HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
പ്രയാസഘട്ടങ്ങളിൽ ‘രണ’ത്തിനൊപ്പം നിന്നത് പൃഥ്വി: നിർമൽ സഹദേവ്
Wednesday, September 5, 2018 4:17 PM IST
ശ്യാമപ്രസാദിന്റെ ‘ഇവിടെ’യിൽ ചീഫ് അസോസിയേറ്റായി സിനിമയിലെത്തിയ നിർമൽ സഹദേവ് രചനയും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രമാണ് പൃഥ്വിരാജ് നായകനായ ‘രണം - ഡിട്രോയിറ്റ് ക്രോസിംഗ്’. ഇമോഷണൽ ക്രൈം ഡ്രാമയായ ‘രണ’ത്തിൽ റഹ്മാൻ, ഇഷ തൽവാർ, തമിഴ് നടൻ അശ്വിൻ കുമാർ, നന്ദു തുടങ്ങിയവരും മുഖ്യവേഷങ്ങളിലെത്തുന്നു.
“തീർച്ചയായും മികവുറ്റ ഒരു ദൃശ്യ- ശബ്ദ അനുഭവം തന്നെയായിരിക്കും രണം. അതിനുവേണ്ടി അങ്ങേയറ്റം വർക്ക് ചെയ്തിട്ടുണ്ട്. ടീസറും ട്രെയിലറും പാട്ടുമൊക്കെപ്പോലെ സിനിമയും പുതിയൊരനുഭവമാകുമെന്നു വിചാരിക്കുന്നു. കൃത്യമായ ദൃശ്യ - ശബ്ദ അനുഭവത്തിനു പടം തിയറ്ററിൽ തന്നെ കാണണം. പൃഥിരാജ് എന്ന അത്രയും വലിയ ഒരു ബ്രാൻഡ് നമ്മളെ സപ്പോർട്ട് ചെയ്യുന്പോൾ നമ്മളിൽ എന്തോ ഉണ്ട് എന്ന ഒരു വിശ്വാസം വരുന്നതു പോലെയാണ്. അത്തരത്തിലുള്ള പിന്തുണ വലിയ പ്രചോദനമാണ്. അതുകൊണ്ടു സിനിമയ്ക്കു 100 ശതമാനം പോസിറ്റിവിറ്റി മാത്രമേ ഉണ്ടായിട്ടുള്ളൂ. എനിക്കു മാത്രമല്ല, അവിടെ വർക്ക് ചെയ്ത അമേരിക്കൻ ക്രൂവിനു പോലും അദ്ദേഹത്തോടു വലിയ ആരാധന തന്നെയായിരുന്നു. പറഞ്ഞ സമയത്തു തന്നെ സെറ്റിൽ വരിക, കൃത്യസമയത്തു ഷൂട്ട് തീർക്കുക തുടങ്ങി എല്ലാ രീതിയിലും അദ്ദേഹം വളരെ സപ്പോർട്ടീവായിരുന്നു...” ആനന്ദ് പയ്യന്നൂർ, റാണി, ലോസൺ ബിജു എന്നിവർ നിർമിച്ച രണത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ നിർമൽ സഹദേവ്.
സിനിമയിലേക്ക് എത്തിയത്...?
ശ്യാമപ്രസാദിന്റെ ഇവിടെയിൽ ചീഫ് അസോസിയേറ്റായിരുന്നു. പിന്നീടു മണ്‍സൂണ്‍ മാംഗോസിലും ചീഫ് അസോസിയേറ്റ് ആയിരുന്നു. പിന്നീടു ഹേയ് ജൂഡിന്റെ തിരക്കഥ, സംഭാഷണം ചെയ്തു. അവിടെ നിന്നാണ് രണത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്ന ക്രെഡിറ്റിലേക്കു വരുന്നത്. ഇവിടെയിൽ നിന്നാണ് എല്ലാം തുടങ്ങിയത്.
‘ഇവിടെ’യുടെ ജോണറിലുള്ള സിനിമയാണോ ‘രണം’..?
ഇവിടെ ഒരു ഇൻവെസ്റ്റിഗേറ്റീവ് സംഭവമായിരുന്നു. ‘ഇവിടെ’യിൽ നിന്ന് ഏറെ വ്യത്യസ്തമാണു രണം. ഇതൊരു ഇമോഷണൽ ക്രൈം ഡ്രാമയാണ്. ആവശ്യത്തിന് ആക്ഷനുമുണ്ട്. പ്ലോട്ട് ഡ്രിവണ്‍ സംഭവമാണു സിനിമ പറയുന്നത്. പ്രേക്ഷകർക്കു പുതുമ നല്‍കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. റിയൽ ഇമോഷണൽ സംഭവമാണിത്.
‘രണ’ത്തിന്റെ കഥാപശ്ചാത്തലം ഡിട്രോയിറ്റുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു...?
ഈ കഥ സംഭവിക്കുന്നതു ഡിട്രോയിറ്റ് എന്ന നഗരത്തിലാണ്. പഴയകാലത്ത് ഏറെ പ്രൗഢിയിലുള്ള ഒരു നഗരമായിരുന്നു. അവിടെയായിരുന്നു അമേരിക്കയുടെ ഓട്ടോ മൊബൈൽ വ്യവസായം തഴച്ചുവളർന്നത്. പിന്നീട് വിവിധ കാരണങ്ങളാൾ ഡിട്രോയിറ്റ് നഗരം വലിയ തകർച്ചയെ നേരിട്ടു. ഡിട്രോയിറ്റ് ആർക്കും വേണ്ടാത്ത സിറ്റിയായി മാറി. അങ്ങനെ രണ്ടാം അവസരം തേടുന്ന ഒരു നഗരമാണു ഡിട്രോയിറ്റ്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും അതുപോലെ രണ്ടാമത് ഒരവസരം തേടിനടക്കുന്നവരാണ്. ഈ സിനിമയിൽ നല്ലത് - മോശം എന്ന ഒരു സംഭവമില്ല. എല്ലാവർക്കും അവരുടേതായ ശരിയും തെറ്റുമുണ്ട്.
രണത്തിന്റെ പ്രമേയം വലിയ ഒരു കാൻവാസിലേക്ക് എത്തിയത്..?
ഡിട്രോയിറ്റിൽ പോയി കുറച്ചു റിസേർച്ച്. പിന്നെ ചില സംഭവ കഥകൾ. ചില ഇൻഫാച്വേഷൻസ്, നൊസ്റ്റാൾജിയ...അങ്ങനെ പിടിച്ച ഒരു സംഭവം എഴുതിവന്നപ്പോൾ സ്വാഭാവികമായി വികസിച്ചു വരികയായിരുന്നു. ആദ്യത്തെ കാൻവാസും പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ വന്നപ്പോഴുള്ള കാൻവാസും ഏറെ വ്യത്യസ്തമാണ്. പൃഥ്വിരാജ് സുകുമാരൻ വന്നതോടെ കാൻവാസ് വളരെ വലുതായി.
പൃഥ്വിരാജ് രണത്തിലേക്ക് എത്തിയത്..?
‘ഇവിടെ’ കഴിഞ്ഞ സമയത്ത് പൃഥ്വിയോടു വളരെ ചുരുക്കി കഥ പറഞ്ഞിരുന്നു. അദ്ദേഹത്തിനു കഥ ഇഷ്ടപ്പെട്ടു. തുടർന്നു ഞങ്ങൾതമ്മിൽ സംസാരങ്ങളും ചർച്ചകളുമുണ്ടായിരുന്നു. രണ്ടു - മൂന്നു മാസം കഴിഞ്ഞാണ് തിരക്കഥ പൂർത്തിയാക്കി ഫുൾ സ്ക്രിപ്റ്റ് പൃഥ്വിക്കു നല്‍കിയത്. ഫുൾ സ്ക്രിപ്റ്റ് വായിച്ചതിനു ശേഷമാണ് അദ്ദേഹം പൂർണസമ്മതം അറിയിച്ചത്. സ്ക്രിപ്റ്റ് ചർച്ചകളുടെ എല്ലാ ഘട്ടങ്ങളിലും പൃഥ്വിയുടെ പൂർണസാന്നിധ്യമുണ്ടായിരുന്നു. ഏറെ കമിറ്റഡാണ് അദ്ദേഹം.
പൃഥ്വിരാജിന്റെ പിന്തുണ എത്രത്തോളമായിരുന്നു...?
എനിക്ക് അദ്ദേഹത്തിന്റെ വലിയ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. ഈ സിനിമ ഇങ്ങനെ വന്നതുതന്നെ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിലും പിന്തുണയിലുമായിരുന്നു. കഥ കേട്ടതു മുതൽ അവസാന ഘട്ടം വരെയും ഈ സിനിമ എന്താണ് എന്നതിൽ - ഏതു ജോണറിൽ ചെയ്യണം, ഈ സിനിമ എങ്ങനെയാണു വരാൻ പോകുന്നത്, അതിന് എന്തൊക്കെയാണ് ആവശ്യം - പൃഥ്വിക്കു നല്ല വ്യക്തത ഉണ്ടായിരുന്നു. അതിനുവേണ്ട എറെ കാര്യങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു തന്നു. ഏറെ ഹെൽപ്ഫുൾ ആണ് അദ്ദേഹം. വാസ്തവത്തിൽ ഈ സിനിമ ഇന്ന് ഇവിടെയെത്തി നിൽക്കുന്നത് പൃഥ്വിയുടെ പിന്തുണയിലാണ്. ഈ സിനിമ കുറേ പ്രയാസഘട്ടങ്ങളിലൂടെയാണു വന്നിട്ടുള്ളത്. അന്നെല്ലാം അദ്ദേഹം 100 ശതമാനം പിന്തുണയോടൈ കൂടെ നിന്നിട്ടുണ്ട്.
പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ച്...?
ആദി എന്നാണു പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. ആദിയുടെ ചുറ്റുപാടുകൾ ഏറെ രഹസ്യങ്ങൾ നിറഞ്ഞതാണ്. എന്തൊക്കെയോ പ്രശ്നങ്ങളിൽപെട്ടുകിടക്കുന്ന ഒരു കഥാപാത്രം. ട്രെയിലറിൽ അതു വ്യക്തമാണല്ലോ. ആദി ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങളും ഒരു സ്വപ്നം തേടി അമേരിക്കയിലെത്തിയതാണ്. പക്ഷേ, അതു നടക്കുന്നില്ല എന്ന അവസ്ഥയിലാണ് അവർ എത്തിനിൽക്കുന്നത്. ‘ദ ഗ്രേറ്റ് അമേരിക്കൻ ഡ്രീം...ഒലക്കേടെ മൂട്! ’എന്ന് നന്ദുവിന്റെ കഥാപാത്രം ഭാസ്കരേട്ടൻ പറയുന്നുണ്ട്. എന്തുകൊണ്ട് അതു നടക്കുന്നില്ല എന്നതു സിനിമ കണ്ടാലേ ശരിക്കും മനസിലാവുകയുള്ളൂ.
പെട്ടു കിടക്കുന്ന അവസ്ഥയിലാണ് എല്ലാവരും. നന്ദുച്ചേട്ടനും റഹ്മാനിക്കയും ഉൾപ്പെടെ എല്ലാവരുടെയും കഥാപാത്രങ്ങൾ രണ്ടാമത് ഒരവസരം തേടിനടക്കുകയാണ്. ‘അതിന് ആദ്യം എനിക്ക് ഈ സ്ഥലം വിട്ടുപോണം’എന്ന് ഇഷയുടെ കഥാപാത്രവും പറയുന്നുണ്ട്.
ഇഷയെ ആണോ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചത്...?
മംമ്തയെ ആയിരുന്നു ആദ്യം പരിഗണിച്ചത്. പക്ഷേ, അതു വർക്കൗട്ട് ആയില്ല. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് അത്യാവശ്യം സ്റ്റാർവാല്യു ഉള്ള ഒരാളെത്തന്നെ വേണമായിരുന്നു. അങ്ങനെ നോക്കിയപ്പോൾ ഇഷയാണ് ഒത്തുവന്നത്. ഇഷ ഇതിൽ ഏറെ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. മലയാളികൾ ഇതുവരെ കാണാത്ത ഒരു രൂപമാണ് ഇഷ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. അതു വളരെ പച്ചയായിത്തന്നെ ഇഷ ചെയ്തിട്ടുണ്ട്. സീമ എന്നാണു കഥാപാത്രത്തിന്റെ പേര്. എന്റെ എല്ലാ സിനിമകളിലും സ്ത്രീകൾ മികച്ച വ്യക്തിത്വമുള്ളവരാണ്. ഹേയ് ജൂഡിൽ നിവിനെ സപ്പോർട്ട് ചെയ്യുന്നതു തൃഷയുടെ കഥാപാത്രമാണ്. ഇതിൽ പൃഥിക്ക് ഏറ്റവും അടിത്തറയായി വരുന്നത് ഇഷയുടെ കഥാപാത്രം തന്നെയാണ്.
രണത്തിലെ പാട്ടുകൾ, സംഗീതം...?
പ്രമോ സോംഗ് കൂടാതെ രണ്ടു പാട്ടുകളാണു രണത്തിൽ. സംഗീതം ജെയ്ക്സ് ബിജോയ്. ജ്യോതിഷ് ടി. കാശി എഴുതി വിജയ് യേശുദാസ് പാടിയ ‘പതിയെ വിടരും..’ എന്ന ഗാനം യൂട്യൂബിലുണ്ട്. എന്റെ ഫേവറിറ്റ് പാട്ടാണത്. ജെക്സ് ബിജോയ് ആണ് ജ്യോതിഷിന്റെ പേരു നിർദേശിച്ചത്. ജെയ്ക്സ് തന്നെയാണ് ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തതും. അതും ഗംഭീരമായി ചെയ്തിട്ടുണ്ട്.
റഹ്മാൻ, അശ്വിൻ കുമാർ എന്നിവരെ കാസ്റ്റ് ചെയ്തതിനു പിന്നിൽ...?
റഹ്മാനിക്കയുടെ കാരക്ടർ ദാമോദറും അശ്വിൻ കുമാറിന്റെ കാരക്ടർ ശെൽവനും തമിഴരാണ്. തമിഴ് കൈകാര്യം ചെയ്യാനറിയാവുന്ന നടന്മാരെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവരെ കാസ്റ്റ് ചെയ്തത്. റഹ്മാനിക്കയെ മലയാളികൾക്കു തിരിച്ചുകിട്ടിയതായി വിചാരിക്കാം. വളരെ നല്ല അനുഭവങ്ങളാണ് അദ്ദേഹവുമായി ഉണ്ടായത്. അദ്ദേഹത്തിന്റേത് ഏറെ ഡെപ്തുള്ള കാരക്ടറാണ് ഏറെ നന്നായി അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്. ധ്രുവങ്ങൾ 16, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിൽ വേഷമിട്ട അശ്വിൻ കുമാറും രണത്തിൽ ഒരു പ്രധാന വേഷത്തിൽ വരുന്നു. അദ്ദേഹത്തിന്റേതും മികച്ച പെർഫോമൻസാണ്.
ടെക്നിക്കൽ ബ്രില്യൻസിന് എത്രത്തോളം പ്രാധാന്യമുള്ള സിനിമയാണു രണം...?
ഇതിന്റെ ദൃശ്യാവിഷ്കരണരീതിയും ശബ്ദവിന്യാസവുമെല്ലാം പുതുമയുള്ളതായിരിക്കും. ചിത്രത്തിൽ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇഷയ്ക്കു മാത്രം ഡബ്ബ്ഡ് സൗണ്ടും. പെർഫോമൻസിന് ഏറെ സഹായകമാണ് സിങ്ക് സൗണ്ട് രീതി. ഈ സിനിമയിൽ പൃഥ്വിരാജ് ഒരു ടേക്കിലും ഒരു ലൈൻ പോലും ഡ്രോപ്പ് ചെയ്തില്ല. അത്രയും പെർഫക്ഷനാണ്.
എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, ബിജിഎം എന്നിവയെല്ലാം നമ്മുടെ വളരെയടുത്ത സുഹൃത്തുക്കളാണ് ചെയ്തിരിക്കുന്നത്. സച്ചിൻ സുധാകരനാണു സൗണ്ട് ഡിസൈൻ നിർവഹിച്ചത്. മ്യൂസിക് ജെയ്ക്സ് ബിജോയ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്. ഈ മൂന്നുപേരുംകൂടി ഒത്തുവരുന്പോഴാണ് മികച്ച ഒൗട്ട്പുട്ട് കിട്ടുന്നത്.
ഭൂട്ടാൻ സ്വദേശിയായ എന്റെ സുഹൃത്ത് ജിഗ്മി ടെൻസിംഗാണ് ഇതിന്റെ കാമറ ചെയ്തിരിക്കുന്നത്. യുഎസിൽ ഞാൻ സിനിമ പഠിക്കുന്പോഴാണ് ജിഗ്മിയെ പരിചയപ്പെട്ടത്. യുഎസിലും ഭൂട്ടാനിലുമൊക്കെ ജിഗ്മി സിനിമകളിൽ കാമറ ചെയ്തിട്ടുണ്ട്. മുന്‍പു ഡൽഹിയിൽ രണ്ടു സിനിമ ചെയ്തിരുന്നു. തമിഴിലും വർക്ക് ചെയ്തിട്ടുണ്ട്. ജിഗ്മിയുടെ ആദ്യ മലയാളസിനിമയാണിത്. ഒരു സീനിൽ ഏതു കഥാപാത്രത്തിനാണു പ്രാധാന്യം എന്നതിനനുസരിച്ചാണ് നമ്മൾ ഷൂട്ട് ചെയ്തിരിക്കുന്നത്.
ചിത്രീകരണവിശേഷങ്ങൾ...?
ചിത്രീകരണം ഏറെയും അറ്റ്ലാന്റയിലായിരുന്നു. ഫുൾ ടെക്നിക്കൽ ക്രൂ അവിടെനിന്നുള്ളവരാണ്. യുഎസിൽ ഒരു മലയാളം സിനിമ ചെയ്യുക, പൃഥ്വിരാജ് സുകുമാരൻ എന്ന ആക്ടറിനൊപ്പം വന്നു വർക്ക് ചെയ്യുക....അതൊക്കെ വലിയ ഒരു സംഭവമായിരുന്നു. 45 ദിവസത്തെ ഷൂട്ടിനിടയിൽ റഹ്മാനിക്ക, പൃഥ്വിരാജ് സുകുമാരൻ എന്നിവരിൽ നിന്നൊന്നും ഒരു മിസ്റ്റേക്കു കൂടി വന്നിരുന്നില്ല. അവരെല്ലാം അത്രത്തോളം പ്രഫഷണലായിരുന്നു.
എല്ലാ ആക്ടേഴ്സും പ്രഫഷണലുകളായിരുന്നു. എല്ലാവരും ഏറെ സഹകരിച്ചു. അവരുടേതായ ഒരു ലെയർ അവർ തന്നെ ഇതിലേക്കു കൊണ്ടുവന്നു. നമ്മൾ മനസിൽ കാണുന്ന ഒരു സംഭവം അവർ അതിന്റെ അങ്ങേയറ്റം കൊണ്ടുവന്നു. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ചിടത്തോളം അതു വലിയ കാര്യമല്ലേ. കേരളത്തിലും അഞ്ചു ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നു. കുറച്ചു ഫ്ളാഷ് ബാക്ക് ഇവിടെയാണു ചിത്രീകരിച്ചത്.
രണത്തിലെ മറ്റു വേഷങ്ങളിൽ...?
നന്ദു ഭാസ്കർ എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗായകൻ കൂടിയായ ജിജു ജോണ്‍ എന്ന പുതുമുഖവും നന്നായി പെർഫോം ചെയ്തിട്ടുണ്ട്. ശ്യാമപ്രസാദ് സാർ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശ്യാംസാർ സിനിമയുടെ എല്ലാ മേഖലകളിലും ഉണ്ടല്ലോ. ഇതിലും അദ്ദേഹം നല്ല ഒരു റോൾ ചെയ്തിട്ടുണ്ട്. ജോർജ് കാനാട്ട് ഈ സിനിമയുടെ ഡയലോഗെഴുത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്.
രണത്തിന്റെ മേക്കിംഗിൽ ഏറ്റവും ചലഞ്ചിംഗ് ആയി തോന്നിയത്...?
എല്ലാ പുതുമുഖ സംവിധായകർക്കുമുള്ള ബുദ്ധിമുട്ട് ഇവിടെയും ഉണ്ടായിരുന്നു. കൃത്യമായ ഡേറ്റിനുള്ളിൽ ഷൂട്ടിംഗ് തീർക്കണമല്ലോ. പ്രത്യേകിച്ചും വിദേശത്താകുന്പോൾ കൃത്യമായി പ്ലാൻ ചെയ്തു ഷൂട്ട് ചെയ്തില്ലെങ്കിൽ വേണ്ട കാര്യങ്ങൾ ചിലപ്പോൾ കിട്ടില്ല. പ്ലാനിംഗ്, പ്രീ പ്രൊഡക്ഷൻ ഘട്ടങ്ങളായിരുന്നു ഏറ്റവും വെല്ലുവിളി. എല്ലാം കൃത്യ സമയത്തു തീർക്കണമായിരുന്നു. അഭിനേതാക്കളുടെ ഡേറ്റ്സ് തീരുകയാണെങ്കിൽ നാട്ടിൽ ആണെങ്കിൽ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം. പക്ഷേ, പുറമേ പോയി ഷൂട്ട് ചെയ്യുന്പോൾ അതു സാധ്യമല്ലല്ലോ. അതേസമയം തന്നെ പുറത്തുപോയി ഷൂട്ട് ചെയ്യുന്പോൾ താരങ്ങളിൽ നിന്നു 100 ശതമാനം കമിറ്റ്മെന്റ് കിട്ടും; നാട്ടിലെപ്പോലെ മറ്റു ഷോകൾ, ഫാൻസ്...അത്തരം കാര്യങ്ങളൊന്നും അവിടെ വരില്ലല്ലോ. പൃഥ്വിരാജ് സുകുമാരനെപ്പോലെ ഒരു നടനെ വച്ച് ഇത്ര ഫ്രീയായി ഷൂട്ട് ചെയ്യാൻ വേറെ എവിടെ പറ്റും!
വീട്ടുവിശേഷങ്ങൾ...?
പാലക്കാട് മുണ്ടൂരാണ് വീട്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം കൊച്ചി പനന്പള്ളി നഗറിലാണു താമസം.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
Latest News
സിറിയയിൽ സംഘർഷം: 13 പേർ കൊല്ലപ്പെട്ടു
കലിംഗ സൂപ്പർ കപ്പ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
യുവേഫ ചാമ്പ്യൻസ് ലീഗ്: ആദ്യ പാദ സെമിയിൽ പിഎസ്ജിക്ക് ജയം
കുന്ദമംഗലം എംഡിഎംഎ കേസ്: പ്രധാന പ്രതി പിടിയിൽ
ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചുകയറി യുവാവ് മരിച്ചു
Latest News
സിറിയയിൽ സംഘർഷം: 13 പേർ കൊല്ലപ്പെട്ടു
കലിംഗ സൂപ്പർ കപ്പ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
യുവേഫ ചാമ്പ്യൻസ് ലീഗ്: ആദ്യ പാദ സെമിയിൽ പിഎസ്ജിക്ക് ജയം
കുന്ദമംഗലം എംഡിഎംഎ കേസ്: പ്രധാന പ്രതി പിടിയിൽ
ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചുകയറി യുവാവ് മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top