എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവായിരുന്നു വാഷിംഗ്‌ടൺ ഗ്ലാഡൻ (1836-1918). അമേരിക്കയിലെ സോഷ്യൽ ഗോസ്പൽ പ്രസ്ഥാനത്തിന്‍റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം പത്രപ്രവർത്തനത്തിലൂടെയാണ് പൊതുജനസേവന രംഗത്തേക്കു കടന്നത്.

വിവിധ പത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള ഗ്ലാഡൻ നിരവധി പുസ്തകങ്ങളുടെയും എഡിറ്റോറിയലുകളുടെയും മറ്റു ലേഖനങ്ങളുടെയും ധാരാളം ഭക്തിഗാനങ്ങളുടെയും കർത്താവാണ്. പത്രപ്രവർത്തനരംഗത്തു പ്രവർത്തിച്ചതിനൊപ്പം കോൺഗ്രിഗേഷണൽ സഭാവിഭാഗത്തിന്‍റെ പാസ്റ്ററായും അദ്ദേഹം സേവനം ചെയ്തിരുന്നു. ഈ രണ്ട് പശ്ചാത്തലങ്ങളിൽനിന്നുകൊണ്ടാണ് തൊഴിലാളികൾക്കു നീതി ഉറപ്പാക്കാൻ അദ്ദേഹം ഭഗീരഥപ്രയത്നം ചെയ്തത്.

യൂണിയൻ സംഘടിപ്പിക്കാനുള്ള തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്താനും വേതനവ്യവസ്ഥകളിൽ വിലപേശാനും തൊഴിലാളികളെ പ്രാപ്തരാക്കാൻ ഗ്ലാഡൻ‌ ഏറെ അധ്വാനിച്ചു. ഫാക്‌ടറികളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സംവിധാനം സൃഷ്ടിക്കുന്നതിനും അദ്ദേഹത്തിന്‍റെ പരിശ്രമം മൂലം സാധിച്ചു. തൊഴിലാളികൾക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ കറുത്ത വർഗക്കാർക്കു നീതി ഉറപ്പാക്കുന്ന കാര്യത്തിലും അദ്ദേഹം തന്‍റെ പരിശ്രമം തുടർന്നു.

സാമൂഹിക പരിവർത്തന രംഗത്തു ഗ്ലാഡൻ ചെയ്ത സംഭാവനകളെ മാനിച്ച് അദ്ദേഹത്തിനു നിരവധി ബഹുമതികൾ ലഭിച്ചു. അവയിൽ മുപ്പത്തഞ്ച് ഓണററി ഡോക്‌ടറൽ ബിരുദങ്ങളും ഉൾപ്പെടുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഗ്ലാഡൻ, തൊഴിലാളികൾ തങ്ങളുടെ ജോലിയിൽ നൂറു ശതമാനവും വിശ്വസ്തത പുലർത്തണമെന്നും നിർബന്ധംപിടിച്ചിരുന്നു. തന്മൂലമാണ് തൊഴിലാളികളുടെ പ്രതിജ്ഞ എഴുതിയുണ്ടാക്കി അതനുസരിച്ച് തൊഴിലാളികൾ ജോലിചെയ്യണമെന്ന് അദ്ദേഹം നിർബന്ധിച്ചത്.

ആ പ്രതിജ്ഞയുടെ പൂർണരൂപം ഇപ്രകാരമാണ്, ""ഞാൻ ഒരു ഇത്തിൾക്കണ്ണിയോ പരാന്നഭോജിയോ ആകില്ല. എനിക്കു കിട്ടുന്ന പ്രതിഫലത്തിന് ഏറ്റവും തുല്യമായ സേവനം ഞാൻ നൽകും. ഞാൻ ശരിയായ ജോലി ചെയ്യാതെ എനിക്കു മറ്റാരുടെയും പണവും ആനുകൂല്യങ്ങളും വേണ്ട. ഞാൻ വിയർപ്പു ചിന്താത്ത ഒരു അധ്വാനത്തിനും എനിക്കു കൂലിവേണ്ട.

ഞാൻ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വേണ്ടി ജോലി ചെയ്യുകയാണെങ്കിൽ, ഏറ്റവും വിശ്വസ്തതാപൂർവം പൂർണവും ഉദാരവുമായ സേവനം ഞാൻ നൽകും. ഞാൻ എന്‍റെ പട്ടണത്തിനു വേണ്ടിയോ സംസ്ഥാനത്തിനു വേണ്ടിയോ രാജ്യത്തിനു വേണ്ടിയോ ജോലി ചെയ്യുകയാണെങ്കിൽ എന്‍റെ ബുദ്ധിശക്തിയും എല്ലാ കഴിവുകളും ആ ജോലിയുടെ പൂർണ വിജയത്തിനുവേണ്ടി ഞാൻ വിനിയോഗിക്കും.

അല്പം കൂടുതൽ

എനിക്കു ലഭിക്കുന്നതിലും അല്പമെങ്കിലും കൂടുതലായി കൊടുക്കാൻ എനിക്കു സാധിക്കുകയാണെങ്കിൽ അതിലായിരിക്കും എന്‍റെ സന്തോഷം. മഹത്തായ മാനവകുടുംബത്തിനു ഞാൻ വഴിയായി ഒരു നഷ്‌ടവും സംഭവിക്കാൻ പാടില്ല.''

നമ്മുടെ കുടുംബവും സമൂഹവും രാജ്യവും ലോകവുമൊക്കെ എപ്പോഴാണു വിജയിക്കുക? ഗ്ലാഡൻ തയാറാക്കിയ പ്രതിജ്ഞ സൂചിപ്പിക്കുന്നതുപോലെ, നമുക്കു ലഭിക്കുന്നതിലും അല്പമെങ്കിലും കൂടുതലായി കൊടുക്കാൻ നമുക്കു സാധിക്കണം. ജോലിയുടെ കാര്യത്തിലെന്നപോലെ എല്ലാ നല്ല കാര്യങ്ങൾക്കും ഇതു ബാധകമാണ്.

നാം ചെയ്യുന്ന ജോലി നമുക്കു ലഭിക്കുന്ന പ്രതിഫലത്തേക്കാൾ മെച്ചമായിരിക്കണം. നാം നൽകുന്ന സ്നേഹവും സേവനവും കരുണയുമൊക്കെ നമുക്കു ലഭിക്കുന്നതിലും ഏറെ വിശിഷ്‌ടമാകണം. നമ്മുടെ തെറ്റുകൾ മറ്റുള്ളവർ നമ്മോടു ക്ഷമിക്കുന്നതിലും വിശാല മനഃസ്ഥിതിയോടെ വേണം മറ്റുള്ളവരുടെ തെറ്റുകൾ നാം ക്ഷമിക്കാൻ. അപ്പോൾ സംഭവിക്കുന്നതെന്താണെന്നോ? നാം വഴിയായി നമ്മുടെ കുടുംബമോ സമൂഹമോ രാജ്യമോ ലോകംതന്നെയോ തകരില്ല. എന്നു മാത്രമല്ല, നമ്മൾ വഴിയായി എല്ലാ മേഖലയിലും ഏറെ മെച്ചമുണ്ടാകും.

നമ്മുടെ കടമകൾ

ഇതാണ് വാസ്തവമെങ്കിലും ഈ മനോഭാവത്തോടെ നമ്മുടെ ജോലികളും മറ്റു കടമകളും നിർവഹിക്കാൻ നമ്മിലെത്ര പേർ തയാറാകുന്നുണ്ട്? നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന പ്രശ്നമെന്താണെന്നു നമുക്കറിയാം. അതു നാം ഇത്തിൾക്കണ്ണികൾപോലെ ആയിത്തീരുന്നു എന്നതാണ്.

മറ്റുള്ളവരുടെ അധ്വാനഫലം ആസ്വദിക്കുന്നതിലാണ് പലപ്പോഴും നമുക്കു താത്പര്യം. എന്നാൽ, നമ്മളും വിശ്വസ്തതയോടെ അധ്വാനിച്ചിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു. അതിന്‍റെ ഫലം മറ്റുള്ള എത്രയോ പേരുടെ ജീവിതത്തെ ധന്യമാക്കുമായിരുന്നു.

നാം ചെയ്യുന്ന ജോലിയും സേവനവുമൊക്കെ ഏതു രംഗത്തായാലും അതു നൂറു ശതമാനവും വിശ്വസ്തതയോടെ ചെയ്യുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്താം. അതിനു ശേഷമാകട്ടെ നമ്മുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനും പോരാടാനും നാം ഇറങ്ങിത്തിരിക്കുന്നത്.

നമുക്കു ലഭിക്കുന്നതിലും അധികമായി കൊടുക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ആ സന്തോഷം അനുഭവിക്കാനുള്ള ഭാഗ്യം നമുക്ക് ഉറപ്പുവരുത്താം. ഇതായിരിക്കണം പുതുവർഷത്തിലെ നമ്മുടെ പ്രതിജ്ഞ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ