മാല മോഷണക്കേസിൽ യുവതി റിമാൻഡിൽ
Monday, July 8, 2024 6:41 AM IST
തിരുവല്ലം: പരശുരാമസ്വാമി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തിയ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനി വിജയലക്ഷ്മിയുടെ കഴുത്തില്‍ നിന്നും 3.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല കവര്‍ന്ന കേസില്‍ തമിഴ്‌നാട് ഗുഡല്ലൂര്‍ സ്വദേശിയായ പൂജയെ (34 , ബിന്ദു) തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.

മക്കള്‍ക്കൊപ്പമെത്തിയ വിജയലക്ഷ്മി ബലിതര്‍പ്പണ ശേഷം ക്ഷേത്ര ദര്‍ശനം നടത്തവേയാണ് മാല നഷ്ടമായത്. വിജയലക്ഷ്മി നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തവേയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനിടയായ സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.