ലീഡ്‌സ്: ഇംഗ്ലണ്ടിന് എതിരായ ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് സ്വപ്‌നങ്ങള്‍ക്കു തിരിച്ചടിയായത് ഫീല്‍ഡിംഗിലെ പിഴവുകള്‍. നിസാര ക്യാച്ചുകള്‍പോലും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടപ്പോള്‍ ഇംഗ്ലണ്ടിന് അതു ഗുണം ചെയ്തു. ഇന്ത്യക്കു നേടാനായത് വെറും ആറ് റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രം.

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ രണ്ടാംദിനം ക്യാച്ച് നഷ്ടപ്പെടുത്തിയ യശസ്വി ജയ്‌സ്വാള്‍ മൂന്നാംദിനമായ ഇന്നലെയും അതാവര്‍ത്തിച്ചു. അതും സ്ലിപ്പില്‍. രണ്ടു പ്രാവശ്യവും പന്ത് എറിഞ്ഞത് ജസ്പ്രീത് ബുംറയും. ഇന്നലെ ഹാരി ബ്രൂക്കിനെയാണ് ബുംറയുടെ പന്തില്‍ ജയ്‌സ്വാള്‍ സ്ലിപ്പില്‍ വിട്ടുകളഞ്ഞത്. ജയ്‌സ്വാള്‍ ക്യാച്ച് കളഞ്ഞതില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ സര്‍വനിയന്ത്രണവും നഷ്ടപ്പെട്ടതും ലീഡ്‌സിലെ കാഴ്ചയായി. ചുരുങ്ങിയത് ഏഴ് വിക്കറ്റ് നേടാനുള്ള അവസരമാണ് ഫീല്‍ഡര്‍മാരുടെ പിഴവിലൂടെ ബുംറയ്ക്കു നഷ്ടപ്പെട്ടതെന്നതും ശ്രദ്ധേയം.


ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് തുടങ്ങിയ, രണ്ടാംദിനം ജയ്‌സ്വാള്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു ക്യാച്ചും നിലത്തിട്ടു. ഇന്നലെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, സായ് സുദര്‍ശന്‍, ജയ്‌സ്വാള്‍ എന്നിവര്‍ക്കും കൈചോര്‍ന്നു. ഒരു ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത് ആറ് ക്യാച്ച്..! 150 റണ്‍സ് എങ്കിലും ലീഡ് നേടാനുള്ള അവസരമാണ് ഇന്ത്യക്ക് ഇതോടെ നഷ്ടപ്പെട്ടത്.