സിനിമയിൽ വന്ന സമയത്ത് താൻ അനുഭവിച്ച ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കങ്കണ റണൗത്ത്. സെൻസർ ബോർഡ് മുൻ ചെയർമാൻ പഹലജ് നിഹലാനിക്കെതിരെയാണ് ഗുരുതര ആരോപണവുമായി കങ്കണ രംഗത്തെത്തിയത്.
അടിവസ്ത്രം ധരിക്കാതെ സുതാര്യമായ വസ്ത്രം ധരിച്ച് സിനിമയുടെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാൻ പഹലജ് നിഹലാനി നിർബന്ധിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്. സിറ്റ് വിത്ത് ഹിറ്റ് ലിസ്റ്റ് എന്ന ചാറ്റ് ഷോയ്ക്കിടെയാണ് താരം തുറന്നു പറഞ്ഞത്.
പഹലജ് നിഹലാനി സംവിധാനം ചെയ്ത ഐ ലവ് യു ബോസ് എന്ന സിനിമയിൽ അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. ആ സമയം ധരിക്കാൻ അവർ നൽകിയത് വളരെ സുതാര്യമായ ഒരു വസ്ത്രമായിരുന്നു. എന്നാൽ അടിവസ്ത്രം പോലുമുണ്ടായിരുന്നില്ല. ഈ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടിൽ നിന്നും പുറത്തേക്കു വരികയാണ് ഞാൻ ചെയ്യേണ്ടത്.
മധ്യ വയസ്കനായ ഒരാളെ പ്രേമിക്കുന്ന യുവതിയുടെ കഥാപാത്രമായിരുന്നു എന്റേത്. തുടർന്ന് ഈ കഥാപാത്രത്തെ ചെയ്യാൻ സാധിക്കില്ലെന്ന് മനസിലായതോടെ ഫോട്ടോ ഷൂട്ടിനു ശേഷം താൻ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. മാത്രമല്ല താൻ മൊബൈൽ നമ്പർ വരെ മാറ്റിയെന്നും കങ്കണ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.