ആർതി വീട്ടിൽ നിന്നു പുറത്താക്കി, എന്‍റെ സാധനങ്ങൾ വീണ്ടെടുക്കണം: പോലീസിൽ പരാതി നൽകി ജയം രവി
Wednesday, September 25, 2024 9:10 AM IST
ചെന്നൈ ഇസിആർ റോഡിലെ ആര്‍തിയുടെ വസതിയിൽ നിന്നും തന്നെ പുറത്താക്കിയെന്നും വീട്ടിൽ നിന്നും സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് മുൻഭാര്യ ആർതിക്കെതിരെ നടൻ ജയം രവി പോലീസിൽ പരാതി നൽകിയതാ‌യി റിപ്പോർട്ട്.

ചെന്നൈയിലെ അഡയാർ പോലീസ് സ്‌റ്റേഷനിലാണ് ആര്‍തിക്കെതിരെ ജയം രവി പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്‍റെ സാധനങ്ങളെല്ലാം ആർതിയുടെ ആ വീട്ടിലാണെന്നും അത് തിരികെയെടുക്കാൻ പോലീസ് സഹായിക്കണമെന്നുമാണ് ആവശ്യം.

അതേസമയം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളെല്ലാം ജയംരവി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ആര്‍തിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്ത ശേഷമാണ് ജയം രവിയുടെ നീക്കം.

ഭാര്യ ആര്‍തിയായിരുന്നു നടന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ മുഴുവൻ മക്കൾക്കും ആർതിക്കുമൊപ്പ ചിത്രങ്ങളുണ്ടായിരുന്നു. അക്കൗണ്ടിന്‍റെ ആക്സസ് സ്വന്തമാക്കിയ ശേഷം ജയം രവി ആദ്യം ചെയ്തത് എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുക എന്നതായിരുന്നു.

15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. എന്നാൽ രവിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് ഇനിയും തയാറായിട്ടില്ലെന്നും ഭാര്യ ആര്‍തി വ്യക്തമാക്കിയിരുന്നു.

തന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്നായിരുന്നു ആര്‍തി പറഞ്ഞത്. ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും താനും മക്കളും നടനെ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ആരതി വ്യക്തമാക്കി.

അതേസമയം, വൈകാതെ തന്നെ കുട്ടികളുടെ കസ്റ്റഡിയ്ക്കായി നിയമപോരാട്ടത്തിന് ഇറങ്ങുമെന്ന് ജയം രവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പത്തല്ല, ഇരുപത് വര്‍ഷം എടുത്തിട്ടാണെങ്കിലും മക്കളുടെ കസ്റ്റഡി നേടും. മകനെ സിനിമയില്‍ എത്തിക്കണം എന്നാണ് ജയം രവി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.