നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ രാമചന്ദ്രബോസ് ആൻഡ് കോ എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് നടത്താൻ വൈകുന്നത് എന്തെന്ന ചോദ്യത്തിന് ഉത്തരവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.
ഒടിടി അവകാശവുമായി ബന്ധപ്പെട്ട ചില വിലപേശലാണ് ഇതിന് തടസമെന്നും തൃപ്തികരമായ ഡീൽ ലഭിക്കുന്നില്ലെന്നും ലിസ്റ്റിൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമയുടെ ഒടിടി അവകാശം സംബന്ധിച്ച വിലപേശലാണ് ഡിജിറ്റൽ സ്ട്രീമിംഗിന്റെ കാലതാമസത്തിന് കാരണം. ചിത്രത്തിന്റെ റിലീസ് സമയത്ത് ഒടിടി അവകാശത്തിന് ഒരു ഓഫറുണ്ടായിരുന്നു. എന്നാൽ തൃപ്തികരമായ ഡീൽ ലഭിക്കാത്തത് മൂലമാണ് ഒടിടി റിലീസ് വൈകുന്നത്. ലിസ്റ്റിൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് രാമചന്ദ്രബോസ് ആൻഡ് കോ തിയേറ്ററുകളിലെത്തിയത്. എന്നാൽ ചിത്രത്തിന് തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ് നിർമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.