ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ നിര്‍ണായക ഘട്ടത്തിൽ. ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ടയറുകളും ആക്സിലും കണ്ടെത്തി.

എന്നാൽ ഇത് അർജുന്‍റെ ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അർജുന്‍റെ ലോറിയുടെ താഴെ ഭാഗത്ത് നിറം കറുപ്പാണ്. ഇത് ഓറഞ്ച് നിറം ആണെന്നും അർജുന്‍റെ ലോറി അല്ലെന്നും മനാഫ് വ്യക്തമാക്കി.

പുറത്തെത്തിച്ച ഭാഗം ടാങ്കറിന്‍റേതാണ്. അപകട സമയത്ത് ഇവിടെ നിന്നും ഒരു ടാങ്കർ ലോറിയും കാണാതായിരുന്നു. അതേസമയം ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ ഉയർത്താനുള്ള ശ്രമം പുരോഗമിക്കകയാണ്.

തലകീഴായി മറിഞ്ഞ് പുഴയുടെ ഉപരിതലത്തിൽ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്. ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍ തടിക്കഷ്ണം കണ്ടെത്തിയിരുന്നു.