ചെന്പടാക്ക് മാന്നാറിൽ
ചെന്പടാക്ക്  മാന്നാറിൽ
Tuesday, October 5, 2021 9:19 AM IST
ആലപ്പുഴ മാന്നാർ കുരട്ടി ശേരി ശിവ കൃപയിൽ ജി. അനിൽ കുമാറിന്‍റെ വീട്ടിൽ നിറയെ കായ്ച്ചിരിക്കുകയാണ് കുഞ്ഞൻ ചക്കപോലിരിക്കുന്ന ചെന്പടാക്ക്.

ഒറ്റ നോട്ടത്തിൽ പ്ലാവിൻ തൈയാണെന്നേ തോന്നൂ. നട്ടു മൂന്നു വർഷത്തിനുള്ളിൽ കായ്ഫ ലം ഉണ്ടാകുന്ന ഈ ഇത്തിരി കുഞ്ഞൻ ചക്കയക്ക് ആഞ്ഞിലി ചക്കയോടു സാദൃശ്യമുണ്ട്. ഏകദേശം രണ്ടര കിലോഗ്രാം ഭാരം. കേരളത്തിലുണ്ടാകുന്ന വരിക്ക ചക്കയുടെ രണ്ടിരട്ടിയി ലധികം മധുരമുണ്ടെന്ന് അനിൽകുമാർ പറയുന്നു. മലേഷ്യയിൽ നിന്നെ ത്തിയ സുഹൃത്ത് സമ്മാനമായി നൽകിയതാണ് ഇതിന്‍റെ തൈ.

ജെവ വളങ്ങൾ മാത്രമുപയോഗിച്ചു കൃഷി ചെയ്യുന്ന രീതിയാണ് ഇദ്ദേഹത്തിനു ള്ളത്. പഞ്ചഗവ്യമാണ് ചെന്പടാക്കിനു വളമായി നൽകിയത്. കേരളത്തിലെ കാലാവസ്ഥയിൽ ചെന്പടാക്കിന് ഫംഗൽരോഗങ്ങളുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത്തരം പ്രശ്നങ്ങളൊന്നും അനിൽകുമാറിനെ അലട്ടിയില്ല.

തായ് ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നി വിടങ്ങളിൽ വാണിജ്യാ ടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വിളാ ണു ചെന്പടാക്ക്. നട്ടുവളർത്തി നാലുവ ർഷത്തിനു ശേഷമാണു കായ്ഫലം കണ്ടു തുടങ്ങിയത്. നിറയെ കായ്ക്കു മെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേ കത. ഒരോ ചക്കയിലും 10 മുതൽ 25 വരെ ചുളകളുണ്ടാകും. വിദേശ ക ന്പോളങ്ങളിൽ നല്ല വിലയുള്ള ചെന്പ ടാക്ക് കേരള വിപണിയിൽ കാണാത്തതിനാൽ വിലനിർണയം സാധ്യമായി ട്ടില്ലന്ന് അനിൽകുമാർ പറയുന്നു.

പച്ചക്കറികളും ഫലവൃക്ഷങ്ങളും



വീടിനു ചുറ്റും പച്ചക്കറികളും ഫല വൃക്ഷങ്ങളും വളർത്തുന്നതുമൂലം വ്യത്യസ്ത തരത്തിലുള്ള പക്ഷി കളും പൂന്പാറ്റകളും തേനീച്ചകളും തോട്ടത്തിലെനിത്യസന്ദർശകരാണ്. അവ യുടെ ശബ്ദമുഖരിതമായ അന്തരീക്ഷം വന പ്രതീതിയും തോട്ടത്തിനു നൽ കുന്നു. വിഷരഹിത പച്ചക്കറിയും ഫലങ്ങളും സ്വന്തം ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താ നുമാകുന്നുണ്ട്. ഒപ്പം മറ്റുള്ളവരിൽ കൃഷി താത്പര്യം ഉണ്ടാക്കുന്നതിനും സാധിക്കുന്നു. ഇതു കൂടാതെ മാവ്, പ്ലാവ്, മാങ്കോ സ്റ്റിൻ, അവക്കാഡോ, നീർമാതളം, പുലാസാൻ, പെലിക്കണ്‍ ഫ്ളവർ, ടർക്കിഷ് മുത്തിരി, മലേഷ്യൻ അന്പഴം, കല്ലുവാഴ, കമണ്ഡലു കർപ്പൂരം, അടതാപ്പ് തുടങ്ങി ധാരാളം വിളകൾ വിളയുന്നു ഈ കൃഷിയിടത്തിൽ.


ഉരുളക്കിഴങ്ങിനു പകരക്കാരൻ

ഒരുകാലത്ത് ഉരുളകിഴങ്ങിനു പകരമായി ഉപയോഗിച്ചിരുന്ന വിളയാണ് അടതാപ്പ്. കിഴങ്ങു മണ്ണിൽ കുഴിച്ചിട്ടാണു കൃഷി. പടന്നു വളരുന്ന ഇതിന്‍റെ വള്ളികളിൽ നിറയെ കായ കൾ ഉണ്ടാകും.
കുളത്തിൽ മത്സ്യകൃഷിയും

മത്സ്യകൃഷിയും നടത്തുന്നുണ്ട് അനിൽകുമാർ. കാരി, കരിമീൻ, വരാൽ എന്നിവ കുളങ്ങളിൽ വളരുന്നു. വീട്ടുവളപ്പിലെ കൃഷിയിൽ നിന്നു ലാഭം നേടുക എന്നതിലുപരി തന്‍റെ കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്ന കാർഷികവിഭവങ്ങൾ സ്വന്തം ആവശ്യ ത്തിനെടുത്ത ശേഷം കുറച്ച് സുഹൃ ത്തുക്കൾക്കും മറ്റും സൗജന്യ മായി നൽകാറുമുണ്ട്. ഈ മഹാമാരി കാലത്ത് പ്രദേശത്തെ സാമൂഹ്യ അടുക്കളയിലും അനിലിന്‍റെ പച്ചക്ക റികളും ഫലങ്ങളും സൗജന്യമായി എത്തുന്നു. വ്യത്യസ്തവും കേരള ത്തിൽ ലഭ്യമല്ലാത്തതുമായ പഴവർ ഗങ്ങൾ കൃഷി ചെയ്യുന്നതിനാണു താത്പര്യം.

മറ്റു രാജ്യങ്ങളിലെ ചില പഴങ്ങൾ കേരളത്തിലെ അന്തരീക്ഷ ത്തിൽ വേഗം കായ്ഫലം തരുമെന്നതാണ് ഇതിനു കാരണം. പ്രവാസി യായ അനിൽകുമാർ ഐ.ടി. രംഗത്താണു ജോലിചെയ്യുന്നതെങ്കി ലും കൃഷിയിൽ വ്യത്യസ്തനാണ്.

മാന്നാർ നായർ സമാജം സ്കൂളിലെ ഗണിത അധ്യാപികയായ ഭാര്യ അജിതയും ഐ.ടി. രംഗത്തു പ്രവർ ത്തിക്കുന്ന മക്കളായ വരുണ്‍, ഗായത്രി എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

ഫോണ്‍: അനിൽകുമാർ- 98472 52767.

എസ്. ‌അശ്വനികുമാർ