ബംഗളൂരു: ബാങ്ക് ജീവനക്കാരെ കെട്ടിയിട്ട് എട്ടു കോടി രൂപയും 50 പവൻ സ്വർണവും കവർന്നു. കർണാടകയിലെ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ നടന്ന കവർച്ചയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പോലീസിൽ മൊഴി നൽകി. സംഘം രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കുറച്ച് സ്വർണവും പോലീസ് കണ്ടെത്തി.
സോലാപൂരിൽവച്ച് ഇവർ സഞ്ചരിച്ച കാർ ആടുകളെ ഇടിച്ചിരുന്നു. തുടർന്ന് സംഘം കുറച്ച് സ്വർണവും കാറും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.