Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളില്ല. ഗവണ്മെന്റ് ഓഫീസിൽ നല്ല വരുമാനമുള്ള ജോലിയാണു ഭർത്താവിന്റെത്. വരുമാനം ആവശ്യത്തിലേറെയുണ്ട്. എന്നാൽ, ഒരു ചില്ലിക്കാശുപോലും ചെലവാക്കാൻ ഭർത്താവിനു സ്വാതന്ത്ര്യമില്ല. ശന്പളം വീട്ടിലെത്തിച്ചാൽ അല്പം പോക്കറ്റ്മണി പോലും ഭാര്യ അയാൾക്കു കൊടുക്കില്ല.
"നീ കുറച്ചുകൂടി ഉദാരമായി പ്രവർത്തിക്കൂ.’ അയാൾ പറയും. "നമുക്കാണെങ്കിൽ മക്കൾക്കുപോലും കൊടുക്കേണ്ടതായിട്ടില്ലല്ലോ.’ അപ്പോൾ ഭാര്യ പറയും: "കുറച്ചുണ്ടായിരിക്കുന്നതിനേക്കാൾ കൂടുതലുണ്ടായിരിക്കുന്നതാണ് എപ്പോഴും നല്ലത്.’
സുന്ദരിയാണു ഭാര്യ. എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുണ്ട്. എന്നാൽ, കോപിക്കാൻ പ്രത്യേക കാരണമൊന്നും വേണ്ട. അതു ഭർത്താവിനറിയുകയും ചെയ്യാം. തന്മൂലം തന്റെ ആവശ്യങ്ങൾ നടന്നുകിട്ടാൻ അയാൾ വലിയ നിർബന്ധം പിടിക്കാറില്ല.
എന്നാൽ, ഒരിക്കൽ അയാൾക്കു നിർബന്ധം പിടിക്കേണ്ടിവന്നു. അതാകട്ടെ ഒരു കുടയുടെ കാര്യത്തിലും. രണ്ടു വർഷമായിട്ട് നിറംമങ്ങിയ ഒരു പഴയ കുടയാണ് അയാൾ ഓഫീസിൽ പോകുന്പോൾ കൊണ്ടുപോകുന്നത്. അതു കാണുന്പോൾ കൂടെയുള്ളവർ കളിയാക്കും. ഒരു ദിവസം കളിയാക്കൽ കേട്ടു മടുത്തിട്ട് വീട്ടിലെത്തിയപ്പോൾ ഭാര്യയോടു പറഞ്ഞു: "എനിക്കു നല്ല ഒരു കുട വാങ്ങിത്തരണം. അല്ലെങ്കിൽ ഇനി മുതൽ ഞാൻ ഓഫീസിൽ പോകില്ല.’
പണം ചെലവാക്കുന്ന കാര്യം കേട്ടപ്പോൾ ഭാര്യയ്ക്കു കലിയായി. എങ്കിലും ജോലി നിർത്തിയാൽ വരുമാനം നഷ്ടപ്പെടുമോ എന്നു കരുതി ഭാര്യ പോയി എട്ട് ഫ്രാങ്കിന്റെ ഒരു കുട വാങ്ങിക്കൊടുത്തു. മാർക്കറ്റിലെ ഏറ്റവും വിലകുറഞ്ഞ കുടയായിരുന്നു അത്. പുതിയ കുടയുമായി ഭർത്താവ് ഓഫീസിലെത്തിയപ്പോൾ സഹപ്രവർത്തകർ വീണ്ടും അയാളെ കളിയാക്കാൻ തുടങ്ങി.
അന്നു രാത്രി സകലശക്തിയും സംഭരിച്ച് അയാൾ ഭാര്യയ്ക്ക് അന്ത്യശാസനം നൽകി: "ഇരുപതു ഫ്രാങ്ക് വിലയുള്ള ഒരു സിൽക്കുകുട എനിക്കു വാങ്ങിത്തരണം. പോരാ, അതിന്റെ ബില്ലും എന്നെ കാണിക്കണം. അല്ലെങ്കിൽ....’ പിറ്റെദിവസം ഭാര്യ അയാൾക്കു പുതിയൊരു കുട വാങ്ങിക്കൊടുത്തു. സിൽക്കിന്റേതുതന്നെ. എന്നാൽ, പതിനെട്ടു ഫ്രാങ്കിൽ ഭാര്യ ആ കച്ചവടം ഒതുക്കി. "ഇത് അടുത്ത അഞ്ചു വർഷത്തേക്ക് ഉപയോഗിക്കണം.’ ഭാര്യ പറഞ്ഞു. പുതിയ കുട കിട്ടിയ സന്തോഷത്തോടെ അയാൾ ഓഫീസിൽ പോയി. പക്ഷേ, അന്ന് അയാൾ തിരിച്ചെത്തിയപ്പോൾ ഭാര്യ കുട വാങ്ങി പരിശോധിച്ചു.
"എന്താണിത്?’ ആരോ വലിച്ച ചുരുട്ടുകൊണ്ടു കുടയിലുണ്ടായ വലിയൊരു തുള കാണിച്ചുകൊടുത്തുകൊണ്ട് ഭാര്യ അലറി. എന്താണു കാര്യമെന്നറിയാതെ അയാൾ അങ്ങനെ പകച്ചുനിൽക്കുന്പോൾ ആ സ്ത്രീ പറഞ്ഞു: "നിങ്ങൾ ഈ കുട നശിപ്പിച്ചു.!’ ദേഷ്യം സഹിക്കവയ്യാതെ അവർ അതുമിതും വീണ്ടും പുലന്പിക്കൊണ്ടിരുന്നു.
ദേഷ്യം അല്പം തണുത്തപ്പോൾ അവർ പോയി പഴയ ഒരു കുടയിലെ തുണിയെടുത്തു സിൽക്കുകുട നന്നാക്കി. എന്നാൽ, ഭർത്താവ് പിറ്റേദിവസം ഓഫീസിൽ പോയി മടങ്ങിവന്നപ്പോൾ കുടയിൽ വീണ്ടും പുതിയ തുളകൾ. ഓഫീസിലെ ആരോ പറ്റിച്ച പണിയായിരുന്നു അത്. അന്നും ഭാര്യ ഭർത്താവിനെ ദീർഘനേരം ചീത്ത പറഞ്ഞു. ഇനി പുതിയൊരു കുട വാങ്ങുന്ന പ്രശ്നമില്ലെന്ന് അപ്പീലില്ലാത്ത വിധിയും പ്രസ്താവിച്ചു.
കാര്യങ്ങൾ ഇങ്ങനെ വഴിമുട്ടിനിന്നപ്പോഴാണ് ഒരു സുഹൃത്ത് അവരെ കാണാൻ ചെന്നത്. അപ്പോൾ ഭർത്താവ് വിഷയം അയാളുടെ മുന്പിൽ അവതരിപ്പിച്ചു. സുഹൃത്ത് ഉപദേശിച്ചിട്ടും പുതിയൊരു കുട വാങ്ങാൻ ഭാര്യ തയാറല്ലായിരുന്നു. പുതിയൊരു കുട വാങ്ങാൻ തയാറല്ലെങ്കിൽ ഇൻഷ്വറൻസ് കന്പനിയോടു നഷ്ടപരിഹാരം തേടാൻ സുഹൃത്ത് നിർദേശിച്ചു. ആ നിർദേശം സ്ത്രീക്ക് ഇഷ്ടപ്പെട്ടു.
എന്നാൽ, കുടയ്ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇൻഷ്വറൻസ് കന്പനിയിൽ അപേക്ഷ നൽകാൻ ഭർത്താവിനു സമ്മതമില്ലായിരുന്നു. ലജ്ജാകരമായ പ്രവൃത്തിയായി അയാൾ അതു കണ്ടു. എന്നാൽ, നാണംകെട്ടാണെങ്കിലും നഷ്ടപരിഹാരം നേടിയെടുക്കണമെന്ന് ഭാര്യ തീരുമാനിച്ചു.
പിറ്റേ ദിവസംതന്നെ ആ സ്ത്രീ കുടയെടുത്ത് അതിൽ കുറേക്കൂടി വലിയ തുളകളുണ്ടാക്കി ഇൻഷ്വറൻസ് കന്പനിയിലെത്തി. അവിശ്വസനീയമായ ഒരു നടപടിയായിട്ടാണ് ഇൻഷ്വറൻസ് കന്പനിയിലെ ഉദ്യോഗസ്ഥൻ അതു കണ്ടത്. ശല്യം ഒഴിവാക്കാൻ ആ കുട നന്നാക്കി അതിന്റെ ബില്ല് സമർപ്പിക്കാൻ അയാൾ നിർദേശിച്ചു.
ആ സ്ത്രീ വേഗം പോയി കുട നന്നാക്കുന്ന ആളിനെക്കണ്ടു പറഞ്ഞു: "ഏറ്റവും വിലയേറിയ സിൽക്കുകൊണ്ട് ഈ കുട പുതിയതാക്കിത്തരൂ. പണം എനിക്കൊരു പ്രശ്നമല്ല!’
പ്രസിദ്ധ ഫ്രഞ്ചുസാഹിത്യകാരനായ മോപ്പസാങ് (1850-1893) എഴുതിയ "ദി അംബ്രല്ല’ എന്ന ഈ ചെറുകഥ വായിക്കുന്പോൾ ഇതുപോലെയുള്ള മനുഷ്യർ ഈ ലോകത്തിലുണ്ടോ എന്നു നാം ചോദിച്ചുപോകും. തീർച്ചയായും മോപ്പസാങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഈ കഥയിലെ നായികയെപ്പോലുള്ളവർ ജീവിച്ചിരുന്നിട്ടുണ്ടാകണം. അല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു കഥ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലായിരുന്നു.
ഈ കഥയിലെ പിശുക്കത്തിയായ സ്ത്രീയെപ്പോലെയുള്ള സ്ത്രീപുരുഷന്മാർ ഇന്നും ജീവിച്ചിരിപ്പുണ്ടാകാനാണു സാധ്യത. ഈ സ്ത്രീക്കു പണത്തിന്റെ വില അറിയാമായിരുന്നു. എന്നാൽ, പണത്തിനു ജീവിതത്തിലുള്ള മൂല്യം എന്താണെന്നറിയില്ലായിരുന്നു. അവർ പണം സന്പാദിക്കാനും അതു കുന്നുകൂട്ടി വയ്ക്കാനും വേണ്ടി ജീവിച്ചു. എന്നാൽ, അതു ശരിയായ രീതിയിൽ ഉപയോഗിക്കാൻ അവർ മറന്നുപോയി.
ഇതുപോലെയുള്ള ആൾക്കാരെ ചിലപ്പോഴെങ്കിലും നമ്മുടെയിടയിൽ നാം കാണാറുണ്ടല്ലോ. പണം സന്പാദിക്കുന്നതിനുവേണ്ടി മാത്രം ജീവിക്കുന്നവർ. അവരുടെ പണംകൊണ്ട് അവർക്കോ മറ്റാർക്കെങ്കിലുമോ ഒരു ഉപകാരവും ഉണ്ടാകുന്നില്ല. നേരേ മറിച്ച്, അവർക്കുണ്ടാകുന്നതു നഷ്ടം മാത്രം! എത്ര സന്തോഷമായി കൊണ്ടുപോകാവുന്ന കുടുംബജീവിതമായിരുന്നു പണത്തിനോടുള്ള ആർത്തികൊണ്ട് ആ സ്ത്രീ തകർത്തത്!
പിശുക്കത്തിയായിരുന്നെങ്കിലും പണം ചെലവാക്കാൻ അവർ വിസമ്മതിച്ചതു സ്വന്തം പണത്തിന്റെ കാര്യത്തിലായിരുന്നു. ഇൻഷ്വറൻസ് കന്പനിയുടെ പണം ചെലവാക്കുന്ന കാര്യം വന്നപ്പോൾ എത്രമാത്രം ചെലവാക്കാമോ അത്രമാത്രം ചെലവാക്കാനാണ് കുട നന്നാക്കുകാരനോട് അവർ ആവശ്യപ്പെട്ടത്! ഇവിടെയും നാം കാണുന്നതു ജീവിതത്തിൽ ശരിയായ മൂല്യങ്ങൾ ഇല്ലാത്തതിന്റെ ന്യൂനതയാണ്.
എല്ലാത്തിന്റെയും വില അറിയാമായിരുന്നു സ്ത്രീയാണു മോപ്പസാങ് അവതരിപ്പിച്ചിരിക്കുന്ന നായിക. എന്നാൽ, അവർക്ക് ഒന്നിന്റെയും ശരിയായ മൂല്യം അറിയില്ലായിരുന്നുതാനും. നമ്മുടെ സ്ഥിതി ഇതുപോലെ ആകാതിരിക്കട്ടെ. നേരേ മറിച്ച് എല്ലാത്തിന്റെയും മൂല്യങ്ങൾ കാണുന്നവരും അതു വിലമതിക്കുന്നവരുമാകട്ടെ നമ്മൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള് ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള് ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top