Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ...
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
Previous
Next
Karshakan
ഫയലില്‍ നിന്നു ഫീല്‍ഡിലേക്ക് മാറേണ്ട പ്രവര്‍ത്തനങ്ങള്‍
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മൂന്നാര്‍ വട്ടവടയില്‍ പച്ചക്കറി വിളവെടുപ്പുകാലമാണ്. അവിടത്തെ പച്ചക്കറികൃഷിയെക്കുറിച്ച് ഒരു ലേഖനം തയാറാക്കാനാണ് വട്ടവടയില്‍ എത്തിയത്. യുവകര്‍ഷകനായ സുഭാഷ് മൂന്നാറുനിന്നു തന്നെ ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നു. മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിക്കിടക്കുന്ന സ്ഥലം. മലകള്‍ തട്ടുകളായി തിരിച്ചാണ് ഇവിടെ കൃഷി. വട്ടവടയില്‍ നിന്ന് കുന്നുകള്‍ കയറി 40 കിലോമീറ്റര്‍ ചെന്നാല്‍ കൊഡൈക്കനാലായി. വട്ടവടയില്‍ വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ശീതകാലാവസ്ഥയാണ്. മനംമയക്കുന്ന പ്രകൃതിഭംഗി കണ്ട് ഇവിടങ്ങളിലെ ഫാമുകള്‍ സന്ദര്‍ശിക്കാനും ഇവിടെ താമസിക്കാനുമൊക്കെയായി നിരവധി ആളുകളാണ് എത്തുന്നത്. കേരള അതിര്‍ത്തി മലകളാല്‍ അടയ്ക്കപ്പെടുന്ന സ്ഥലം.
ഇവിടത്തെ 3000 ഏക്കര്‍ വരുന്ന കൃഷിസ്ഥലങ്ങളില്‍ കാരറ്റ്, കാബേജ്, കോളിഫ്ളവര്‍, ഗ്രീന്‍പീസ്, ഗോതമ്പ്, സ്ട്രോബറി, ബീറ്റ്റൂട്ട്, ബീന്‍സ് തുടങ്ങി വിളയാത്തതൊന്നുമില്ലെന്നു തന്നെ പറയാം. കഠിന വേനല്‍ക്കാലത്തെ ഒന്നുരണ്ടു മാസങ്ങളൊഴികെ എല്ലാ മാസങ്ങളിലും വന്‍തോതില്‍ പച്ചക്കറിവിളയുന്ന സ്ഥലം. ഒരോ സീസണിലും 500 ടണ്ണിലധികം പച്ചക്കറിയാണ് ഇവിടെ വിളയുന്നത്. വട്ടവടയെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ കേട്ട് സുഭാഷിന്റെ വീട്ടിലേക്ക്. റോഡുകളില്‍ പച്ചക്കറി കയറ്റാന്‍ വന്ന ലോറികള്‍ കിടക്കുന്നു. എല്ലാം തമിഴ്നാട് രജിസ്ട്രേഷനാണല്ലോ? എങ്ങോട്ടാ ഇവിടത്തെ പച്ചക്കറികള്‍ പോകുന്നത്? ഞാന്‍ ചോദിച്ചു. കേരളത്തിന് ഇവിടത്തെ പച്ചക്കറികള്‍ എടുക്കാന്‍ ഒരു താത്പര്യവുമില്ല. വില്ക്കണമെങ്കില് പച്ചക്കറി ലോറിയില്‍ കയറ്റി തൃശൂര്‍, എറണാകുളം മാര്ക്കറ്റുകളിലെത്തിക്കണം. അവിടെ എത്തിച്ചാല്‍ തന്നെ എടുക്കാന്‍ ആളില്ല.
തമിഴ്നാട്ടില്‍ നിന്നു വരുന്ന പച്ചക്കറിലോറികളെയാണ് അവിടെ ആശ്രയിക്കുന്നത്. കൊ ണ്ടുപോയ പച്ചക്കറികള്‍ തിരിച്ചു കൊ ണ്ടുപോരേണ്ടി വന്ന അവസ്ഥ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുള്ളതിനാല്‍ ആ സാഹസത്തിനു സാധാരണ മുതിരാറില്ല. തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് പച്ചക്കറി ലോറികള്‍ വട്ടവടയിലെത്തും. അവര്‍ കിലോയ്ക്ക് 10 രൂപ കുറച്ചാണ് നല്‍കാറ്. എന്നാലും വണ്ടിയില്‍ കയറ്റി എറണാകുളത്തു കൊണ്ടുപോകുന്ന ചെലവോര്‍ക്കുമ്പോള്‍ ഇതാണു ലാഭം.- സുഭാഷ് പറഞ്ഞു നിര്‍ത്തി. എന്നിട്ട് അദ്ദേഹം ചിരിച്ചുകൊണ്ട് മറ്റൊരുകാര്യം കൂടി പറഞ്ഞു. ഈ പച്ചക്കറി മധുരയില്‍ നിന്ന് പോകുന്നത് എങ്ങോട്ടാണെന്നറിയുമോ? നമ്മുടെ തൃശൂര്‍, എറണാകുളം ചന്തകളിലേക്ക്. നമ്മുടെ സംസ്ഥാനത്തുണ്ടാകുന്നവ ശേഖരിച്ച് നമ്മുടെ പൊതുപച്ചക്കറി വിപണികളില്‍ എത്തിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത എത്രമാത്രമെന്ന് ഇതില്‍ നിന്നു മനസിലായല്ലോ. ഇവിടെ കൃഷി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം ലഭിച്ചാല്‍, ഉണ്ടാക്കുന്നവ സംഭരിക്കാന്‍ മില്‍മ മോഡലില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇപ്പോഴുള്ള ഉത്പാദനത്തിന്റെ ഇരട്ടി ഓരോ മേഖലയിലും വിളയിക്കാം.
വരമ്പുകള്‍ ഇടിഞ്ഞ് നികര്ന്ന തോട്ടില്‍ നിന്ന് കരയിലേക്കു കയറിയ വെള്ളം നീന്തിയാണ് ഞങ്ങള്‍ സുബാഷിന്റെ കൃഷിയിടത്തിലേക്കു നീങ്ങിയത്. പോകുന്ന വഴി സുബാഷ് എന്നോടു പറഞ്ഞു- ഇതുകണ്ടോ ഞങ്ങള്‍ക്ക് കൃഷിയിടത്തിലേക്കുള്ള റോഡിന്റെ ഗതിയാണ്. തോടിന്റെ വരമ്പുകള്‍ കല്ലുകെട്ടുന്ന ജോലി പകുതിക്കു നില്ക്കുന്നു. മലകളില്‍ നിന്നുത്ഭവിക്കുന്ന കനാലിന് ആഴം കൂട്ടാത്തതിനാല്‍ വര്‍ഷകാലത്ത് കരകവിഞ്ഞ് കൃഷിയിടങ്ങളില്‍ വെള്ളം കയറി കൃഷി നശിക്കുന്നു. വേനല്‍ക്കാലത്ത് ആവശ്യത്തിനു വെള്ളം ഒഴുകിയെത്താനും പ്രയാസം. ഇതു കല്ലുകെട്ടി, കൃഷിയിടങ്ങളിലേക്കെത്താന്‍ വാഹനം കയറിവരുന്ന ഒരു റോഡുമുണ്ടെങ്കില്‍ ജലസേചനവും ഭംഗിയായി നടക്കും ഉത്പാദിപ്പിക്കുന്നവ ലോറിയില്‍ കയറ്റാനും സൗകര്യമാകും. ഈ ചെളിക്കുണ്ടില്കൂടി പച്ചക്കറി ചാക്കില്‍കെട്ടി ഒരുകിലോമീറ്റര്‍ ദൂരം ചുമക്കണം. ഞങ്ങളുടെ കഷ്ടപ്പാട് ആരറിയാന്‍. സുഭാഷ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു- ഇവിടത്തെ ഈ ദുരിതമൊന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇവിടെ കൃഷിഭവനൊന്നുമില്ലേ? അപ്പോള്‍ ഇനിക്കു ചുറ്റും കര്‍ഷകരുടെ എണ്ണം വര്‍ധിച്ചു. അവരെല്ലാവരും കൂടി പറഞ്ഞു. അക്കാര്യം ഒന്നും പറയാതിരിക്കുകയാ ഭേദം. വകുപ്പില്‍ നിന്നു പണിഷ്മെന്റ് കൊടുത്തു പറഞ്ഞയയ്ക്കുന്ന ഓഫീസര്‍മാരാ പലപ്പോഴും ഇവിടെയെത്തുന്നത്. അവര്‍ ഇവിടെ നന്നായി കാര്യങ്ങള്‍ ചെയ്താല്‍ ഇവിടെത്തന്നെ കഴിയേണ്ടിവരും. അതിനാല്‍ അങ്ങനെ വരുന്നവര്‍ പണിയൊന്നും ചെയ്യാതെ എങ്ങനെയെങ്കിലും ഇവിടെനിന്ന് രക്ഷപെടാനാ ശ്രമിക്കുക. ഇടയ്ക്കു ചില നല്ല ഓഫീസര്‍മാര്‍ ഇവിടം ഇഷ്ടപ്പെട്ടു വരും അവരെക്കൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ടാകും.
മൂന്നാറില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ചില ചിന്തകള്‍ എന്റെ മനസിലൂടെ കടന്നു പോയി. നമ്മള് ഇവിടെ ഉത്പാദിപ്പിക്കുന്നവ സംഭരിച്ച് നമ്മുടെ മാര്‍ക്കറ്റുകളില്‍ എത്തിക്കാന്‍ നമുക്കാവുന്നില്ല. നമ്മുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ തമിഴ്നാട് എടുത്ത് അവിടെ നിന്നും നമ്മുടെ മാര്‍ക്കറ്റിലെത്തുന്നു- എന്താണ് ഇതിനൊക്കെ പറയേണ്ടത്. ഒരു അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ഓരോ കൃഷിഭവന് പരിധിയിലും എത്ര കര്‍ഷകരുണ്ട്, അവര്‍ എന്തൊക്കെ കൃഷിചെയ്യുന്നു, എത്രയാണ് ഓരോ കൃഷിഭവന് പരിധിയിലേയും കാര്‍ഷിക ഉത്പാദനം- ഇതായിരുന്നു അന്വേഷണ വിഷയം. ആദ്യം ജില്ലാതല ഓഫീസുകളിലാണ് വിളിച്ചത്. കൃത്യമായ കണക്കുകള്‍ ഒരെടത്തുനിന്നും ലഭിച്ചില്ല. നിങ്ങള്‍ കൃഷിഭവനുകളോടു ചോദിക്കൂ- പല ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിച്ച മറുപടി ഇതായിരുന്നു. ഇവര്‍ പറഞ്ഞതനുസരിച്ച് കൃഷിഭവനുകളില്‍ വിളിച്ചു. അവരുടെ പക്കലും ഇത്തരം കൃത്യമായ കണക്കുകളില്ല. ഒരു കൃഷി ഓഫീസര്‍ ഒരു ബുദ്ധി ഉപദേശിച്ചു. സംസ്ഥാന വെജിറ്റബിള്‍ സെല്‍ എന്നൊരു സംഭവം തിരുവനന്തപുരത്തുണ്ട്. എന്തെങ്കിലും കണക്കുണ്ടെങ്കില് അവരുടെ കൈയിലേ കാണു. ഒടുവില്‍ അവിടെ വിളിച്ചു- ഒരു കണക്കു കിട്ടി- പക്ഷെ അത്ര ആധികാരികമൊന്നുമല്ല കേട്ടോ എന്നു പതിഞ്ഞ സ്വരത്തില്‍ തന്നയാളും പറഞ്ഞു- അതാണ് കാര്യം.
ഓരോ കൃഷിഭവനുകളിലും എത്ര കര്ഷകരുണ്ടെന്നോ, അവര്‍ എന്തൊക്കെ കൃഷിചെയ്യുന്നെന്നോ, എത്രമാത്രം ഉത്പാദിപ്പിക്കുന്നെന്നോ ഒന്നുമുള്ള കൃത്യമായ വിവരങ്ങള്‍ ഒരിടത്തുമില്ല.
തട്ടിക്കൂട്ടു കണക്കുകള്‍ ചിലപ്പോള്‍ കണ്ടേക്കാം. കഞ്ഞിക്കുഴിയില്‍ ആറുവര്‍ഷമായി പച്ചക്കറി കൃഷി ചെയ്യുന്ന വി.പി. സുനിലിനോടുള്പ്പെടെ പല കര്‍ഷകരോടും നേരിട്ട് ഒരു കാര്യമന്വേഷിച്ചു. കൃഷിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഓഫീസുകളില്‍ നിന്ന് നിങ്ങള്‍ എത്ര ഉത്പാദിപ്പിച്ചു എന്നു കണക്കെടുത്തിട്ടുണ്ടോ? ഇല്ല എന്നാ ണ് എല്ലാവരുടേയും ഉത്തരം. പിന്നെ ഇവര്‍ക്ക് ഈ കണക്ക് എവിടെനിന്നു ലഭിക്കുന്നു? ഇതൊന്നുമില്ലാതെ എന്തുകൃഷി ആസൂത്രണമാണ് നമുക്ക് നടത്താന്‍ സാധിക്കുക? ഒരു പോലീസ് സ്റ്റേഷനില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചാര്‍ജെടുത്താല്‍ ആദ്യം നോക്കുന്നത് അവിടത്തെ ക്രിമിനലുകളുടെ ഫോട്ടോ സഹിതമുള്ള ലിസ്റ്റല്ലേ? അതിനനുസരിച്ചല്ലേ അയാളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
ഒരു കൃഷി ഓഫീസില്‍ എത്ര കര്‍ഷകര്‍ ഉണ്ടെന്നുള്ള ലിസ്റ്റും ഫോണ്‍ നമ്പരും വേണ്ടേ? അവര്‍ എന്തൊക്കെ, എത്രമാത്രം കൃഷിചെയ്യുന്നെന്ന് അറിയേണ്ടേ? ഇവരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം നല്കുന്നു എന്ന് മുകളിലിരിക്കുന്നവര്‍ നോക്കേണ്ടേ? ഇതൊന്നും നമ്മുടെ കൃഷിഭവനുകള്‍ ചെയ്യാതെ എങ്ങനെ കൃഷിഓഫീസറുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങും. വാട്സ് ആപ്പ് ഒക്കെയുള്ള സോഷ്യല്‍ മീഡിയക്കാലത്ത് കൃഷി ഓഫീസിന് ഒരു ഗ്രൂപ്പുണ്ടാക്കിയാല്‍ പദ്ധതികളും ഉത്പാദന വിവരങ്ങളും കൃത്യമായി അന്യോന്യം അറിയാനും അറിയിക്കാ നും സാധിക്കുമല്ലോ.
എന്താണ് ഇവിടെ നടക്കുന്നത്? നല്ല കര്‍ഷകര്‍ അതും പറയുന്നു- കുറേ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യപിക്കും. അവലോകന യോഗങ്ങളില്‍ ഇതില്‍ തുക എത്രമാത്രം ചെലവാക്കി എന്നാണ് ചോദ്യം. ഇതിനായി കുറേ സ്ഥിരം കുറ്റികളുടെ ലിസ്റ്റുണ്ടാക്കി അവര്‍ക്ക് ഈ ആനുകൂല്യം എത്തിയതായുള്ള രേഖയുണ്ടാക്കും. ഇവര്‍ യഥാര്‍ഥ കര്‍ഷകരാണോ? എന്തെങ്കിലും ഇപ്പോള്‍ ചെയ്യുന്നുണ്ടോ എന്നു നോക്കാന്‍ പോലും പല കൃഷി ഓഫീസര്‍മാര്‍ക്കും സമയമില്ല, എക്സ്പന്‍ഡിച്ചര്‍ കാണിക്കണമല്ലോ? അതിനായുള്ള പേപ്പറുകള്‍ക്കിടയിലാണ് ജോലിസമയം മുഴുവനും. ഇതിനിടയ്ക്ക് ചിലര്‍ പുറത്തിറങ്ങാനും കര്‍ഷകരെ കാണാനും സമയം കണ്ടെത്തുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിലാണ് ഫീല്‍ഡില്‍ കൃഷി നടക്കുന്നത്. അല്ലാത്തെടുത്തെല്ലാം കൃഷി നടക്കുന്നത് ഫയലിലും.
ഈ രീതികള്‍ ഒന്നു മാറ്റേണ്ടേ, കൃഷി ഓഫീസര്‍മാര്‍ ഒരു ദിവസം എത്രകര്‍ഷകരെ കണ്ടു, അവരുടെ എന്തു പ്രശ്നം പരിഹരിച്ചു, അവരുടെ ആവശ്യങ്ങള്‍ എന്തൊക്കെ- ഈ രീതിയില്‍ പ്രവര്‍ത്തനം മാറിയാലേ ഇതൊക്കെക്കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാകൂ. കൃഷി ഓഫീസുകള്‍ കര്‍ഷകനെ അറിയണം, അവന്റെ ആവശ്യങ്ങളില്‍ ഒപ്പമുണ്ടാകണം. ഒപ്പം ഓരോ കൃഷിഭവന് പരിധിയില്‍ നിന്ന് ഉണ്ടാകേണ്ട കാര്‍ഷിക ഉത്പാദനത്തിന് ഒരു ടാര്‍ജറ്റും കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കണം. പദ്ധതി വിഹിതം എത്ര ചെലവാക്കി എന്നു നോക്കുന്നതിനൊപ്പം എത്ര ഉത്പാദനം ഉണ്ടായി എന്നും നോക്കാന്‍ സംവിധാനം വേണ്ടേ? എന്റെയല്ല, മൂന്നാറിലെ ഉള്‍പ്പെടെ കര്‍ഷകരുടെ ചോദ്യമാണ്.
എഡിറ്റേഴ്സ് ഐ/ ടോം ജോര്‍ജ്
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
Latest News
മദ്യലഹരിയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
രാജസ്ഥാനിൽ യുവതിക്ക് പീഡനം; പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി
നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി പിടിയിൽ
യുകെയിൽ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Latest News
മദ്യലഹരിയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
രാജസ്ഥാനിൽ യുവതിക്ക് പീഡനം; പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി
നികുതി വെട്ടിച്ച് കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമം; മുംബൈ സ്വദേശി പിടിയിൽ
യുകെയിൽ കോവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു
കുവൈറ്റിൽ 505 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top