തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ആരോപണമുന്നയിച്ച യുവ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് നേരത്തെ ബലാത്സംഗത്തിന് കേസെടുത്തിരുന്നു. 2016 ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് നടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്.

ഡിജിപിക്ക് കൈമാറിയ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി പോലീസിന് കൈമാറിയത്. ഇന്ന് രാവിലെ കേസെടുത്ത ശേഷമാണ് മ്യൂസിയം എസ്ഐ ആശ ചന്ദ്രൻ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തിയ പ്രത്യേക സംഘം കോടതി വഴി രഹസ്യമൊഴിയുമെടുക്കും.

സനിമയുടെ ചർച്ചകൾക്കായി വിളിച്ചുവരുത്തിയ ശേഷം ബലാത്സംഗംചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ചെറിയ പ്രായത്തിലാണ് തനിക്ക് ഈ ദുരനുഭവമുണ്ടായതെന്നും അവർ വ്യക്തമാക്കി.

പരാതിക്കാരിയായ യുവനടിയെ തിരുവനന്തപുരത്തു വച്ച് കണ്ടിരുന്നതായി സിദ്ദിഖും സമ്മതിച്ചിരുന്നു. എന്നാൽ പരാതിയിൽ ഗൂഡാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം.