വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ

വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഈമാസം 18നു നടക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ അന്നേദിവസം പ്രാദേശികസമയം രാവിലെ പത്തിനായിരിക്കും ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ വിശുദ്ധ കുർബാന നടക്കുക. ചടങ്ങിലേക്ക് വിദേശരാജ്യ തലവന്മാരെ ക്ഷണിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

വിശുദ്ധ പത്രോസിന്‍റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലെയോ പതിനാലാമൻ പാപ്പാ ഇന്നലെ സിസ്റ്റൈൻ ചാപ്പലിൽ ആദ്യത്തെ പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു. കർദിനാൾമാർ സഹകാർമികരായിരുന്നു.


ഇതിനിടെ, മാർപാപ്പയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികളുടെ ഷെഡ്യൂൾ വത്തിക്കാൻ പുറത്തുവിട്ടു. ഇതുപ്രകാരം മാർപാപ്പ ഇന്ന് കർദിനാൾമാരുമായി കൂടിക്കാഴ്ച നടത്തും.

നാളെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ചത്വരത്തിലെ വിശ്വാസികളോടൊപ്പം 12 മണിക്ക് ത്രികാലജപം ചൊല്ലും. തിങ്കളാഴ്ച വത്തിക്കാനിലുള്ള ലോകമെങ്ങുംനിന്നുള്ള മാധ്യമപ്രവർത്തകരുമായും 16ന് വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.

ഈമാസം 21 നായിരിക്കും പോൾ ആറാമൻ ഹാളിൽ നടന്നുവരാറുള്ള ആദ്യത്തെ പ്രതിവാര പൊതുജന സന്പർക്ക പരിപാടി. 24ന് റോമൻ കൂരിയയുമായും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും.