വീടിനു മുന്നിൽ മദ‍്യപാനം ചോദ‍്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു
Monday, July 8, 2024 6:41 AM IST
കാട്ടാക്കട : വീടിനു മുന്നിൽ നിന്ന് ബിയർ കഴിച്ചതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. സംഭവത്തിൽ സ്ത്രീക്ക് ഉൾപ്പടെ സാരമായി പരിക്കേറ്റു സംഭവത്തിൽ ആറു പേരെ മാറനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു .

ചെന്നിയോട് ദിലീപ് ഭവനിൽ പ്രദീപ്(37), സഹോദരങ്ങളായ അരുമാളൂർ അരുവിയോട് കെ.സി ഭവനിൽ പ്രതീഷ്(36), പ്രദീപ്(41) കരിങ്ങൽ അമരത്ത് വിളാകത്ത് വീട്ടിൽ ബിജു(52) അരുമാളൂർ കോണത്ത് വിളാകത്ത് വീട്ടിൽ ആരോമൽ(24) തൂങ്ങാംപാറ സ്വദേശി ജിത്തു(23) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച രാത്രി 10.30 നായിരുന്നു കേസിനാസ്പദമായ സംഭവം.

ബിജുവിന്‍റെ വീടിനു മുന്നിൽ ആരോമൽ ബിയർ കഴിച്ചു കൊണ്ടിരുന്നത് ബിജു ചോദ്യം ചെയ്തതിനെ തുടർന്ന് ബിജുവും ആരോമലും തമ്മിൽ വാക്കു തർക്കമായി. തർക്കം മൂർച്ചിച്ചപ്പോൾ ബിജു സുഹ്യത്തുക്കളെ വിളിച്ച് വരുത്തുകയും ആരോമലിനെ സംഘം ചേർന്ന് മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണം തടയാൻ ചെന്ന ആരോമലിന്‍റെ അമ്മ പ്രീതകുമാരിയെയും ബിജുവും, സുഹ്യത്തുക്കളും ചേർന്ന് ആക്രമിച്ചതായും പറയുന്നു.


എന്നാൽ മദ‍്യലഹരിയിൽ ആരോമൽ ബിജുവിന്‍റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ചില്ല് ബിയർ കുപ്പി കൊണ്ട് എറിഞ്ഞ് തകർത്തെന്ന് ബിജുവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്ത്രീക്ക് നേരേയുള്ള ആക്രമം, വാഹനം അടിച്ചുതകർക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആര് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.