ബോളിവുഡ് താരം സുശാന്തിനെ കാമുകി റിയ ചക്രവർത്തി സ്നേഹിച്ചു ചതിച്ചെന്ന് ആരോപണം. മലയാളികളുടെ ഭാഷയിൽ പറഞ്ഞാൽ "തേച്ചു'. സുശാന്തിനെ മാനസികമായും സാമ്പത്തികമായും റിയ സമ്മർദത്തിലാക്കിയിരുന്നതായാണ് റിപ്പോർട്ട്. സുശാന്തിന്റെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നത് റിയയായിരുന്നത്രേ.
ഒരു യൂറോപ്യൻ ടൂറിനിടെ സുശാന്തിന്റെ ക്രെഡിറ്റ് കാർഡ് റിയ ദുരുപയോഗം ചെയ്തിരുന്നതായി ആരോപണമുണ്ട്. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും 15 കോടി രൂപ റിയ മാറ്റിയെന്ന് സുശാന്തിന്റെ കുടുംബം പരാതിയിൽ പറയുന്നു.
റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് തന്നോടു പറഞ്ഞിരുന്നതായി സുശാന്തിന്റെ മുൻ കാമുകി കൂടിയായ അങ്കിത പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് റിയ ചക്രവർത്തിയെ മുംബെെയിലെ വീട്ടിൽ നിന്ന് കാണാതായെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
റിയയെ മുബൈ പോലീസ് സഹായിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. അതുകൊണ്ടുകൂടിയാണ് നടന്റെ പിതാവ് കെ.കെ സിംഗ് സുശാന്തിന്റെ കാമുകിയായിരുന്ന റിയക്കെതിരേ പാറ്റ്ന പോലീസിൽ പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് റിയയെ കാണാതായത്.
കെ.കെ സിംഗ് നൽകിയ പരാതിയിൽ റിയയ്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കെ.കെ സിംഗിനു വേണ്ടി കേസേറ്റെടുത്ത മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ വികാസ് സിംഗും റിയയ്ക്കെതിരേ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നു. മ ുംബൈ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാൽപതോളം പേരെ പോലീസ് ഇതുവരെ ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.