തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടൻ സിദ്ദിഖിനെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിനെതിരേ മ്യൂസിയം പോലീസ് ബലാത്സംഗക്കുറ്റം ചുമത്തിയതിനു പിന്നാലെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

എട്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് മ്യൂസിയം പോലീസ് സിദ്ദിഖിനെതിരേ ചുമത്തിയത്. സിദ്ദിഖ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്നാണു വിവരം.

അതേസമയം പീഡനം നടന്നെന്ന് ആരോപിക്കുന്ന മസ്‌കറ്റ് ഹോട്ടലിലെ രേഖകള്‍ അന്വേഷ സംഘത്തിനു മുന്നില്‍ ഹാജരാക്കും. 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണു പരിശോധിക്കുക.

അതേസമയം യുവനടിക്കെതിരേ സിദ്ദിഖ് ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ആരോപണത്തിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഈ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.