Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
മണിമലയിലെ കൊക്കോ മുന്നേറ്റം
Friday, March 29, 2019 3:14 PM IST
റബറിന് വിലയിടിഞ്ഞപ്പോള്‍ പകരം വിളകള്‍ ഏറെ പരീക്ഷിക്കുന്നുണ്ട് കര്‍ഷകര്‍. എന്നാല്‍ പണ്ടുമുതലേ റബര്‍തോട്ടങ്ങളില്‍ അവിടവിടെയായി കണ്ടിരുന്ന കൊക്കോയെ പലരും കണ്ടില്ല, കണ്ടവര്‍ തന്നെ ഇതിന്റെ വാണിജ്യ ഉത്പാദനത്തില്‍ ശ്രദ്ധിച്ചുമില്ല. എന്നാല്‍ പ്രകൃതിദത്ത ചോക്ലേറ്റിന്റെ ഏക ഉറവിടമായ കൊക്കോയുടെ വാണിജ്യസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രംഗത്തെത്തിയിരിക്കുകയാണ് മണിമലയിലെ ഒരുകൂട്ടം കര്‍ഷകര്‍.
40 വര്‍ഷമായി കൊക്കോ ഉത്പാദന, വാണിജ്യരംഗങ്ങളില്‍ സജീവ സാന്നിധ്യമായ കൊച്ചുമുറിയില്‍ കെ.ജെ. വര്‍ഗീസ് എന്ന മോനായിയുടെ നേതൃത്വത്തിലാണ് കൊക്കോ കര്‍ഷകര്‍ ഒരുമിക്കുന്നത്. മണിമല മൂലേപ്ലാവില്‍ കൊക്കോ ഉത്പാദക സഹകരണസംഘം രൂപീകരിക്കലായിരുന്നു ആദ്യപടി. ഇതിന്റെ പ്രസിഡന്റാണ് മോനായി. നബാര്‍ഡിന്റെ സഹകരണത്തോടെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞു. കര്‍ഷകരില്‍ നിന്നു തന്നെ ഷെയര്‍ വാങ്ങിക്കൊണ്ടാണ് കമ്പനി രൂപീകരിക്കുന്നത്. കൊക്കോ ഉത്പാദക സഹകരണ സംഘത്തിനു കീഴില്‍ ഇ പ്പോള്‍ത്തന്നെ 1000 കര്‍ഷകര്‍ കൊക്കോക്കൃഷി ചെയ്യുന്നു. ഇവരെല്ലാം കമ്പനിയുടെ കീഴില്‍ വരും. താത്പര്യമുള്ള മറ്റു കര്‍ഷകരെയും കമ്പനിയില്‍ അംഗമാക്കും. കമ്പനിയില്‍ നിന്ന് കൊക്കോത്തൈ നല്കി കൃഷി ചെയ്യിപ്പിക്കും. ഇവരില്‍ ഉത്പന്നം കമ്പനി എടുക്കുകയും ചെയ്യുന്നു. കൊക്കോയില്‍ നിന്നു മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണവും ലക്ഷ്യമാണ്. എന്നാല്‍ വന്‍കിട ചോക്ളേറ്റ് നിര്‍മാണക്കമ്പനികളില്‍ നിന്ന് വലിയവെല്ലുവിളികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന സത്യം ഇവര്‍ തുറന്നു സമ്മതിക്കുന്നു. പല സര്‍ക്കാര്‍ ഏജന്‍സികളും ഇത്തരം കമ്പനികള്‍ക്കൊപ്പം നിന്ന് കര്ഷകന് വേണ്ടത്ര പ്രോത്സാഹനം നല്‍കുന്നില്ലെന്നും ഇവിടത്തെ കര്‍ഷകര്‍ പറയുന്നു.
മോനായിയും സി.റ്റി. കൊക്കോയും
മോനായിക്ക് കൊക്കോ മേഖലയുമായി 40 വര്‍ഷത്തെ ബന്ധമുണ്ട്. വീട്ടില്‍തന്നെ കൊക്കോബീന്‍സ് എടുക്കുന്നു. കര്‍ണാടകത്തിലെ സുള്ളിയ എന്ന സ്ഥലത്ത് ലീസിന് സ്ഥലമെടുത്ത് കൊക്കോ സംഭരണം നടത്തുന്നുമുണ്ടിദ്ദേഹം. 25 ടണ്‍ വരെ കൊക്കോ ഒരുദിവസം ഇദ്ദേഹം കര്‍ണാടകത്തില്‍ നിന്നു സംഭരിച്ചിട്ടുണ്ട്. ഇപ്പോള്‍ ശരാശരി അഞ്ചുടണ്ണാണ് സംഭരണം. വീട്ടില്‍ റബറിന് ഇടവിളയായി ഒന്നര ഏക്കറില്‍ കൊക്കോ നട്ടിട്ടുണ്ട്. കൊക്കോക്കൃഷി തുടങ്ങിയ നാള്‍മുതല്‍ കൊക്കോയില്‍ എങ്ങനെ ഉത്പാദനം വര്‍ധിപ്പിക്കാമെന്ന ചിന്തയിലായിരുന്നു മോനായി. ദീര്‍ഘ നാളത്തെ ഇദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി ഫോറസ്റ്റിറോ ക്രയോളോ ഇനങ്ങള്‍ കൂട്ടിയോജിപ്പിച്ച് സി.റ്റി.-40, സി.റ്റി.-20 എന്നീ ഇനങ്ങളും കണ്ടെത്തിയിട്ടുണ്ട് ഇദ്ദേഹം. സി.റ്റി.-40 ഇനം ഒരു കായ് ഒരുകിലോ തൊണ്ടോടുകൂടി തൂങ്ങും. ഇതില്‍ നിന്ന് 40 ശതമാനം അല്ലെങ്കില്‍ 400 ഗ്രാം പച്ചപ്പരിപ്പ് കിട്ടുന്നതിനാലാണ് സി.റ്റി.-40 എന്നു പേരിട്ടത്. സി.റ്റി. എന്നാല്‍ കൊക്കോട്രീ എന്നതിന്റെ ചുരുക്കപ്പേരാണ്. സി.റ്റി.-20 ഇനം കായ്ക്ക് ഒന്നിന് അരക്കിലോ തൂക്കം വരും. 20 ശതമാനം പരിപ്പു ലഭിക്കും. അതിനാലാണ് ഇതിന് സി.റ്റി.-20 എന്നു പേരിട്ടിരിക്കുന്നത്.
നട്ട് രണ്ടാം വര്‍ഷം മുതല്‍ കായ്ച്ചുതുടങ്ങുന്ന ഈ കൊക്കോ മരങ്ങളില്‍ നിന്നും മൂന്നാം വര്‍ഷം മുതല്‍ ആദായമെടുക്കാം. ഈ സമയങ്ങളില്‍ 250-300 ഗ്രാം പരിപ്പ് ശരാശരി ലഭിക്കും. പത്താം വര്‍ഷം മുതലാണ് 400 ഗ്രാം പരിപ്പ് ലഭിക്കുക. സി.റ്റി.-20യ്ക്ക് മൂന്നാം വര്‍ഷത്തില്‍ ഒരു കിലോ കായയില്‍ നിന്ന് 150 ഗ്രാം പരിപ്പ് ലഭിക്കും.
തൊണ്ടിന് തീരെ കട്ടികുറവെന്നതാണ് സി.റ്റി.-40 യുടെ പ്രത്യേകത. 100 ഗ്രാം ഉണക്കപ്പരിപ്പ് 100 എണ്ണം തൂങ്ങണമെന്നതാണ് അന്താരാഷ്ട്ര നിലവാരം. എന്നാല്‍ സി.റ്റി.-40യുടേത് 100 ഗ്രാം തൂങ്ങാന്‍ 60 പരിപ്പുമതി. സി.റ്റി.-40 തൈകള്‍ ഒന്നിന് 20 രൂപ നിരക്കിലാണ് മോനായി വില്‍ക്കുന്നത് . ഇതിന്റെ ബഡ്ഡ് തൈകളും വില്‍ക്കുന്നുണ്ട്. സംസ്ഥാനകൃഷി വകുപ്പിന്റെ അംഗീകാരമുള്ള കൊക്കോ നഴ്സറിയാണ് മോനായിയുടേത്. അതിനാല്‍ സര്‍ക്കാര്‍ സംബ്സിഡി തൈ ഒന്നിന് 24 രൂപ നിരക്കില്‍ ലഭിക്കും.
നടീല്‍ രീതി
ഒരേക്കറില്‍ 200 തൈ വയ്ക്കാം. പ്രതിവര്‍ഷം ഒരു കൊക്കോയില്‍ നിന്ന് 45 കായ ലഭിക്കും. അത്യുത്പാദന ശേഷിയുള്ള തൈകളില്‍ നിന്ന് 60-100 കായകള്‍ വരെ ലഭിക്കുന്നുണ്ട്. ഒന്നര അടി നീളം, വീതി, ആഴമുള്ള കുഴികള്‍ എടുത്ത് കുഴിയുടെ മുക്കാല്‍ഭാഗം മേല്മണ്ണുപയോഗിച്ച് മൂടണം. ബാക്കി കാല് ഭാഗത്ത് മേല്‍ മണ്ണും രണ്ടു കിലോ ചാണകപ്പൊടിയും ചേര്‍ത്തു മൂടണം. ഇതില്‍ ചെടി ഇറക്കിവയ്ക്കാന്‍ പാകത്തിന് ചെറിയ കുഴിയുണ്ടാക്കി അതില്‍ ചെടി നടാം. പൂര്‍ണ വളര്‍ച്ചയെത്തിയ ചെടിക്ക് പ്രതിദിനം 25 ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് കണക്ക്. ചെടിയുടെ കമ്പുകള്‍ കോതി കുടയുടെ ആകൃതിയില്‍ ചെടികള്‍ സംരക്ഷിച്ചാല്‍ വിളവെടുപ്പ് ആയാസരഹിതമായിരിക്കും.
മീലി മൂട്ട, തേയിലക്കൊതുക്, തണ്ടുതുരപ്പന്‍ പുഴു എന്നിവ കൃഷിയില്‍ വില്ലനാകാറുണ്ട്. ഇവയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന കീടനാശിനികള്‍ യഥാസമയം പ്രയോഗിക്കണം.
ജലസേചനത്തിനും ഒരു മോനായ് സ്റ്റൈല്‍
കൊക്കോയ്ക്ക് ജലസേചനം ക്രമീകരിച്ച് ഡിമാന്‍ഡുള്ള സമയത്തു തന്നെ കായ്പിക്കുന്ന ഒരു രീതിയും മോനായ് സ്വീകരിച്ചു വരുന്നു. ജനുവരിയില്‍ നന്നായി ജലസേചനം നല്കിയാല് ഫെബ്രുവരിയില്‍ കായുണ്ടാകും. ജൂണ്‍ 30 നുമുമ്പ് കായ് വിളവെടുക്കാം. പൂക്കുന്നതുവരെ ദിവസവും ജലസേചനം ആവശ്യമാണ്. പൂത്ത ശേഷം ഒന്നിടവിട്ട ദിവസങ്ങളിലായി ജലസേചനം ക്രമീകരിക്കണം. സാധാരണ മഴയെത്തുന്ന ജൂണില്‍ കായ്ച്ച് ഒക്ടോബര്‍- നവംബര്‍ മാസത്തിലാണ് കൊക്കോ വിളവെടുപ്പു പ്രായമാകുന്നത്. മോനായിയുടെ ജലസേചന രീതി പിന്തുടര്ന്നാല് നല്ല വിലയുള്ള സമയത്തു തന്നെ കൊക്കോ ഉത്പാദിപ്പിക്കാം.
സംസ്കരണം
വിപണിയില്‍ ന്ല്ലരീതിയില് സംസ്കരിച്ച ബീന്‍സുകള്‍ക്ക് പ്രിയമേറെയാണ്. കൊക്കോ പൊട്ടിച്ച് ആദ്യദിവസം ഒരു മരത്തിന്റെ പെട്ടിയില്‍ കുരു ഇട്ട് കുരുവിനു പുറത്തെ ജ്യൂസ് കളയാന്‍ വയ്ക്കണം. ഒരു ദിവസത്തിനു ശേഷം ഇളക്കി ചണച്ചാക്കിട്ടു മൂടണം. മൂന്നു നാലു ദിവസം ഈ പ്രക്രിയ തുടരണം. അഞ്ചാം ദിവസം വെയിലത്തിടണം. നാലുദിവസം തിരിച്ചും മറിച്ചുമിട്ട് വെയില് കൊള്ളിച്ചാല്‍ ഉണക്കബീന്‍സ് തയാറായി. ഇത്തരത്തില്‍ സംസ്കരിച്ച ബീന്‍സിന് കിലോയ്ക്ക് 200 രൂപയാണ് വില. ശേഖരിക്കുന്ന കൊക്കോ കര്‍ണാടകത്തിലെ കമ്പനിയായ കാംപ്കോ, മുംബൈയിലെ മോ ര്‍ഡേ, നാട്ടിലുള്ള ചോക്കലേറ്റ് കമ്പനികള്‍ എന്നിവര്‍ക്കാണ് നല്‍കുക.
കൊക്കോ തൊണ്ടിനും വില
കൊക്കോയ്ക്കുമാത്രമല്ല, കൊക്കോ തൊണ്ടിനും മോനായ് വിലകൊടുക്കുന്നു. ഒരു കായയുടെ തൊണ്ടിന് ഒന്നര രൂപനിരക്കില്‍ കര്‍ഷകനു ലഭിക്കും. ചോക്ളേറ്റ് ഐസ്ക്രീം നല്‍കാനുള്ള കപ്പായാണ് ഇത് ഉപയോഗിക്കുക. ജപ്പാന്, ജര്‍മനി എന്നിവിടങ്ങളിലേക്ക് മൂന്നു ലക്ഷം തൊണ്ടുകള്ക്ക് ഓര്‍ഡര്‍ ഉണ്ട്. ഒരു കയറ്റുമതി കമ്പനിയുമായി യോജിച്ചാണ് മോനായി കൊക്കോതൊണ്ട് ശേഖരിക്കുന്നതും വില്‍ക്കുന്നതും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ചിരട്ട, മാങ്ങാ, പൈനാപ്പിള്‍ എന്നിവയുടെയെല്ലാം അകത്ത് ഐസ്ക്രീം നിറച്ച് 20 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചാണ് ജപ്പാനിലും ജര്‍മനിയിലുമെല്ലാം പുതിയ പരീക്ഷണം. ഇത്തരത്തില്‍ കട്ടിയുള്ള മാങ്ങയുടെ തോട്, ചിരട്ട, പൈനാപ്പിളിന്റെ പുറംതോട് എന്നിവയെല്ലാം ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കൊക്കോതോടിനും പണം ലഭിക്കുന്നതോടെ കര്‍ഷകര്‍ക്കത് വന്‍ നേട്ടമാകും. പ്രായപൂര്‍ത്തിയായ ഒരു മരത്തില്‍ നിന്ന് 1000-2000 രൂപവരെ പ്രതിവര്‍ഷം ലഭിക്കും. ഒരു പ്രദേശത്തെ എല്ലാവീടുകളിലും കൊക്കോ കൃഷിചെയ്താല്‍ അണ്ണാന് ശല്യം കുറയുമെന്നാണ് മണിമലയിലെ കൊക്കോ ഉത്പാദക സഹകരണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
മീന്‍കുളത്തിലെ വെള്ളം കൊക്കോയ്ക്ക്
മീന്‍കുളത്തിലെ വളമുള്ള വെള്ളമാണ് മോനായ് തന്റെ കൊക്കോയ്ക്ക് നല്‍കുന്നത്. 50 അടി നീളവും 35 അടി വീതിയും 10 അടി താഴ്ചയുമുള്ള പടുതാക്കുളത്തില്‍ ഗൗരാമി മത്സ്യം വളര്‍ത്തുന്നു. ടാര്പ്പോളിന് ഷീറ്റിനുപുറത്ത് ഷേഡ് നെറ്റും വിരിച്ച് അതിനുള്ളിലാണ് മീന്‍വളര്‍ത്തുന്നത്. പടുതാക്കുളത്തിന്റെ ആയുസ് ഇതുമൂലം കൂട്ടാന്‍ പറ്റുമെന്നാണ് മോനായ് പറയുന്നത്. പറമ്പില്‍ സ്ഥാപിച്ചിരിക്കുന്ന സ്പ്രിംഗളര്‍ മുഖേന സ്പ്രേ ചെയ്താണ് ചെടിച്ചുവട്ടില്‍ ഈ വെള്ളമെത്തിക്കുന്നത്. ഒന്നര ഏക്കറിനു പുറമേ രണ്ടര ഏക്കറില്‍ കൃഷിക്കാര്‍ക്ക് കണ്ടുപഠിക്കത്തക്ക രീതിയില്‍ മോഡല്‍ കൊക്കോ ഫാം തയാറാക്കിക്കൊണ്ടിരിക്കുകയാണിദ്ദേഹം. 500 കൊക്കോയും 100 തെങ്ങുമാണ് ഇവിടെ നട്ടിരിക്കുന്നത്. ഇതു കൂടാതെ ഒന്നര ഏക്കറില്‍ തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ് എന്നിവ മാത്രം വളര്‍ത്തുന്നു. ഫോണ്‍: മോനായ്- 94471 84735.
സാധ്യതകള്‍
രൂചിയൂറും ചോക്ലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നതിനാല്‍ തന്നെ കൊക്കോയ്ക്ക് എന്നും അന്താരാഷ് ട്ര മാര്‍ക്കറ്റില്‍ ഡിമാന്‍ഡുണ്ട്. കൊക്കോയുടെ പ്രതിവര്‍ഷ ഉപയോഗം അന്താരാഷ് ട്ര തലത്തില്‍ 15-20 ശതമാനം വര്‍ധിക്കുന്നുണ്ട്. രാജ്യത്ത് ഉത്പാദനത്തേക്കാള്‍ ഉപഭോഗമുള്ളതിനാല്‍ 60-70 ശതമാനം വരെ കൊക്കോ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നുന്നു.
തണല്‍ ഇഷ്ടപ്പെടുന്നതിനാല് തെങ്ങിനും കവുങ്ങിനും റബറിനും ഇടവിളയായി കൊക്കോ നടാം. രണ്ടു തെങ്ങിനു നടുവിലായി ഒരു കൊക്കോ എന്നരീതിയില്‍ തെങ്ങിന് തോട്ടങ്ങളില്‍ കൊക്കോ നടാം. കമുകിന് തോട്ടങ്ങളില്‍ ഒന്നിടവിട്ട വരികളില്‍ നാലു കമുകുകളുടെ ഒത്ത നടുവില്‍ ഒന്ന് എന്ന കണക്കില്‍ കൊക്കോ നടാം. 20ഃ10 എന്ന അകലത്തില്‍ റബര്‍കൃഷി നടത്തിയ ശേഷം ഇതിനു മധ്യത്തില്‍ കൊക്കോ നടാം. കൊക്കോകള്‍ തമ്മിലുള്ള അകലം 10ഃ10 ആയിരിക്കണം.
ടോം ജോര്‍ജ്
ഫോണ്‍: 93495 99 023.
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top