കുങ്കികളെ കാണുമ്പോള്‍ ആന സ്ഥലം മാറുന്നു; മിഷന്‍ ബേലൂര്‍ മഖ്ന മൂന്നാം ദിവസവും പരാജയം
Monday, February 12, 2024 6:50 PM IST
വയനാട്: ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടുന്നതിനുള്ള ശ്രമം മൂന്നാം ദിനവും വിജയം കണ്ടില്ല. രാവിലെ മുതൽ ആനയെ പിടിക്കാൻ ഊർജിതശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ദൗത്യം രാത്രിയിലും തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

മണ്ണുണ്ടി വനമേഖലയില്‍ വച്ച് മയക്കുവെടിവയ്ക്കാൻ കഴിയില്ലെന്നും ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുകയാണെന്നും ദൗത്യസംഘം അറിയിച്ചു. 200 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൗത്യത്തിലുള്ളത്. ആനയുടെ നീക്കം നിരീക്ഷിക്കുന്നതിനും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതു തടയുന്നതിനും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.

കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആന സ്ഥലം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതു വലിയ വെല്ലുവിളിയാണെന്നും ഡിഎഫ്ഒ കെ.അജിത് പറഞ്ഞു.ഞായറാഴ്ച വൈകുന്നേരം ദൗത്യം അവസാനിപ്പിച്ച് വനത്തിൽനിന്നു തിരിച്ചിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു.

നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, നിലമ്പൂർ സൗത്ത്, നോർത്ത് ആർആർടി, മണ്ണാർക്കാട് ആർആർടി, കോഴിക്കോട് ആർആർടി വിഭാഗത്തിലെ 200 ഓളം ജീവനക്കാരാണ് ബേലൂര്‍ മഖ്നയെ പിടികൂടാനായി രംഗത്തുള്ളത്.