ടർബോ ജോസ് തിയറ്ററുകളിൽ ഇടിപ്പൂരമായി മുന്നേറുകയാണ്. ചിത്രത്തിൽ ആരാധകരെ ഏറ്റവും ആവേശം കൊള്ളിച്ച രംഗങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ ഇൻട്രോ സീൻ. പള്ളിപ്പെരുന്നാളും അവിടെയുണ്ടാകുന്ന ഫൈറ്റുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
അവിടെയാണ് മെഗാഷോ എന്ന പേരിൽ മമ്മൂട്ടിയുടെ ഇൻട്രോ കൊടുക്കുന്നത്. ആ ഷോട്ട് എങ്ങനെയാണ് എടുത്തതെന്ന് സംവിധായകൻ വൈശാഖ് പറയുന്നു.
മമ്മൂക്ക മെഗാസ്റ്റാർ ടൈറ്റിൽ വെക്കാൻ സമ്മതിക്കില്ല. മമ്മൂട്ടി കമ്പനി സിനിമകളിൽ മാത്രമല്ല, മുമ്പ് തന്നെ അങ്ങനെ തന്നെയാണ്. സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പേജിൽ ആ സിനിമകളുടെ പോസ്റ്ററുകൾ ഷെയർ ചെയ്യുമല്ലോ.
അതിൽ പോലും മെഗാസ്റ്റാർ എന്ന് ഉപയോഗിക്കില്ല. മെഗാസ്റ്റാർ മാറ്റി മമ്മൂട്ടി എന്ന് മാത്രമാക്കിയ ശേഷമാണ് അദ്ദേഹത്തിന് പോസ്റ്റർ കൊടുക്കാറുള്ളത്.
ഇത്തവണയും അദ്ദേഹം മെഗാസ്റ്റാർ ടൈറ്റിൽ വെക്കാൻ സമ്മതിച്ചില്ല. ഇപ്പുറത്ത് മമ്മൂട്ടി ഫാൻസ് രാവിലെ മുതൽ വൈകുന്നേരം വരെ ഞങ്ങൾക്ക് മെഗാസ്റ്റാർ ടൈറ്റിൽ വേണമെന്ന് മെസേജ് അയച്ചുകൊണ്ടിരിക്കും. ഞാൻ ആലോചിച്ചിട്ട് ഇത് രണ്ടും കൂടി പരിഹരിക്കാൻ പറ്റുന്ന ഏക മാർഗം ആ മെഗാസ്റ്റാർ ഷോ ആണ്.
അത് മമ്മൂക്കയോട് പറഞ്ഞുമില്ല. അതുകൊണ്ടാണ് ആ ഷോട്ട് തിരിച്ചുവെച്ചത്. മമ്മൂക്ക കാണാത്ത വിധത്തിലാണ് അത് വെച്ചത്. ഷോട്ടിന്റെ സമയത്ത് മാത്രമാണ് അത് കത്തിച്ചത്, അതുവരെ അത് ഓഫ് ചെയ്തുവെച്ചു. ഷോട്ട് എടുത്തുകഴിഞ്ഞാണ് മമ്മൂക്ക അത് കണ്ടത്. എന്നെ ഒന്ന് നോക്കി. ഞാൻ അപ്പോൾ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു, വേറൊന്നും മമ്മൂക്ക പറഞ്ഞില്ല. വൈശാഖ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.