ഇംഫാൽ: സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സമാധാനശ്രമങ്ങൾക്ക് മുൻകൈ എടുക്കാനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയിൽ നിന്ന് പിന്മാറുന്നതായി കുക്കി പ്രതിനിധികൾ അറിയിച്ചു.

തങ്ങളെ വിദേശികളെന്ന് വിളിക്കുകയും മെയ്തെയ് വിഭാഗത്തിന്‍റെ ഒപ്പം പരസ്യമായി നിൽക്കുകയും ചെയ്ത മുഖ്യമന്ത്രി ബിരേൻ സിംഗിനെ സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്ന് കുക്കി നേതാക്കൾ അറിയിച്ചു.

അനുവാദം ചോദിക്കാതെയാണ് സമിതിയിൽ തങ്ങളുടെ പേരുൾപ്പെടുത്തിയതെന്നും പല കുക്കി പ്രതിനിധികളും പ്രതികരിച്ചു.

സമാധാനശ്രമങ്ങൾക്ക് താൽപര്യമുണ്ടെങ്കിലും കുക്കി വിഭാഗത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച കോഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്‍റഗ്രിറ്റിയെ(കോകോമി) അടക്കം സമിതി‌യിൽ ഉൾപ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ശനിയാഴ്ചയാണ് ഗവർണർ അനസൂയ യുയ്കെയ് നേതൃത്വം നൽകുന്ന സമിതി സർക്കാർ രൂപീകരിച്ചത്. കുക്കി, മെയ്തെയ് വിഭാഗങ്ങളുടെ പ്രതിനിധികളെയും വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും സാഹിത്യകാരന്മാരെയും സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി.