ്ടതാണ് ന്ധഒന്ന് ആയിരമായ’ ഈ കഥ. ഇടുക്കി കാഞ്ചിയാർ ഇരട്ടിയാനിക്കൽ അശ്വതിയുടെ കോവിഡ്കാല അനുഭവമാണിത്. സ്വന്തമായുള്ള നാലേക്കറിലും പാട്ടത്തിനെടുത്ത ആറേക്കറിലും ഉൾപ്പെടെ പത്തേക്കറിലാണ് അശ്വതിയും ഭർത്താവ് ഹരി ഗോപിനാഥും കൃഷി നടത്തുന്നത്. ഏലം, ഗ്രാന്പൂ, കുരുമുളക്, കുടംപുളി, വാളന്പുളി, മഞ്ഞൾ, ഇഞ്ചി, കാപ്പി, കപ്പ, വാഴ തുടങ്ങി ഇവരുടെ കൃഷിയിടത്തിൽ വിളയാത്തതൊന്നുമില്ല.

കൃഷി അങ്ങനെ ഭംഗിയായി മുന്നേറുന്പോഴാണ് കോവിഡെത്തുന്നത്. വിപണന മാർഗങ്ങളെല്ലാം പടിപടിയായി നിലച്ചു. ഫോണ്‍ മാത്രമായി ആശ്രയം. പരിചയമുള്ള വാട്സാപ്പ്, ഫേസ്ബുക്ക് പേജുകളിൽ വിൽക്കാനുള്ള വിളകളെക്കുറിച്ച് പോസ്റ്റുകളിട്ടു. ഈ ഗ്രൂപ്പുകളിൽ നിന്ന് ഷെയർ ചെയ്തതു കണ്ട് ഗുജറാത്തിൽ നിന്ന് ഏലത്തിന് ഒരു ഓർഡർ ലഭിച്ചു.

ജൈവ രീതികളിൽ വിളയിക്കുന്ന ഏലത്തിന്‍റെ രുചിയും ഗന്ധവും അനുഭവിച്ച അവർ അതേക്കുറിച്ച് പോസ്റ്റുകളിട്ടു. ഇപ്പോൾ ആയിരത്തിലധികം ഓർഡറുകൾ ഗുജറാത്തിൽ നിന്നു തന്നെ ലഭിക്കുന്നു. കൊറിയറായോ പോസ്റ്റ് ഓഫീസ് മുഖേനയോ ആണ് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നത്.

മൂല്യവർധനവിലൂടെ വളർന്ന വിപണി

ഓണ്‍ലൈൻ ഓർഡറുകൾ വർധിച്ചതോടെ അശ്വതി മൂല്യവർധിത ഉത്പന്ന നിർമാണത്തിലേക്കു തിരിഞ്ഞു. കാപ്പിക്കുരു പൊടിപ്പിച്ച് തൊടിയിലെ സുഗന്ധവ്യഞ്ജനങ്ങളും അതിൽ പൊടിച്ചുചേർത്ത് മസാലകാപ്പിയുണ്ടാക്കി. തണുപ്പുകൂടിയ സ്ഥലങ്ങളിൽ ഇതിനുള്ള ആവശ്യം കണ്ടറിഞ്ഞായിരുന്നു ഇത്. ഇഞ്ചി ചുക്കാക്കി അതിൽ നിന്നു ചുക്കുപൊടിയുണ്ടാക്കി. കപ്പ വാട്ടുകപ്പയായി. മഞ്ഞൾ ഉണക്കിപ്പൊടിച്ചു. ഇവയെല്ലാം പൊടിക്കാനും മറ്റുമായി പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റിയിലെ യന്ത്രങ്ങൾ തുണയായി. അവരുടെ മാർഗനിർദേശങ്ങൾ ഗതിവേഗം വർധിപ്പിച്ചു.

കുടംപുളി കെട്ടിത്തൂക്കിയിട്ട് എസൻസ്

കുടംപുളിയിൽ നിന്ന് എസൻസ് വേർതിരിച്ചു വിൽക്കുന്ന വിദ്യ വിപണി പിടിച്ചു. ഉണക്കിയ പുളി കെട്ടിത്തൂക്കിയിട്ട് അതിൽ നിന്ന് ഉൗറി വരുന്ന പുളിവെള്ളം ശേഖരിക്കും. ഇത് മണ്‍കലത്തിലൊഴിച്ച് തിളപ്പിച്ചു വറ്റിക്കും. നല്ല കറുത്ത കളറാകുന്നതാണു പാകം. ഒരു കറിക്ക് ഒരു തുള്ളി ധാരാളം. പുളിപിടിക്കാനായി മീൻകറി ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇത് ദ്രാവക രൂപത്തിലായതിനാൽ ആ താമസം ഒഴിവാക്കാം. ഒഴിച്ചാലുടൻ പുളിപിടിച്ച മീൻകറി റെഡി. എസൻസ് എടുത്തശേഷം ബാക്കിയുള്ള പുളി കിലോക്ക് 200 രൂപയ്ക്ക് വിൽക്കാനുമാകും.

കർഷക കൂട്ടായ്മയിലൂടെ സംഭരണം

ഓണ്‍ലൈൻ ഓർഡറുകൾ വർധിച്ചപ്പോൾ 10 കർഷക സുഹൃത്തുക്കളെ കൂടി ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് രൂപീകരിച്ചു. ഇവരുടെ ഉത്പന്നങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കി. രാസസാന്നിധ്യമില്ലാത്ത കറി പൗഡറുകളും ഈ കൂട്ടായ്മയിൽ പിറന്നു. ഉത്പന്നങ്ങൾ വിപണി വിലയിൽ നിന്നു 10 രൂപ വർധിപ്പിച്ച് കർഷകരിൽ നിന്നു വാങ്ങുന്നതിനാൽ അവരും ഹാപ്പി.


തേനിൽ നിന്നു വൈവിധ്യമാർന്ന ഉത്പന്നങ്ങൾ

വനമേഖലയായതിനാൽ തേനുത്പാദനവും കാര്യമായി നടത്തുന്നുണ്ടിവർ. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന തേൻ, ബന്ധുവും മികച്ച തേനീച്ച കർഷകനുള്ള അവാർഡ് ജേതാവുമായ ടി.കെ. രാജുവിന്‍റെ പക്കൽ നൽകിയാണ് മുല്യവർധിത ഉത്പന്നങ്ങളാക്കുന്നത്. നെല്ലിക്ക തേൻ, പൂന്പൊടി, മഞ്ഞൾതേൻ, ബ്രഹ്മിതേൻ, ഈന്തപ്പഴം തേൻ, തേൻ മെഴുകു ക്രീം, വെളുത്തുള്ളി തേൻ, കാന്താരി തേൻ, മാതളം തേൻ, സ്പൈസ് തേൻ, കീഴാർ നെല്ലി തേൻ, കൂവളം തേൻ, ഏലക്കാ തേൻ, ഇഞ്ചി തേൻ എന്നിവയാണ് തേനിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ.

ബ്രാൻഡ് ചെയ്തുള്ള വിപണനം

വിപണനത്തിൽ ബ്രാൻഡിംഗിനുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടിവർ. സുഗന്ധവ്യഞ്ജനങ്ങൾ ന്ധനന്പർ വണ്‍ ക്വാളിറ്റി സ്പൈസസ്’ എന്ന ബ്രാൻഡിലാണു വിപണി കീഴടക്കുന്നത്. തേനിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ന്ധഹൈറേഞ്ച് ബീ കീപ്പിംഗ് യൂണിറ്റ്’ എന്ന പേരിലാണു വിപണനം. തേനീച്ച വളർത്താൻ ആഗ്രഹിക്കുന്നവർക്കായി തേൻപെട്ടി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും നൽകുന്നുണ്ടിവർ.

പലേക്കർ രീതിയിലെ കൃഷി

കൃഷിയിൽ വളക്കൂട്ടുകൾ ഒരുക്കുന്നത് പലേക്കർ രീതിയിലാണ്. ഇതിനായി നാടൻ പശുക്കളെയും വളർത്തുന്നു. ജീവാമൃതത്തോടൊപ്പം ഗ്രീൻ പ്ലാനറ്റിന്‍റെ ജൈവവളക്കൂട്ടുകളും ഉപയോഗിക്കുന്നു. കയ്പ എന്ന സസ്യം മുറിച്ച് 60 ദിവസം വെള്ളത്തിലിട്ട് അഞ്ചിരട്ടി വെള്ളവും ഗ്രീൻ പ്ലാനറ്റിന്‍റെ വളക്കൂട്ടും ചേർത്ത് ഏലച്ചെടികളിൽ തളിക്കും.

കയ്പയ്ക്ക് വല്ലാത്ത മണമുള്ളതിനാൽ ഏലത്തെ ആക്രമിക്കുന്ന കീടങ്ങൾ വരില്ല. ചെടിയുടെ ഗന്ധത്തിൽ ആകൃഷ്ടരായാണ് കീടങ്ങളെത്തുന്നത്. ആ ഗന്ധം മാറിയാൽ കീടങ്ങൾ അടുക്കില്ലെന്ന തത്വമാണ് കയ്പ ലായനി തളിക്കുന്നതിന്‍റെ അടിസ്ഥാനം. ജൈവരീതിയിൽ ചെയ്യുന്പോൾ കായകൾക്ക് അത്ര മിഴിവു കിട്ടില്ലെങ്കിലും രുചികരമായ കാന്പ് ആ പോരായ്മ പരിഹരിക്കുമെന്ന് അശ്വതി പറയുന്നു. തങ്ങളുടെ ഉത്പന്നത്തിന് ആവശ്യക്കാർ വർധിക്കുന്നതിനു കാരണവും ഇതുതന്നെയാണെന്ന പക്ഷക്കാരിയാണ് ഇവർ.
ഫോണ്‍: അശ്വതി- 960 5352 670.
ഹരി ഗോപിനാഥ്: 81298 31510.

ടോം ജോർജ്