Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
കാണാം, പഠിക്കാം, ഗിഗ്ഗിന്‍സ് ഫാം രീതി
Thursday, January 2, 2020 2:47 PM IST
കണ്ണൂര്‍ തില്ലങ്കേരി കാഞ്ഞിരാട് ഷര്‍ളി നിവാസില്‍ കാര്‍ഷികക്കാഴ്ചകള്‍ അനവധിയാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് ഗിഗ്ഗിന്‍സ് ഫാം വില്ല. കേരളത്തില്‍ ആദ്യമായി ഒരു കൃഷിയിടത്തില്‍ ഗിഗ്ഗിന്‍സ് ഫാം വില്ല സ്ഥാപിക്കുന്നത് കെ.എം. ഷിംജിത്തിന്റെ ഈ വീട്ടിലാണ്. പിരമിഡ് ആകൃതിയില്‍ ഒരുസെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന കൂടാരമാണിത്. നിരവധി വര്‍ഷങ്ങളുടെ പരീക്ഷണത്തിനൊടുവില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ഗിഗ്ഗിന് ത്യാഗരാജ് തയാറാക്കിയ പദ്ധതിയാണിത്. സ്ഥലമില്ലാത്തവര്‍ക്ക് ഒരു സെന്റില്‍ ആടും കോഴിയും മുയലും മീനും പച്ചക്കറികളും ഒരുമിച്ച് പരിപാലിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്. പ്രതിമാസം 25,000 രൂപ കിട്ടുമെന്നാണ് കൃഷി വി ജ്ഞാന കേന്ദ്രം പറയുന്നത്. ഏഴു ലക്ഷം രൂപയുടെ പ്രോജക്റ്റില്‍ 25 ശതമാനം ഉടമ നല്‍കണം. ഗിഗ്ഗിന്‍സ് ഫാം വില്ലയുടെ നിര്‍മാണത്തിന് 3,85,000 രൂപയാണ് ചെലവ്. ഇതിന്റെ ഇരുപത്തഞ്ച് ശതമാനം ഷിംജിത്ത് നല്‍കിക്കഴിഞ്ഞു. ഇരുപത് ആട്, മുപ്പത് മുയല്, 500 കോഴി, നൂറിലേറെ മീനുകള്‍ എന്നിവ വളര്‍ത്താവുന്നതാണ് ഫാം വില്ല. ഇതിന്റെ രണ്ടു ചെരിവുകളിലെ തട്ടുകളിലും ഗ്രോബാഗില്‍ പച്ചക്കറികൃഷി നട ത്താം. ഇതെല്ലാം ഒരുക്കി മൂന്നു വര്‍ഷത്തെ ചെലവും വഹിക്കുമെന്ന ധാരണ നടപ്പായില്ല. വില്ലയുടെ പണി പൂര്‍ത്തിയായെങ്കിലും പ്രളയവും മറ്റും കാരണം അധികം മുന്നോട്ടു പോകാനായില്ല. എന്നാല്‍ ഇതില്‍ ആടുകളും ഗ്രോബാഗില്‍ പച്ചക്കറിയും വളരുന്നു. എഴുപത്തഞ്ചു ശതമാനം സബ്സിഡി ലഭിച്ചാല്‍ ഈ രീതി ലാഭകരമാണെന്ന് ഷിംജിത്ത് പറയുന്നു. കൃഷി മാത്രമുദ്ദേശിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്. നല്ല രീതിയില്‍ പരിചരിച്ചാല്‍ മാസം പതിനായിരം രൂപ നേടാന്‍ പ്രയാസമില്ലെന്നാണ് ഷിംജിത്തിന്റെ അഭിപ്രായം.
സമ്പൂര്‍ണ കര്‍ഷകനാണ് ഷിംജി ത്ത്. ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിഞ്ഞ ഇദ്ദേഹം ജൈവ കൃഷിയുടെ പ്രചാരകന് കൂടിയാണ്. സ്കൂള്‍ പഠനകാലം മുതല്‍ പിതാവിനൊപ്പം കൃഷിയില്‍ സജീവമായിരുന്നു. രോഗപ്രതിരോധരംഗത്ത് പാരമ്പര്യരീതികള്‍ പിന്തുടരണമെന്ന പക്ഷക്കാരനാണ് ഷിംജിത്ത്. മാടാര് മഞ്ഞളും കരിയിഞ്ചിയുമടക്കം ഇരുനൂറില്പരം ഔഷധച്ചെടികള്‍ തന്റെ കൃഷിയിടത്തില്‍ സംരക്ഷിക്കുന്നു. കൂടാതെ ഇന്ത്യയില്‍ തന്നെ അപൂര്‍വമായ പതിമൂന്നിനം നെല്ലും കൃഷി ചെയ്യുന്നു. 150 നെല്ലിനങ്ങളുടെ ശേഖരവും ഇദ്ദേഹത്തിനു സ്വന്തം. ഇവയുടെ ഗുണങ്ങളറിഞ്ഞ് അവ നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കിയാല്‍പ്പി ന്നെ ആശുപത്രി കയറേണ്ടിവരില്ലെന്ന് ഷിംജിത്ത് പറയുന്നു. സമ്പൂര്‍ണ ആരോഗ്യം നേടാന്‍ സാധിക്കുന്ന ഒരു വൈദ്യശാലയാണ് ഷിംജിത്തിന്റെ ജൈവകൃഷിയിടം. ഇതുകാണാനും പഠിക്കാനും വിദേശങ്ങളില്‍ നിന്നു വരെ വിദ്യാര്‍ഥികളെത്തുന്നു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും ഷിംജിത്തിന്റെ വീട്ടിലെത്തി കൃഷിരീതികള്‍ മനസിലാക്കിയിരുന്നു.
വ്യത്യസ്തതയുടെ നെല്‍കൃഷി
ഷിംജിത്തിന്റെ കൃഷിയിടത്തില്‍ നെല്ലിനങ്ങളുടെ വ്യത്യസ്തകാണാം. രക്തശാലി, തുളസിബോഗ്, ജീരകശാല, ആസാംബ്ലാക്ക്, ചോമാല, കൊയ്യോള, റെഡ്ജാസ്മിന്‍ തുടങ്ങി പതിമൂന്നിനങ്ങള്‍ കൃഷിചെയ്യുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു പിടി നെല്ലുവീതം ശേഖരിച്ച് കൃഷിചെയ്ത് അതില്‍ നിന്നു വിത്തുകളുണ്ടാക്കുന്ന രീതിയാണ് അവലംബിക്കുന്നത്. കരയിലും വയലിലുമായി ഒന്നരയേക്കര്‍ സ്ഥലത്തെ പച്ചപുതപ്പിക്കുകയാണ് പരമ്പരാഗത നെല്ലിനങ്ങള്‍. ഭാരതത്തിലെ ഏറ്റവും ചെറിയ നെല്ലിനമായ തുളസിബോഗും മൂല്ലപ്പൂവിന്റെ മണമുള്ള ബ്ലാക്ക് ജാസ്മിനും കൃഷ്ണകൗമുദിയും ചെടിക്കും ഫലത്തിനും ചുവപ്പു കലര്‍ന്ന ബ്രൗണ്‍ നിറമുള്ള നസര്‍ ബാത്തും നമ്മുടെ പഴയ നാടന്‍ നെല്ലിനങ്ങളുമെല്ലാം ആരോഗ്യമേകുന്ന ഭക്ഷ്യവസ്തുക്കളാണ്. പരിമിതമായ സ്ഥലത്ത് ഓരോ ഇനവും ചെറിയ തോതില്‍ കൃഷിചെയ്യുന്നു. നെല്ലായിട്ട് വില്‍പ്പനയില്ല. അവ ഉത്പന്നങ്ങളാക്കി വില്പന നടത്തുന്നതിനാല്‍ കൂടുതല്‍ നേട്ടം ഉണ്ടാകുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ആയുര്‍വേദ വിധിപ്രകാരം പ്രത്യേക ഇനം അരികള്‍ തേടി എത്തുന്നവരുണ്ട്. അവര്‍ക്ക് മുന്‍ഗണന നല്കുന്നു. കരി ബസ്മതിയുടെ അരിവില്‍ക്കുന്നത് കിലോ യ്ക്ക് ആയിരം രൂപ നിരക്കിലാണ്.
ഔഷധസസ്യങ്ങള്‍
തില്ലങ്കേരി മചൂര്‍മലയുടെ താഴ്വാരത്തുള്ള വിശാലമായ കൃഷിയിടം. ഇവിടത്തെ അഞ്ചേക്കറില്‍ സമ്മിശ്രക്കൃഷിയാണ്. ഇവയ്ക്കിടയില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ച് ഔഷധസസ്യങ്ങള്‍ നട്ടിരിക്കുന്നു. നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ കണ്ടുവരുന്നതും വംശനാശം നേരിടുന്നതുമായ നിരവധി ഇനങ്ങള്‍ ഇവിടെയുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നില്ല. ഓരോന്നിന്റെയും രണ്ടു മൂന്നു തൈകള്‍ നട്ടു പരിപാലിക്കുന്നു. തൈകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്.
രുദ്രാക്ഷം, അണലിവേഗം, കുന്തിരിക്കം, കമണ്ഡലു, ആരോഗ്യപച്ച, അഗ്നിപുത്ര, ഗരുഡപച്ച, കറ്റാര്‍വാഴയുടെ പതിനഞ്ചോളം ഇനങ്ങള്‍, വ്യത്യസ്ത ഇനം തുളസികള്‍ തുടങ്ങി നിരവധി അപൂര്‍വ ഇനങ്ങള്‍ ഇവിടെക്കാണാം. അഞ്ചു വര്‍ഷം മുമ്പാണ് ഔഷധകൃഷി ആരംഭിക്കുന്നത്. നാട്ടുവൈദ്യന്മാരില് നിന്നും ഔഷധത്തോട്ടങ്ങളിലെത്തിയും മലയോരമേഖലകള്‍ സന്ദര്‍ശിച്ചും ശേഖരിച്ച തൈകള്‍ ഇന്നൊരു വരുമാനമാര്‍ഗം കൂടിയാണ്. കരിമഞ്ഞളിന്റെ ആറിനങ്ങളും കസ്തൂരിമഞ്ഞളിന്റെ മഞ്ഞ, ചുവപ്പ്, വെള്ള ഇനങ്ങളുമുണ്ട്. ഇവയുടെ തൈയും പൊടിയും അത്യാവശ്യക്കാര്‍ക്ക് നല്കുന്നു. അവയെല്ലാം തന്നെ പേരിനു മാത്രമാണ് കൃഷി. ഇതോടൊപ്പം ഇന്ത്യയില്‍ 35,000 രൂപ വരെ ഒരു തൈക്ക് വില വരുന്ന വാടാര്‍ മഞ്ഞളുമുണ്ട്. മഞ്ഞളിനോടൊപ്പം ചുവപ്പ്, മഞ്ഞ, നീല നിറത്തിലുള്ള ഇഞ്ചികളും കരിയിഞ്ചി, മലയിഞ്ചി എന്നിവയും കൃഷിയിടത്തില്‍ പരിപാലിക്കുന്നു. നാടന്‍ മഞ്ഞളും ഇഞ്ചിയും ഒരേക്കര്‍ പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്നു.
സമ്മിശ്രക്കൃഷി
സമ്മിശ്രക്കൃഷിയില്‍ പിതാവിന്റെ രീതികളും തന്റേതായ അറിവുകളും പ്രയോഗിക്കുന്നു. കുടുംബത്തിലെ 20 ഏക്കറിലെ കൃഷി സഹോദരങ്ങളും ചേര്‍ന്നാണ് നടത്തുന്നത്. മുഴുവന്‍ സമയവും കൃഷിയിടത്തിലുള്ളത് ഷിംജിത്താണ്. മറ്റുള്ളവര്‍ ഒഴിവുദിനങ്ങളിലെത്തും. തെങ്ങ്, കമുക്, കശുമാവ്, റബര്‍ തുടങ്ങിയവിളകളോടൊപ്പം ജാതിയും കൊക്കോയുമുണ്ട്. കൂടാതെ കപ്പ,വാഴ,പച്ചക്കറി എന്നിവയും സജീവമായി ചെയ്യുന്നു. നേന്ത്രന്, പൂവന്, നെയ്പൂവന്‍, റോബസ്റ്റ തുടങ്ങിയ പതിനഞ്ച് ഇനത്തില്‍പ്പെട്ടവാഴകള്‍, 1500 നേന്ത്രവാഴകള്‍, 1000 പൂവന് വാഴകള്‍ എന്നിവ കൃഷിയിടത്തെ ആകര്‍ഷകമാക്കുന്നു.
പയര്‍, വെണ്ട, വെള്ളരി, വഴുതന, പാവല്‍, പച്ചമുളക്, ചീര തുടങ്ങിയവയും ജൈവരീതിയില്‍ വിളയിക്കുന്നു. ചാണകവും ആട്ടിന്‍കാഷ്ട വും പച്ചിലകളുമാണ് പ്രധാനവളം. ഇടയ്ക്ക് കോഴിക്കാഷ്ടവും നല്‍കും. കാസര്‍ഗോഡ് കുള്ളന്‍ പശുവിന്റെ ചാണകവും മൂത്രവുമാണ് പ്രധാനവളം. ഇത് വളമാക്കി വില്പന നടത്തുന്നുമുണ്ട്. അഞ്ചു പശുക്കളാണുള്ളത്. ലാഭം കുറഞ്ഞാലും നഷ്ടമുണ്ടായിട്ടില്ല. പീനട്ട് ബട്ടര്‍, വിവിധതരം നാരകം, ബട്ടര്‍ ഫ്രൂട്ട്, ചന്ദനം, പാഷന് ഫ്രൂട്ട് തുടങ്ങിയവയെല്ലാം ഈ കൃഷിയിടത്തെ കൂടുതല്‍ ആകര്ഷമാ ക്കുന്നു.
സ്വന്തമായി രൂപകല്പന ചെയ്ത കൂടുകളില്‍ തേനീച്ചകളെയും വളര്‍ത്തുന്നു. വലിപ്പമുള്ള ചിരട്ടകള്‍ പരസ്പരം കോര്‍ത്ത് ഒരുക്കുന്ന കൂടാണിത്. മൂന്നു നാളികേരത്തിന്റെ ചിരട്ടകളാണ് ഒരു കൂടിനു വേണ്ടത്. ഉറിപോലെ ഒരുക്കുന്ന ചിരട്ടകളുടെ അടിയിലെ ചിരട്ടയാണ് പ്രവേശന കവാടം. ഈ ചിരട്ടയിലാണ് ചെറുതേനീച്ചകളെ നിക്ഷേപിക്കുന്നത്. മുകളിലെ ചിരട്ടകളിലേക്ക് പ്രവേശിക്കാന്‍ ചെറിയ ദ്വാരങ്ങളുണ്ട്. ഒരു തവണ ഉപയോഗിച്ച ചിരട്ടകള്‍ തേനെടുത്തശേഷം വീണ്ടും ഉപയോഗിക്കാം.
വില്പന
സ്വന്തം കൃഷിയിടത്തിലെ ജൈവ അവശിഷ്ടങ്ങളും മീന്‍ കുളത്തിലെ ജലവും ഉപയോഗിച്ച് ചെലവ് ചുരുക്കിയുള്ള കൃഷി. മണ്ണിരകമ്പോസ്റ്റ് യൂണിറ്റുമുണ്ട്. നാടന്‍ വളപ്രയോഗരീതിയില്‍ മികച്ചവിളവാണ് ലഭിക്കുന്നത്. വിളവെടുക്കുന്നവ ഇടനിലക്കാരില്ലാതെ മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കുന്നു. കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി തുടങ്ങിയ മേഖലകളിലെ ജൈവപച്ചക്കറി വിപണന കേന്ദ്രങ്ങള്‍ വഴിയാണ് പ്രധാന വില്പന. ഗുണമേന്മ അറിഞ്ഞ് കൃഷിയിടത്തിലെത്തിയും സാധനങ്ങള്‍ വാങ്ങുന്നവരുണ്ട്. ഇതിനാല്‍ നഷ്ടം ഉണ്ടാകുന്നില്ല.
കാട്ടുപന്നി ആക്രമണമുണ്ടെങ്കിലും എല്ലാറ്റിനെയും തരണം ചെയ്ത് കൃഷിയില്‍ മുന്നേറുന്ന ഈ യുവകര്ഷകന് സരോജിനി ദാമോദര്‍ ഫൗണ്ടേഷന് പുരസ്കാരവും മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ജൈവവൈവിധ്യബോര്‍ഡിന്റെതുള്‍പ്പെടെ 80 അംഗീകാരങ്ങളും ഷിംജിത്തിനെത്തേടിയെത്തിയിട്ടുണ്ട്. ഭാര്യ സുനിലയും മക്കളായ ആദികിരണും ആദിസൂര്യയും കൃഷിയില്‍ സഹായത്തിനുണ്ട്. തന്റേതായ കാര്‍ഷിക ആരോഗ്യഅറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഇദ്ദേഹം എപ്പോഴും തയാറുമാണ്. ഫോണ്‍: 9447361535
മത്സ്യവും താറാവും
കൃഷിയിടത്തിലെ അരയേക്കര്‍ കരിങ്കല്‍ ക്വാറിയിലാണ് മത്സ്യംവളര്‍ത്തല്‍. നല്ല വേനല്ക്കാലത്തു പോലും ഇവിടെ പത്തടിവെള്ളമുണ്ടാകും. ഗൗര, രോഹു, കട്ല, കാര്‍പ്പ് മത്സ്യങ്ങളെയാണ് ഇട്ടിട്ടുള്ളത്. അഞ്ചു കിലോയ്ക്ക് മുകളിലുള്ള മീനുകള്‍ വരെ കുളത്തിലുണ്ട്. ഇടയ്ക്ക് മത്സ്യത്തീറ്റകള്‍ നല്‍കുന്നതാണ് ഇതില്‍ ചെലവു വരുന്നത്. മാംസത്തിനും മുട്ടയ്ക്കുമായി പതിനഞ്ച് താറാവുകളെയും ക്വാറിയിലെ ജലാശയത്തില്‍ വളര്‍ത്തുന്നു. ദിവസത്തില്‍ ഒരു പ്രാവശ്യം തീറ്റ. നാടന്‍ കോഴികളേയും ഈ കൃഷിയിടത്തില്‍ കാണാം.
നെല്ലി ചെങ്ങമനാട്
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
Latest News
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top