ടിക് ടോക് നിരോധിച്ച് ന്യൂസിലൻഡും
ടിക് ടോക് നിരോധിച്ച് ന്യൂസിലൻഡും
Sunday, March 19, 2023 4:54 PM IST
വെല്ലിംഗ്ടണ്‍: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു വീണ്ടും തിരിച്ചടി. 24 മണിക്കൂറിനുള്ളിൽ യുകെയും ന്യൂസിലൻഡും പാർലമെന്‍റംഗത്തിന്‍റെ ഫോണുകളിൽ ടിക് ടോക് നിരോധിച്ചു.

നിലവിൽ ടിക് ടോക്കിന് നിരോധനമുള്ള രാജ്യങ്ങൾ ഇന്ത്യ, യുകെ, ന്യൂസിലൻഡ്, യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ (ഇയു). യൂറോപ്യൻ പാർലമെന്‍റ്, യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ എന്നീ മൂന്ന് പ്രമുഖ യൂറോപ്യൻ യൂണിയൻ ബോഡികൾ സ്റ്റാഫ് ഉപകരണങ്ങളിൽ ടിക് ടോക്കിന് നേരത്തേതന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു.

കൂടാതെ തായ്‌വാനും അഫ്ഗാനിസ്ഥാനും ചൈനീസ് ആപ്പ് നിരോധിച്ചിട്ടുണ്ട്. ആപ്പ് അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നു എന്ന ആശങ്ക ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ കുറഞ്ഞത് നാല് തവണയെങ്കിലും ടിക് ടോക് താത്കാലികമായി നിരോധിച്ചിട്ടുണ്ട്.

അതേസമയം, ടിക് ടോക്കിന്‍റെ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് അമേരിക്ക തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ചൈന ആരോപിച്ചു.

ടിക് ടോക്കിനെക്കുറിച്ചുള്ള ആശങ്കകൾ

ടിക് ടോക് മാതൃകന്പനിയായ ബൈറ്റാൻസിന് ആപ്ലിക്കേഷന്‍റെ ഉപഭോക്തൃ ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷൻ, ബയോമെട്രിക് വിവരങ്ങൾ എന്നിവ ശേഖരിക്കുകയും സർക്കാരുമായി പങ്കിടുകയും ചെയ്യുന്നു എന്നാണ് യുഎസ് എഫ്ബിഐയും ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷനും ആരോപിക്കുന്നത്.


2017ൽ ചൈന പാസാക്കിയ നിയമമാണ് അമേരിക്ക ഈ ആരോപണത്തെ സാധൂകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്‍റെ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിഗത ഡാറ്റ സർക്കാർ ആവശ്യപ്പെട്ടാൽ കന്പനികൾ അത് കൈമാറാൻ നിയമപരമായി ബാധ്യസ്ഥരാണ് എന്നതാണ് നിയമം. ഇതിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ഉൾപ്പെടും എന്നാണ് അമേരിക്കയുടെ വാദം.

യുഎസ് ഗവണ്‍മെന്‍റ് അതിന്‍റെ സർക്കാർ ഏജൻസികൾക്ക് അവരുടെ ഉപകരണങ്ങളിൽനിന്ന് ആപ്പ് അണ്‍ഇൻസ്റ്റാൾ ചെയ്യാൻ 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. യുഎസ് നിയമനിർമാതാക്കൾക്ക് മാത്രമേ നിരോധനം ബാധകമാകൂ.

“സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അസ്വീകാര്യമായ അപകടസാധ്യതയുള്ളതിനാൽ” ടിക് ടോക് ആപ്പ് ഉപയോഗിക്കരുതെന്ന് കാനഡ സർക്കാരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ കോവിഡ്

കാലത്തുതന്നെ നിരോധിച്ചു

കോവിഡ് മഹാമാരിയുടെ സമയത്ത് സ്വകാര്യതയും സുരക്ഷാ ആശങ്കകളും മുൻനിർത്തി ഇന്ത്യൻ സർക്കാർ ടിക് ടോക്കും മറ്റ് ഒരു ഡസനോളം ചൈനീസ് ആപ്പുകളും താത്കാലികമായി നിരോധിച്ചു. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് നിരോധനം വന്നത്. 2021ൽ നിരോധനം സ്ഥിരമാക്കി.