തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് സിപിഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തിലുള്ള ആളോട് പോലും നീതി കാണിക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശൻ വിമർശിച്ചു.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് കഥയുണ്ടാക്കിയത് സിപിഎമ്മാണ്. എഡിഎമ്മിനെ അധിക്ഷേപിക്കാനായിരുന്നു ശ്രമം.
എഡിഎമ്മിന്റെ മരണത്തിൽ ജില്ലാ കളക്ടർക്കും പങ്കാളിത്തമുണ്ടെന്നും സതീശൻ ആരോപിച്ചു. പി.പി.ദിവ്യ ക്ഷണിക്കാത്ത ചടങ്ങിനെത്തിയപ്പോഴും എഡിഎമ്മിനെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴും കളക്ടര്‍ ഇടപെട്ടില്ല.
രാവിലെ നിശ്ചയിച്ചിരുന്ന യോഗം കളക്ടര്‍ വൈകുന്നേരത്തേക്ക് മാറ്റിയത് ആര്‍ക്കുവേണ്ടിയാണ്. സംഭവത്തിൽ കളക്ടര്‍ക്ക് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.