"ഇതിപ്പോള്‍ ആടിനെ പട്ടിയാക്കിയ പോലെ ആയല്ലൊ'; ഒരു ചൈനീസ് ചീറ്റിംഗ്...
Wednesday, October 16, 2024 3:00 PM IST
ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ചൈനയോളം ആരും വരില്ലല്ലൊ. ലോകത്ത് എന്ത് സംഗതി ഇറങ്ങിയാലും പിറ്റേന്നുതന്നെ അതിന്‍റെ അപരനെ അവര്‍ ഇറക്കും. അതിപ്പോള്‍ മൊബൈല്‍ ആയാലും മുട്ടസൂചിയായാലും.

എന്നാല്‍ അവര്‍ ഇക്കാര്യങ്ങളില്‍ മാത്രമല്ല ഇത്തരം ഡ്യൂപ്ലിക്കേറ്റ് ഒരുക്കുന്നത്. കടലിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിനുവരെ അവര്‍ ഡ്യൂപ്പിടും. ചൈനയിലെ ഷെന്‍ഷെനിലുള്ള അക്വേറിയമായ ഷിയോമീഷ സീ വേള്‍ഡിലാണ് സംഭവം. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ഭീമാകാരനായ ഒരു തിമിംഗല സ്രാവാണ്.

അഞ്ച് വര്‍ഷത്തെ പുനരുദ്ധാരണത്തിന് ശേഷം കഴിഞ്ഞയിടെ ഷിയോമീഷ സീ വേള്‍ഡ് തുറന്നിരുന്നു. തിമിംഗല സ്രാവിന്‍റെ പ്രകടനം കാണുന്നതിനായി ആളുകള്‍ ഇരച്ചെത്തി. 40 ഡോളറാണത്രെ ഇതിനായുള്ള ഫീസ്. ആളുകള്‍ അതിനെ കാണുവാനും ഫോട്ടോ എടുക്കുവാനും മത്സരിച്ചു.

എന്നാല്‍ ചില വിരുതന്‍മാര്‍ ഈ സംഗതി തട്ടിപ്പാണെന്ന് കണ്ടെത്തി. അതായത് സംഗതി മെക്കാനിക്കല്‍ സ്രാവായിരുന്നു. റോബോട്ടിക് പരിപാടിയിലൂടെ ഒരു സ്രാവിനെ ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പറ്റിക്കുകയായിരുന്നത്രെ. ഇതോടെ ആളുകള്‍ കലിപ്പിലായി. തങ്ങളുടെ പണം മടക്കി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.


എന്നാല്‍ മനഃപൂര്‍വമായ തട്ടിപ്പല്ലെന്നും വന്യജീവികളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ നിമിത്തമാണ് മള്‍ട്ടി മില്യണ്‍ യുവാന്‍ റോബോട്ടിക് സ്രാവിനെ സൃഷ്ടിച്ചതെന്നും അധികൃതര്‍ പറയുന്നു. എന്തായാലും ആളുകളുടെ പണം പോയാ ലക്ഷണമാണ്.

ഇതാദ്യമായല്ല ചൈനയില്‍ ആടിനെ പട്ടിയാക്കുന്നത്. കഴിഞ്ഞയിടെ ചില കുഞ്ഞു പാണ്ടകള്‍ കുരയ്ക്കുന്നത് ചീനാക്കാരെ ഞെട്ടിച്ചിരുന്നു. എന്നാലത് പാണ്ടകള്‍ അല്ലെന്നും മൃഗശാലക്കാര്‍ പെയിന്‍റടിച്ചുവിട്ട ചൗ ചൗ നായകളാണെന്നും പിന്നീട് തെളിഞ്ഞിരുന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.