കോവിഡ് കാലമായതുകൊണ്ടു മാത്രം ബോളിവുഡിലെത്തി!
Thursday, April 29, 2021 3:06 PM IST
വളരെ ചുരുങ്ങിയ സമയംകൊണ്ട് തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരം ഇപ്പോള്‍ തമിഴിലും അരങ്ങേറ്റം കുറിച്ചു.

കാര്‍ത്തി നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെയാണ് രശ്മിക തമിഴിലേക്ക് ചുവടുവച്ചത്. ആഴ്ചകള്‍ക്ക് മുന്പു തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനു പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരസുന്ദരി.

ബോളിവുഡില്‍ ഒരേസമയം രണ്ടു ചിത്രത്തിലാണ് രശ്മിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിഷന്‍ മജ്നു, ഗുഡ്ബൈ എന്നീ ചിത്രങ്ങളാണ് രശ്മികയുടെ ആദ്യ ഹിന്ദി ചിത്രങ്ങള്‍. ഇപ്പോഴിതാ താന്‍ ബോളിവുഡിലേക്ക് കടന്നതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യം തുറന്നു പറഞ്ഞത്.

കോവിഡ് 19 കാലഘട്ടം ആയത് കൊണ്ടാണ് താന്‍ ഇപ്പോള്‍ ബോളിവുഡ് ചിത്രം ചെയ്തത് എന്ന് രശ്മിക പറയുന്നു. എനിക്ക് തോന്നുന്നു ഈ മഹാമാരിയുടെ സമയമായത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ബോളിവുഡ് സിനിമ ചെയ്തത് എന്ന്.

അല്ലായിരുന്നെങ്കില്‍ അടുത്തെങ്ങും ഒരു ബോളിവുഡ് സിനിമ ചെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ബോളിവുഡില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ടായിരുന്നെങ്കിലും ഒന്നിനും സമയം ഉണ്ടായിരുന്നില്ല. ഏറ്റെടുത്ത സൗത്ത് ഇന്ത്യന്‍ സിനിമകളുമായി തിരക്കിലായിരുന്നു. അതിനിടയില്‍ പെട്ടെന്ന് കൊവിഡ് 19 വ്യാപിച്ചതോടെ പല സിനിമകളും നിര്‍ത്തി വച്ചു. അപ്പോള്‍ എനിക്ക് തോന്നി ഇതാണ് ബോളിവുഡ് സിനിമ ചെയ്യാന്‍ പറ്റിയ സമയം എന്ന്.

അപ്പോള്‍ വന്ന സിനിമകളില്‍ മിഷന്‍ മജ്നു ആദ്യം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ ഗുഡ്ബൈ യും വന്നു- രശ്മിക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.