കെട്ടിയവനാകണം, കെട്ടവനാകരുത്
Friday, May 17, 2024 9:42 PM IST
“ഹേ മണവാട്ടി! നിങ്ങളുടെ അമ്മായിയപ്പൻ നിങ്ങളെ ഒരു രാജ്ഞിയായി പരിഗണിക്കട്ടെ. നിങ്ങളുടെ അമ്മായിയമ്മ നിങ്ങളെ ഒരു സമ്രാജ്ഞിയായി (ചക്രവർത്തിനി) പരിഗണിക്കട്ടെ. നിങ്ങളുടെ ഭർത്താവിന്‍റെ സഹോദരിമാരും സഹോദരന്മാരും നിങ്ങളെ ഒരു രാജ്ഞിയായി പരിഗണിക്കട്ടെ.” - ഋഗ്വേദത്തിൽനിന്നുള്ള ഉദ്ധരണിയാണിത്. ഒരു വീട്ടിലേക്കു വിവാഹം ചെയ്ത് അയയ്ക്കപ്പെടുന്ന ഒരു പെൺകുട്ടി എങ്ങനെയാണ് അവിടെ സ്വീകരിക്കപ്പെടേണ്ടതെന്ന കാര്യത്തിൽ നൂറ്റാണ്ടുകൾക്കു മുന്പുതന്നെ നമ്മുടെ പൂർവികർക്കു വ്യക്തമായ കാഴ്ചപ്പാടും നിഷ്ഠകളുമുണ്ടായിരുന്നു.

എന്നാൽ, ഭർതൃഗൃഹങ്ങളിൽനിന്ന് ഉയരുന്ന പെൺകുട്ടികളുടെ ദയനീയമായ നിലവിളികൾ മലയാളികളുടെ ഉറക്കം കെടുത്തുന്നു. നവോത്ഥാന കേരളമെന്നും സാക്ഷര കേരളമെന്നും പ്രബുദ്ധ കേരളമെന്നുമൊക്കെ പലപ്പോഴും നമ്മൾ വീന്പിളക്കുന്ന ഈ നാട്ടിൽത്തന്നെ ഇത്തരം നിലവിളികളുടെ ഇടവേള കുറഞ്ഞുവരുന്നുവെന്നതു ലജ്ജാകരവും ആശങ്കാജനകവുമാണ്.

ദിവസങ്ങൾക്കു മുന്പ് പന്തീരാങ്കാവിലെ ഭർതൃഗൃഹത്തിൽ ഒരു പെൺകുട്ടിക്കു നേരിടേണ്ടിവന്ന അനുഭവങ്ങളാണ് ഈ പരന്പരയിൽ ഒടുവിലത്തേത്. നിറസ്വപ്നങ്ങളുമായി ഭർതൃഗൃഹത്തിന്‍റെ പടി ചവിട്ടിയ പെൺകുട്ടിയെ കെട്ടിയവനെന്ന മേൽവിലാസം കിട്ടിയ കെട്ടവൻ ചവിട്ടിക്കൂട്ടിയതിന്‍റെ വിവരണം മനഃസാക്ഷിയുള്ള ഒരാൾക്കും കേട്ടിരിക്കാനാവില്ല.

താലി കെട്ടി ഒരാഴ്ച തികയുന്നതിനു മുന്പാണ് നിസഹായയായ ഒരു പെൺകുട്ടിയെ തല്ലിച്ചതച്ച് നവവരൻ ‘ആണത്തം’ പ്രകടിപ്പിച്ചത്. എതിർക്കാനും പ്രതിരോധിക്കാനും കെല്പില്ലാത്ത ഇത്തരം സാഹചര്യങ്ങളിൽ അകപ്പെട്ടു പോകുന്ന നിസഹായരെ നിഷ്ഠുരമായി തല്ലിച്ചതയ്ക്കുന്ന മനോനിലയുള്ളവരെ നവവരൻ എന്നല്ല നവവാനരൻ എന്നാണ് വിളിക്കേണ്ടത്. എന്നാൽ, വാനരന്മാർക്ക് അതൊരു അപമാനമായി പരിണമിക്കുമെന്നതിനാൽ അതിനു മുതിരുന്നില്ല.

ഭാര്യമാരുടെ കോൺസൺട്രേഷൻ ക്യാന്പുകളല്ല ഭർതൃഗൃഹങ്ങൾ. അവിടത്തെ അഭിനവ ഹിറ്റ്‌ലർമാരായി വാഴാമെന്ന് ഏതെങ്കിലും ഭർത്താക്കന്മാർ മോഹിക്കുന്നുണ്ടെങ്കിൽ കാലത്തിന്‍റെ ചവറ്റുകുട്ടയിലായിരിക്കും അവരുടെ ഇടമെന്നു ബോധ്യപ്പെടുത്താൻ സമൂഹത്തിനു കഴിയണം. സ്ത്രീധനമെന്ന തീരാവ്യാധിയാണ് കേരളത്തിലെ പല കുടുംബങ്ങളിലും പെൺകുട്ടികളുടെ കുരുതിക്കളം തീർക്കുന്നതെന്നത് ഒരു പരിഷ്കൃത സമൂഹത്തിന് എത്രയോ അപമാനകരമാണ്. അന്യന്‍റെ മുതലിനോടുള്ള അടങ്ങാത്ത ആർത്തിയുടെ ഉപോത്പന്നമാണ് സ്ത്രീധനത്തിന്‍റെ കനം പോരെന്ന കലഹം. അധ്വാനിക്കാതെ, വിയർപ്പൊഴുക്കാതെ മറ്റൊരു കുടുംബത്തിന്‍റെ കൈവശമിരിക്കുന്ന സ്വത്ത് പരമാവധി കൈക്കലാക്കുകയെന്ന ദുഷ്ടലാക്കാണ് സ്ത്രീധനമെന്ന നിർബന്ധബുദ്ധിക്കു പിന്നിലെ ഇന്ധനം.

സ്ത്രീധനത്തിന്‍റെ പേരിലുള്ള കൊലവിളികൾ ഉറക്കം കെടുത്തിയപ്പോഴാണ് നിയമം മൂലം സ്ത്രീധനം എന്ന ദുരാചാരത്തിനു വിലങ്ങിടാൻ ഭരണകൂടങ്ങൾ തയാറായത്. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഇന്നും അതു സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നതു നിഷേധിക്കാനാവില്ല. ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടില്ലെങ്കിൽ പോലും തങ്ങളാൽ കഴിയുന്ന രീതിയിലുള്ള സമ്മാനവും നൽകിയാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും പെൺകുട്ടികളെ കല്യാണം കഴിച്ച് അയയ്ക്കാറുള്ളത്. എന്നാൽ, ഇതിൽ തൃപ്തി വരാത്തവരാണ് പെൺകുട്ടികളെ വച്ചു വിലപേശുന്നത്. സമീപകാലത്ത് സ്ത്രീധനത്തിന്‍റെ പേരിൽ കൊടുംപീഡനം നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ വെറുംകൈയോടെയല്ല ഈ പെൺകുട്ടികൾ ഭർതൃഗൃഹങ്ങളിൽ വന്നതെന്നു കാണാം.

നിയമത്തിന്‍റെയും ചട്ടത്തിന്‍റെയുമൊക്കെ ബലത്തിൽ ഇങ്ങനെയുള്ള ദുരാചാരങ്ങളെ ഒരു പരിധിവരെ തടയാമെങ്കിലും കുടുംബങ്ങൾക്കുള്ളിൽ നടക്കുന്ന വിഷയങ്ങൾ എന്ന നിലയിൽ ചില സാഹചര്യങ്ങളിൽ നിയമത്തിനുപോലും പരിമിതികളും കാലതാമസവുമൊക്കെ നേരിടേണ്ടിവരുന്നുണ്ട്. പ്രശ്നം വഷളായി അതിക്രമത്തിലും മർദനത്തിലുമൊക്കെ എത്തിക്കഴിയുന്പോഴാണ് പുറത്തറിയുന്നത്. പോലീസും അധികാരികളുമൊക്കെ പലപ്പോഴും ഇത്തരം സംഭവങ്ങളോടു സാധാരണ കുടുംബപ്രശ്നമെന്ന മട്ടിൽ ലാഘവത്തോടെ ഇടപെടുന്പോഴാണ് പലരുടെയും ജീവൻതന്നെ നഷ്ടമാകുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ വഷളാകുന്നതെന്നതും മറന്നുപോകരുത്.

സമൂഹത്തിന്‍റെ, പ്രത്യേകിച്ച് യുവാക്കളുടെ മനോഭാവത്തിൽ മാറ്റമുണ്ടാവുക എന്നതാണ് പ്രധാനം. സ്ത്രീയെ ധനമായി കരുതുന്ന ഒരു സംസ്കാരം രൂപപ്പെടുത്തിയെടുക്കാൻ കഴിയുന്പോൾ മാത്രമേ ഇത്തരം സംഭവങ്ങൾക്കു പൂർണമായും അറുതിവരുത്താൻ കഴിയൂ. സ്ത്രീധനപീഡനത്തിൽ പലപ്പോഴും പുരുഷനാണ് പ്രതിസ്ഥാനത്തു വരുന്നതെങ്കിലും സ്ത്രീകളും ഇക്കാര്യത്തിൽ തുല്യപങ്കാളികളാണെന്നതാണ് യാഥാർഥ്യം. പല സംഭവങ്ങളിലും സ്ത്രീധനപീഡനമെന്ന എരിതീയിൽ എണ്ണയൊഴിച്ചുകൊടുക്കുന്നത് അമ്മായിയമ്മയും നാത്തൂൻമാരുമൊക്കെയാണ്.

കെട്ടിയവൻമാർ മാത്രം നന്നായതുകൊണ്ടു സ്ത്രീകൾ ഭർതൃഗൃഹങ്ങളിൽ സുരക്ഷിതരായിരിക്കണമെന്നു നിർബന്ധമില്ലെന്നു ചുരുക്കം. ഞാനും ഒരു ഭാര്യയായിരുന്നുവെന്നതും അല്ലെങ്കിൽ എന്‍റെ മകളും ഏതെങ്കിലും വീടുകളിൽ ഭാര്യയായി എത്തേണ്ടവളാണെന്നുമുള്ള ബോധ്യമാണ് ഇങ്ങനെയുള്ളവർക്ക് ഉണ്ടാകേണ്ടത്. വിശുദ്ധ ബൈബിളിൽ എഫേസോസുകാർക്കുള്ള ലേഖനത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹ ഭാര്യാ-ഭർത്താക്കന്മാർക്കായി നൽകുന്ന ഉപദേശം ഏതൊരു ദന്പത്യത്തെയും അതിസുന്ദരമാക്കി മാറ്റും. അതിന്‍റെ ചുരുക്കം ഇങ്ങനെയാണ്, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്നേഹിക്കണം. ഭാര്യയാകട്ടെ ഭർത്താവിനെ ബഹുമാനിക്കുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.