Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
അഴകാണീ തത്തകള്‍; ആനന്ദകൂടൊരുക്കി "അമ്പാടി'
Thursday, April 15, 2021 3:42 PM IST
പെറ്റ്സ് തെറാപ്പി എന്നൊരു ശാസ്ത്രശാഖതന്നെയുണ്ടിന്ന്. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് ഇതിനു പ്രസക്തിയുമേറെയാണ്. പിരിമുറുക്കം മാറ്റി മാനസികാരോഗ്യം വര്‍ധിപ്പിക്കുന്ന ഒന്നാണ്, കണ്ണിനു കുളിര്‍മ പകരുന്ന പലവര്‍ണ്ണങ്ങള്‍ വാരിവിതറുന്ന പക്ഷികള്‍. ഇവയുടെ ഇമ്പമേറിയ ശബ്ദം കേട്ടുകൊണ്ടും വര്‍ണങ്ങള്‍ വാരിവിതറിയ മേനി കണ്ടുക്കൊണ്ടും കുറച്ചുസമയം നിന്നാല്‍തന്നെ മനസ് സന്തോഷഭരിതമാകും. ഇത് അനുഭവിച്ചറിയണമെങ്കില്‍ ഇവിടെത്തണം. ഇത് അമ്പാടിയില്‍ വീട്ടില്‍. ആലപ്പുഴ കായംകുളം കറ്റാനത്തെ ഈ വീടിന്റെ പിറകിലെ 35 കൂടുകളിലുള്ളത് ലക്ഷങ്ങള്‍ വിലമതിക്കുന്ന പക്ഷികള്‍. ഇവിടെ ആഫ്രിക്കന്‍ തത്തകളുടെ വൈവിധ്യ ശേഖരമൊരുക്കിയിരിക്കുകയാണ് നാല്‍പ്പത്തഞ്ചുകാരനായ മനുക്കുട്ടന്. അഞ്ചാംക്ലാസില്‍ തുടങ്ങിയ പക്ഷിക്കമ്പം 45-ാം വയസിലും തുടരുന്നു. ജോടിക്ക് 15,000 രൂപയുള്ള ഗ്രീന്‍ ജീക്ക് മുതല്‍ 75,000 രൂപയ്ക്കു മുകളിലും മോഹവിലയും ലഭിക്കുന്ന ഗ്രേപാരറ്റ് വരെ ഇന്നു മനുകുട്ടന്റെ ശേഖരത്തിലുണ്ട്.
മോഹവില വിളയുന്ന പക്ഷിവിപണി
മുട്ടവിരിഞ്ഞ് പക്ഷിക്കുഞ്ഞുങ്ങളിറങ്ങിയാല് ഫോട്ടോ സഹിതം ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളിലിടും. വിപണി വണ്ടിയും വിളിച്ച് വീട്ടിലെത്തുമെന്ന് മനുക്കുട്ടന് പറയുന്നു. പക്ഷിവളര്ത്തലുകാര് നടത്തുന്ന പ്രത്യേക വാഹന സര്‍വീസുകളില്‍ കയറ്റിയും ആവശ്യക്കാര്‍ക്ക് പക്ഷിക്കുഞ്ഞുങ്ങളെ എത്തിക്കുന്നുണ്ട്. ഒരുമാസം 30-40 കുഞ്ഞുങ്ങളെ വില്‍ക്കാറുണ്ട്. രണ്ടു തരത്തിലാണ് കുഞ്ഞുങ്ങളെ വില്കുന്നത്. വിരിഞ്ഞഉടനെ തന്നെ കുഞ്ഞൊന്നിന് ഇനമനുസരിച്ച് 15,000 മുതല്‍ വില ഈടാക്കി വില്‍ക്കും. ഇതിനെ വാങ്ങി 30-50 ദിവസം കൈതീറ്റകൊടുത്ത് വളര്‍ത്തി വിറ്റാല്‍ വില ഇരട്ടിയിലധികമാണ്. ഇങ്ങനെ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്‍ക്കുന്നവരാണ് ഒരു കൂട്ടര്. പക്ഷികളെ വളര്‍ത്തി കുഞ്ഞുങ്ങള്‍ പൂര്ണവളര്ച്ചയെത്തുമ്പോള് വില്‍ക്കുന്ന ബ്രീഡര്‍മാരാണ് മറ്റൊന്ന്.
തത്തകളിലെ ഇനവൈവിധ്യം
ഗ്രീന്‍ ജീക്ക്, സണ്‍ കൊണൂര്‍, ക്രിംപ്സണ് ബെല്ലി, ഗ്രേപാരറ്റ്, ക്രിംസ്, മോംഗ്, പൈനാപ്പിള്‍ കൊണൂര്‍- നീല, മഞ്ഞ ഷേഡുകള്‍, ബ്ളൂ പൈനാപ്പിള്‍, ബ്ളൂ ഗ്രീന്‍ ചിക്, ബ്ളൂ സിലമണ്‍, ഗ്രീന്‍ ചിക്ക് യല്ലോ ഷേഡ് റെഡ്ഫാക്ടര്, ആഫ്രിക്കന്‍ ഗ്രേ പാരറ്റ് തുടങ്ങി 20 ഇനം തത്തകള്‍ മനുക്കുട്ടന്റെ ശേഖരത്തിലുണ്ട്. പരിചയമില്ലാത്തവരെ കണ്ടാല്‍ പിന്നെ ആകെ കലപിലയാണ്. തീറ്റയിലെ കൃത്യതയാണ് ഇവരുടെ പ്രജനനത്തിലും കളറിലുമെല്ലാം പ്രധാന പങ്കുവഹിക്കുന്നത്.
തീറ്റക്രമം
മൂന്നുനേരം കൃത്യമായ തീറ്റക്രമമാണ് ഇവിടുള്ളത്. രാവിലെ ഏഴുമുതല്‍ പതിനൊന്നു വരെ സ്പ്രൗട്ട് എന്ന തീറ്റയാണു നല്‍കുന്നത്. കടല, ചെറുപയര്‍, ഗ്രീന്‍പീസ്, പച്ചക്കപ്പലണ്ടി തുടങ്ങിയവയുടെ മിശ്രിതമാണിത്. 11 മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ പഴവര്‍ഗങ്ങള്‍ നല്‍കും. പപ്പായ, മാതളനാരങ്ങ, പേരക്ക, ആപ്പിള്‍ തുടങ്ങിയവയെല്ലാം അരിഞ്ഞ് പാത്രങ്ങളില്‍ നല്‍കും.
ഉച്ചകഴിഞ്ഞ് ഒന്നിന് സൂര്യകാന്തിക്കുരു, മത്തന്‍കുരു, ഓട്സ്, ഉണക്ക ഏത്തയ്ക്ക, കപ്പലണ്ടി, ചോളം, ഉണക്കമുളക്, ഡ്രൈ ഫ്രൂട്സ് തുടങ്ങി 18 ധാന്യചേരുവകളുള്ള വിദേശധാന്യമിശ്രിതമാണു നല്‍കുന്നത്. പിന്നെ തീറ്റയൊന്നും നല്‍കില്ല. വൈകുന്നേരം തീറ്റ, വെള്ളപാത്രങ്ങള്‍ കഴുകി ഉണക്കുന്നു.
വിരയിളക്കല്‍ നിര്‍ബന്ധം
മൂന്നു മാസത്തിലൊരിക്കല്‍ വിരയിളക്കല്‍ നിര്‍ബന്ധം. ഇതിനായി 'വോംഔട് ജെല്ല്' ഒരു മില്ലിലിറ്റര്‍ 80 മില്ലിലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു ജോഡിയെ ഇട്ടിരിക്കുന്ന കൂട്ടില്‍ നല്‍കും. വിരയിളക്കല്‍ നടക്കുന്നതിന്റെ തലേന്ന് ഉച്ചയ്ക്കുമുതല്‍ പക്ഷികൂട്ടില്‍ നിന്നു വെള്ളം മാറ്റും. പിറ്റേദിവസത്തെ പ്രഭാതഭക്ഷണത്തിനുശേഷം വിരമരുന്നു ചേര്‍ത്ത വെള്ളം നല്‍കും. നല്ല ദാഹമുള്ളതിനാല്‍ അതുമുഴുവന്‍ പക്ഷികള്‍ കുടിക്കും. വിരയിളക്കുന്ന ദിവസം ധാന്യങ്ങള്‍ മാത്രമേ നല്‍കൂ.
മുട്ടയിടാനുള്ള പ്രക്രിയ തുടങ്ങിയ പക്ഷികള്‍ക്ക് വിരമരുന്നു നല്‍കില്ല. കാത്സ്യം, വിറ്റാമിനുകള്‍ എന്നിവയെല്ലാം വെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ നല്‍കും. മൂന്നു മില്ലിലിറ്റര്‍ കാത്സ്യം സിറപ്പ് വെള്ളത്തില്‍ കലര്‍ത്തിയാണു നല്‍കുന്നത്. മുട്ടയുടെ തോടിനു കട്ടികിട്ടാന് ഇതാവശ്യമാണ്. അല്ലെങ്കില്‍ മുട്ടയിറങ്ങിവരുമ്പോള് പകുതി പുറത്തും അകത്തുമായി നിന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. ഇത് പക്ഷിയില്‍ രോഗബാധയുണ്ടാക്കാം. മരണത്തിനും കാരണമായേകാം. കായംകുളം ടൗണില്‍ നിന്ന് മൊത്തമായാണ് പക്ഷികള്‍ക്കുള്ള പഴവര്‍ഗങ്ങള്‍ വാങ്ങുന്നത്. 10,000 രൂപയുടെ തീറ്റ ഒരുമാസം വേണ്ടിവരും.
വര്‍ഷം മൂന്നു വിരിയല്‍
ശാസ്ത്രീയ പരിചരണത്തിലൂടെ വര്‍ഷം മൂന്നു തവണ കുഞ്ഞുങ്ങളെ വിരിയിക്കുന്നു. ക്രിംസിന് വര്‍ഷത്തില്‍ മൂന്നു ബ്രീഡിംഗ് നടക്കും. തള്ളപ്പക്ഷി മുട്ടയിട്ട് കുഞ്ഞായിക്കഴിയുമ്പോള് ആണിനെ കൂട്ടില്‍ നിന്നു മാറ്റും. ഒരു മാസത്തിനു ശേഷം ഇവരെ പിന്നെയും ഒന്നിച്ചിട്ടാണ് മൂന്നു ബ്രീഡിംഗ് സാധ്യമാക്കുന്നത്. മോംഗ് എന്നയിനം തത്തകള്‍ കൂടിനുമുകളില്‍ മരച്ചില്ലകള്‍ അടുക്കിയ ശേഷമേ കൂടിനകത്തുകയറി മുട്ടയിടൂ. ഇതിനായി ഇവയ്ക്ക് മരച്ചില്ലകള്‍ കൂട്ടിലിട്ടുകൊടുക്കണം. ഇങ്ങനെ ഓരോയിനം തത്തയുടെയും സ്വഭാവം പഠിച്ചുവേണം വളര്‍ത്താനെന്നു മനു പറയും.
ഹാന്‍ഡ് ഫീഡിംഗ്
പക്ഷി കൂടൊരുക്കുന്നതു മുതല്‍ കൂട്ടില്‍ വളര്‍ത്തുകാരന്റെ ശ്രദ്ധയുണ്ടാകണം. വലിയകൂടിനു പിന്നിലായാണ് പക്ഷികള്‍ക്കു മുട്ടയിടാനുള്ള മരത്തില്‍ തീര്‍ത്ത കൂടുസ്ഥാപിച്ചിരിക്കുന്നത്. ഇതിനുപിന്നിലായി ഒരു വാതിലും ക്രമീകരിച്ചിട്ടുണ്ട്. കുഞ്ഞുവിരിയുമ്പോള് മുതല്‍ കൂട്ടില്‍ ശ്രദ്ധയുണ്ടാകണം. ചില പക്ഷികള്‍ കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കില്ല. ഇവയെ പുറത്തെടുത്ത് ഹാന്‍ഡ് ഫീഡിംഗ് നടത്തണം. ഇതിനു പ്രത്യേക സിറിഞ്ചുണ്ട്. ന്യൂട്രിബേര്ഡ് - എ-19 എന്ന തീറ്റ കലക്കി അഞ്ച് എംഎല് ഒരു നേരം എന്ന തോതില്‍ ദിവസം അഞ്ചു നേരം വരെ കൊടുക്കും. സിറിഞ്ചുപയോഗിച്ചു കൈത്തീറ്റ കൊടുക്കുമ്പോള്‍ ദ്രാവകം കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലേക്കു കടക്കാതെ വേണം കൊടുക്കാന്‍. ഇങ്ങനെ പോയാല്‍ കുഞ്ഞ് ചത്തുപോകും. ഒരുമാസം വരെ ഇങ്ങനെ കൈത്തീറ്റ നല്‍കിയശേഷം വില്‍ക്കുകയാണ് പതിവ്.
സാധാരണ ഒരു പക്ഷി മുട്ടയിട്ടാല്‍ 19-ാം ദിവസം മുട്ടവിരിയും. രണ്ടു മുതല്‍ അഞ്ചുവരെ മുട്ടകള്‍ ഒരു കൂട്ടില്‍ കാണും. തന്തപ്പക്ഷിയും തള്ളപ്പക്ഷിയും ചേര്‍ന്നാണു കുഞ്ഞുങ്ങള്‍ക്കു തീറ്റ നല്‍കുന്നത്. കണ്ണു തുറക്കാത്ത കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് കൈതീറ്റ നല്‍കണം. ഇങ്ങനെ പുറത്തെടുക്കുന്ന കുഞ്ഞുങ്ങള്‍ 40-50 ദിവസത്തിനുള്ളില്‍ തനിയെ തീറ്റയെടുക്കും. ഇതിനായി അവരെ പരിശീലിപ്പിക്കുകയും വേണം. 35-40 ദിവസമായിക്കഴിയുമ്പോള് വൈകുന്നേരം മാത്രം തീറ്റ നല്‍കും. രാവിലെ വിശക്കുന്നതിനാല്‍ തനിയെ തീറ്റയെടുക്കാന്‍ ശ്രമിക്കും. സാവധാനം ഇവര്‍ തനിയെ തീറ്റയെടുക്കുകയും ചെയ്യും.
പാമ്പിനെ ഓടിക്കാന്‍ പട്ടി
പാമ്പ്, മരപ്പട്ടി മുതലായവയുടെ ശല്യത്തില്‍ നിന്നെല്ലാം പക്ഷികളെ രക്ഷിക്കുന്നത് പരിശീലനം നേടിയ നാടന്‍പട്ടിയാണ്. ആഴ്ചയിലൊരിക്കല്‍ കൂടിനു സമീപത്ത് മണ്ണെണ്ണ സ്പ്രേചെയ്യാറുണ്ട്. പാമ്പിനെ തുരത്തുന്നതിനു വേണ്ടിയാണിത്.
കിളികളുടെ തീറ്റ അവശിഷ്ടം കോഴികള്‍ക്ക്
നാടന്‍, ബീവി-380, കരിങ്കോഴികള്‍ തുടങ്ങിയവയെ പക്ഷിക്കൂടിനു സമീപത്തെ കൂട്ടില്‍ വളര്‍ത്തുന്നു. ഇടയ്ക്ക് ഇവയെ തുറന്നുവിടും. പക്ഷികളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ കൂടിനടിയില്‍ നടന്ന് ഇവ തിന്നു തീര്‍ക്കും. അഞ്ചേക്കറില്‍ നെല്‍കൃഷിയും ചെയ്യുന്നുണ്ട് മനു.
രജിസ്ട്രേഷനും ഡിഎന്‍എ സര്‍ട്ടിഫിക്കേറ്റും
കേന്ദ്രസര്‍ക്കാരിന്റെ പരിവേഷ് എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് മനു സംരംഭം മുന്നോട്ടു കൊ ണ്ടുപോകുന്നത്.
http://parivesh.nic.in/ എന്ന വൈബ്സൈറ്റുവഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിദേശ പക്ഷികളെ വളര്‍ത്തുന്നവര്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര നിയമമുണ്ട്. പക്ഷികളുടെ ഡിഎന്‍എ സര്‍ട്ടിഫിക്കേഷനും നടത്താറുണ്ട്. ഇതിനായി നിരവധി ഏജന്‍സികളുണ്ട്. പൂനയിലെ ലാബിലാണ് മനു പരിശോധന നടത്തുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ പക്ഷികളുടെ ഹൃദയഭാഗത്തു നിന്ന് മൂന്നോ നാലോ തൂവല്‍ ശേഖരിച്ച് ലാബില്‍ നിന്നു ലഭിക്കുന്ന അണുവിമുക്തമായ കവറില്‍ കൊറിയര്‍ ചെയ്തു വിടും. കവര്‍ ലാബിലെത്തുമ്പോള്‍ അവര്‍ വിളിക്കും. ഒരു പക്ഷിക്ക് 150 രൂപയാണ് പരിശോധന നിരക്ക്. ഇതടച്ചുകഴിഞ്ഞാല് പക്ഷി ആണോ പെണ്ണോ എന്നുള്ള റിസള്‍ട്ട് മൊബൈലിലും പിന്നീട് സര്‍ട്ടിഫിക്കറ്റ് കൊറിയറിലും ലഭിക്കും. ഇങ്ങനെ ചെയ്യണമെങ്കില്‍ പക്ഷി വിരിഞ്ഞ് 7-10 ദിവസത്തിനുള്ളില്‍ ലോഹമോതിരം കാലിലിടണം. പക്ഷിക്ക് നാലു വിരലുകളാണുള്ളത്. 10 ദിവസത്തിനു മുകളില്‍ പോയാല്‍ പിറകിലത്തെ വിരല്‍ ഉറയ്ക്കും. പിന്നീട് മോതിരമിടാന്‍ സാധിക്കില്ല. മോതിരത്തില്‍ പക്ഷിയുടെ നമ്പര്‍, വളര്‍ത്തുന്നയാളുടെ ഫോണ്‍നമ്പര്‍ എന്നിവയാണ് രേഖപ്പെടുത്തുന്നത്. ഈ നമ്പരാണ് ഡിഎന്‍എ നമ്പരായി ലാബില്‍ പരിഗണിക്കുന്നത്. ശരിക്കും പക്ഷിയുടെ പേരാണ് വളര്‍ത്തുകാര്‍ ഇടുന്ന ഈ നമ്പര്‍. പക്ഷിവിപണിയില് ഡിഎന്‍എ നമ്പറിനും സര്‍ട്ടിഫിക്കേറ്റിനും വലിയ വിലയാണുള്ളത്. ഫോണ്‍: മനു:-95261 11222.
ടോം ജോര്‍ജ്
ഫോട്ടോ: മനു യു.ആര്.
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
വിവാഹാലോചന നിരസിച്ചതിന് യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
Latest News
വിവാഹാലോചന നിരസിച്ചതിന് യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top