കണ്ണൂർ: വാഹന ഷോറൂമിലെ സെയിൽസ്മാൻ ഉപഭോക്താവ് വാങ്ങിയ സ്കൂട്ടറിന്‍റെ പേരിൽ വ്യാജ ഒപ്പിട്ട് ലോൺ എടുത്തതായി പരാതി. കണ്ണൂർ പൊടിക്കുണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ അഖിലിനെതിരേയാണ് ആരോപണം ഉ‍യർന്നിരിക്കുന്നത്. മൂന്നുനിരത്ത് സ്വദേശി പി.വി. മിഥുൻ കണ്ണൂർ ടൗൺ സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

2022 മേയ് 31-നാണ് മിഥുൻ സ്ഥാപനത്തിൽ നിന്നും മിഥുൻ സ്കൂട്ടർ വാങ്ങിയത്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ലോൺ ആപ്ലിക്കേഷനിലും സെയിൽ സർട്ടിഫിക്കറ്റിലും വ്യാജ ഒപ്പിട്ട് 88,000 രൂപ സ്വകാര്യ ബാങ്കിൽ നിന്നും ലോൺ എടുത്തെന്നാണ് പരാതിയിൽ പറയുന്നത്.

വാഹനത്തിന് കൃത്യമായി സർവീസ് നൽകിയില്ലെന്നും പരാതിയുണ്ട്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.